Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightപാട്ടിന്‍റെ...

പാട്ടിന്‍റെ വെള്ളരിപ്രാവ്

text_fields
bookmark_border
nithya-mammen-2.jpg
cancel

‘എടക്കാട് ബറ്റാലിയൻ 06’ എന്ന സിനിമയിലെ ‘നീ ഹിമമഴയായ്...’ എന്ന പാട്ടിനായി സംഗീതമൊരുക്കുേമ്പാൾ ഗായികയായി  േശ്രയ ഘോഷാലായിരുന്നു കൈലാസ് മേനോെൻറ മനസ്സിൽ. അക്കാര്യം സൂചിപ്പിച്ച് അവർക്ക് സന്ദേശം അയക്കുകയും ചെയ്തു. പതിവുപോലെ ട്രാക്ക് പാടാൻ എത്തിയതായിരുന്നു ആ പെൺകുട്ടി. എന്നാൽ, ട്രാക്ക് കേട്ടപ്പോൾ അവർതന്നെ പാടിയാൽ മതിയെന്നാണ് സിനിമയുടെ നിർമാതാവ് സാന്ദ്ര തോമസും കൈലാസും തീരുമാനിച്ചത്. അവരുടെ കണ്ടെത്തൽ തെറ്റിയില്ല. പാട്ട് പുറത്തിറങ്ങിയപ്പോൾ പാടിയത് ശ്രേയ ഘോഷാൽ ആണോയെന്ന് ആളുകൾ ആദ്യം സംശയിച്ചു. അന്വേഷിച്ചപ്പോഴാണ് നിത്യ മാമ്മൻ ആണ് ആ മനോഹര ശബ്ദത്തിെൻറ ഉടമ എന്നു മനസ്സിലായത്. അതോടെ ‘നീ ഹിമ മഴയായ്’ എന്ന ഒറ്റപ്പാട്ടിലൂടെ നിത്യ സംഗീതപ്രേമികളുടെ ഹൃദയത്തിലിടം നേടി. കോവിഡ് കാലത്ത് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന സിനിമയിലെ ‘വാതിക്കല് വെള്ളരിപ്രാവ്...വാക്ക് കൊണ്ട് മുട്ടണ് കേട്ട്...’ എന്ന മാസ്മരികത തുളുമ്പുന്ന പാട്ടിലൂടെ  മലയാളസിനിമാ ഗാനലോകത്ത് ചുവടുറപ്പിക്കുകയാണ് ഈ ഗായിക. അത്തറിെൻറ മണവും മൈലാഞ്ചിയുടെ ചുവപ്പുമായി ആസ്വാദകരുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രണയത്തിെൻറ ഈരടികൾ നിറഞ്ഞ പാട്ട്... സംഗീതത്തിെൻറ വഴികളെക്കുറിച്ച് നിത്യ സംസാരിക്കുന്നു.  

സൂഫിയിലേക്ക് എത്തിയത്
എ.സി.വി ഫിലിം അവാർഡ്സിൽ ലൈവായി പാടിയിരുന്നു. ജോൺസൺ മാഷിെൻറ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയായിരുന്നു അത്. ‘ഏതോ ജൻമ കൽപനയിൽ’ എന്ന പാട്ടാണ് പാടിയത്. എം. ജയചന്ദ്രൻ സാർ ആ പാട്ടു കേട്ടിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം എന്നെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ രവിശങ്കർ എന്ന ഗായകൻ എെൻറ വോയ്സ് ഡെമോ അദ്ദേഹത്തിന് അയച്ചുകൊടുത്തു. തുടർന്നാണ് സൂഫിയും സുജാതയിലെ ‘വാതിക്കല് വെള്ളരിപ്രാവ്...’ എന്ന പാട്ടിെൻറ ട്രാക്കു പാടാൻ അദ്ദേഹം വിളിക്കുന്നത്. സാറിെൻറ പൂർണ ശിക്ഷണത്തിലാണ് റെക്കോഡിങ് പൂർത്തിയാക്കിയത്. പാട്ടിെൻറ ആദ്യം മുതൽ അവസാനം വരെ എല്ലാം ശ്രദ്ധയോടെ പഠിപ്പിച്ചു തന്നു. ആദ്യമായി പാടിയ ‘നീ ഹിമമഴയായ്’ പോലെ ‘വാതിക്കല് വെള്ളരിപ്രാവും’ ഹിറ്റായി. എം.ജെ സാറിെൻറ പാട്ട് പാടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഒരുപാട് നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച സംഗീതജ്ഞനാണ്. സൂഫിയും സുജാതയിലെ അദ്ദേഹത്തിെൻറ പശ്ചാത്തല സംഗീതം എടുത്തുപറയേണ്ടതാണ്. 
പാട്ടിന് നല്ല പ്രതികരണമാണ് വരുന്നത്. പാട്ടിെൻറ വിഡിയോക്കു താഴെ ശ്രേയ ഘോഷാലിനെപ്പോലുണ്ടെന്ന അഭിപ്രായങ്ങളൊക്കെ കണ്ടു. എടക്കാട് ബറ്റാലിയനിലെ ‘‘നീ ഹിമമഴയായ്’’ ഇറങ്ങിയപ്പോഴും ഇതേ കമൻറ്സ് കേട്ടിരുന്നു.  ഞാനത് വിശ്വസിക്കുന്നേയില്ല. ശ്രേയ ഘോഷാൽ വലിയ പാട്ടുകാരിയാണ്. അവരെപ്പോലെ  പാടാനൊന്നും എനിക്ക് കഴിയില്ല. 

nithya-mammen 1.jpg

മെലഡിയുടെ രാജാക്കന്മാർ
ഇത്രയും വലിയ സംഗീതസംവിധായകരുടെ കൂടെ പ്രവർത്തിക്കാനായത് ഭാഗ്യംെകാണ്ടാണെന്ന് വിശ്വസിക്കുന്നു. കൈലാസ് സാറിെൻറയും എം.ജെ സാറിെൻറയും മനോഹരമായ കംപോസിഷൻ തന്നെ പാടാൻ പറ്റി. എന്നെ തിരഞ്ഞെടുത്തതിന് അവർക്കാണ് നന്ദി പറയേണ്ടത്. കൈലാസ് സാറിെൻറ കൂടെ വർക് ചെയ്തപ്പോഴാണ് ഏറ്റവും കൂടുതൽ പേടിച്ചത്. കാരണം അത് സിനിമ കരിയറിലെ ആദ്യത്തെ പാട്ടാണ്. എല്ലാ പിന്തുണയും നൽകി  അദ്ദേഹം  കൂടെയുണ്ട്. പുതിയ പാട്ടിറങ്ങിയപ്പോഴും നല്ല വാക്കുകൾ പറഞ്ഞു. 
എം.ജെ സാറിെൻറ വലിയ ഫാനാണ് ഞാൻ.  ഓരോ പാട്ടുകൾ കേൾക്കുേമ്പാഴും എന്തു മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് എന്ന് ഓർക്കും. അദ്ദേഹത്തിെൻറ പാട്ടുകളുടെ കവർ സോങ്ങുകളാണ് ആദ്യം യൂട്യൂബിൽ അപ്ലോഡ് ചെയ്ത് തുടങ്ങിയത്. അഞ്ചുവർഷം മുമ്പ് എന്നു നിെൻറ മൊയ്തീനിലെ ‘കാത്തിരുന്ന് കാത്തിരുന്നു...’ എന്ന പാട്ടാണ് ആദ്യമായി കവർ ആയി ചെയ്തത്. അഞ്ചുവർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിെൻറ പാട്ടു പാടാൻ കഴിഞ്ഞുവെന്നതിൽ അതിയായ സന്തോഷമുണ്ട്. ആ പാട്ടിനായി എന്നെ തിരഞ്ഞെടുത്തു എന്നത് ആദ്യം വിശ്വസിക്കാനായില്ല. വലിയ ഞെട്ടലായിരുന്നു. പാട്ട്  പറഞ്ഞുതരുേമ്പാൾതന്നെ അറിയാമായിരുന്നു ഇത് വേറെ ലെവൽ ആണെന്ന്. മനോഹരമായിട്ടാണ് അദ്ദേഹം ഓരോന്നും പഠിപ്പിച്ചുതന്നത്. അതിൽ മുഴുകിയതു കൊണ്ട് പാടുേമ്പാൾ പേടിയൊന്നും തോന്നിയില്ല. കൂടെ പാടിയ അർജുൻ കൃഷ്ണ, സിയ എന്നിവർക്കും പാട്ട് നന്നായതിെൻറ ക്രെഡിറ്റ് ഉണ്ട്. ഹരിനാരായണൻ സാറിെൻറ കവിത തുളുമ്പുന്ന വരികൾ മറ്റൊരു ഘടകമാണ്.

സിനിമയിലേക്ക്
സിനിമയിൽ പാടുക എന്നത് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു. സംഗീതവുമായി ബന്ധമുള്ള കുടുംബമായിരുന്നില്ല. അമ്മയും ചേച്ചിയും പാടുമെങ്കിലും പാട്ട് പ്രഫഷനായി സ്വീകരിച്ചിട്ടില്ല. പള്ളിയിലെ ക്വയറിലെ ഗായകരായിരുന്നു ഞങ്ങൾ. സ്കൂൾ-കോളജ് പഠനകാലത്ത് പാട്ടിൽ സജീവമായിരുന്നു. പിന്നീടാണ് കവർസോങ്സ് ചെയ്യാൻ തുടങ്ങിയത്. പതുക്കെ മ്യൂസിക് ഷോകളിലും പാടിത്തുടങ്ങി. ഒരിക്കൽ ഒരു പരിപാടിയിൽ പാടിയതിെൻറ വിഡിയോ കൈലാസ് സാറിെൻറ അമ്മ കേൾക്കാനിടയായി. അമ്മയാണ് സാറിൻറടുത്ത് എന്നെ റെക്കമെൻറ് ചെയ്തത്. ഈ ഫീൽഡിലേക്ക് വരുേമ്പാൾ ആരെ സമീപിക്കണം എന്നതൊന്നും അറിഞ്ഞുകൂടായിരുന്നു. ദൈവം സഹായിച്ച് കൈലാസ് സാർ മുഖേന വഴി തുറന്നുകിട്ടി. അതിനുമുമ്പ് മറ്റ് സംഗീതസംവിധായകർക്കായി ട്രാക്കുകളൊക്കെ പാടിയിട്ടുണ്ട്. കൈലാസ് സാറിെൻറ അടുത്ത് പോയപ്പോഴും അങ്ങനെയേ കരുതിയുള്ളൂ. 

സംഗീതപഠനം
ആറാംക്ലാസു മുതൽ സംഗീതം പഠിക്കുന്നുണ്ട്. എന്നാൽ ഇടക്കൊക്കെ  തടസ്സപ്പെട്ടു. കോളജിലെത്തിയപ്പോഴാണ് വീണ്ടും ഗൗരവമായി സംഗീതപഠനം തുടങ്ങിയത്. ഹിന്ദുസ്ഥാനി പഠിക്കാൻ തുടങ്ങി. സംഗീത സംവിധായകൻ ബേണി ഇഗ്േനഷ്യസ് സാറിെൻറ കീഴിലാണ് ഇപ്പോൾ പഠനം. സ്കൂൾ കാലത്ത് തമിഴ്നാട്ടുകാരിയായ സീതാകൃഷ്ണൻ ടീച്ചറുടെ കീഴിലായിരുന്നു കർണാടിക് സംഗീത പഠനം. കൊൽക്കത്ത സ്വദേശിയായ ബർണാലി ബിശ്വാസ്, പെരിങ്ങനാട് രാജൻ എന്നിവരും ഗുരുക്കന്മാരാണ്. ഖത്തറിലാണ് ജനിച്ചുവളർന്നത്. പ്ലസ് ടു പഠനം വരെ അവിടെയായിരുന്നു. പിന്നീട് ബാംഗ്ലൂർ ബി.എം.എസ് എൻജിനീയറിങ് കോളജിൽനിന്ന് ആർക്കിടെക്ചറിൽ ബി.ആർക് ബിരുദം. ഇൻറർ കൊളീജിയറ്റ് പരിപാടികളിലൊക്കെ സജീവമായിരുന്നു. കൂടാതെ നിരവധി സ്റ്റേജ് ഷോകളും ചെയ്തു. ബംഗളൂരുവിൽ നടന്ന വോയ്സ് ഓഫ് ബംഗളൂരു സംഗീത മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയിരുന്നു. അന്ന് കന്നടയിലും ഹിന്ദിയിലുമുള്ള പാട്ടുകളാണ് പാടിയിരുന്നത്. മൂന്നുവർഷമായേ ഉള്ളൂ കേരളത്തിലെത്തിയിട്ട്. കൊച്ചിയിലാണ് താമസം. പിതാവ് മാമ്മൻ വർഗീസ് ഖത്തറിലെ കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു. അമ്മ അന്നമ്മ മാമ്മൻ അധ്യാപികയും. സഹോദരി നിഷ സയൻറിസ്റ്റാണ്. 

സംഗീതംതന്നെ വഴി
പഠിച്ചത് ആർക്കിടെക്ചർ ആണെങ്കിലും സംഗീതമാണ് മുന്നോട്ടുള്ളവഴിയെന്ന് തിരിച്ചറിയുന്നു. പാട്ടുകൾ നന്നായെന്ന് ആളുകൾ പറയുേമ്പാൾ സന്തോഷം ഇരട്ടിക്കും. മുമ്പു പാടിയ കവർ സോങ്ങുകളൊക്കെ പൊടിതട്ടിയെടുത്ത് ആളുകൾ കേൾക്കാൻ തുടങ്ങി. ഖവാലി രീതിലുള്ള പാട്ടുകളൊക്കെ ഇഷ്ടംപോലെ കേൾക്കാറുണ്ട്. അങ്ങനെയുള്ള പാട്ടുകളും പാടണം.  മലയാളം കൂടാതെ മറ്റു ഭാഷകളിലെയും പാട്ടുകൾ പാടാൻ ആഗ്രഹമുണ്ട്. മലയാളത്തിലെ എല്ലാ പാട്ടുകാരെയും ഇഷ്ടമാണ്. എന്നാൽ, ബോളിവുഡ് ഗായകൻ അരിജിത് സിങ്ങിെൻറ പാട്ടുകളോട് ഒരുതരി ഇഷ്ടക്കൂടുതലുണ്ട്. പുതിയ പാട്ടുകളുെട പണിപ്പുരയിലാണ്. സിനിമകൾ പുറത്തിറങ്ങുന്നത് 
എപ്പോഴാണെന്ന് അറിയില്ല. ഖത്തറിലും യു.എസിലുമൊക്കെയായി കുറെ സംഗീത പരിപാടികൾ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. ലോക്ഡൗൺ ആയതോടെ അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറുപോലുമില്ല. ഒരു വൈറസിെൻറ രൂപത്തിൽ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഉടൻ മാറട്ടെയെന്നാണ് പ്രാർഥന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:125626125627465
News Summary - Interview with NIthya Mammen- Music news
Next Story