Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightജീവാംശമായെത്തിയ...

ജീവാംശമായെത്തിയ അംഗീകാരം

text_fields
bookmark_border
ജീവാംശമായെത്തിയ അംഗീകാരം
cancel
camera_alt??.??. ??????????

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുേമ്പാൾ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ബി.കെ. ഹരിനാരയാണന് എന്ന വാർത്ത ചലച്ചിത്ര പ്രേമികൾക്ക് ഒട്ടും അവിചാരിതമായി തോന്നിയിട്ടില്ല. കാരണം, കഴിഞ്ഞ വർ ഷം വരികൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒട്ടുമിക്ക പാട്ടുകളും എഴുതിയത് ഇൗ ചെറുപ്പക്കാരനായിരുന്നു. മികച്ച നടനു ള്ള പുരസ്കാരം സൗബിൻ സാഹിറും ജയസൂര്യയും പങ്കിടുമ്പോഴും മികച്ച സ്വഭാവ നടനായി ജോജു ജോർജിനെ തെരഞ്ഞെടുക്ക ുമ്പോഴും അവർക്ക് പുരസ്കാരങ്ങൾ കിട്ടിയ ചിത്രത്തിലെ പാട്ടുകൾ രചിച്ചത് ഹരിനാരായനായിരുന്നു എന്നൊരു സവിശേഷ തയുണ്ട്. ‘സുഡാനി ഫ്രം നൈജീരിയ’, ‘ക്യാപ്റ്റൻ’, ‘ജോസഫ്’ മൂന്നിലും ഹരിയുടെ വരികളാണ്...

‘തീവണ്ടി’യ ിലെ ‘ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ..’ ജോസഫിലെ ‘കണ്ണെത്താ ദൂരം നീ മായുന്നു, ഏതേതോ തീരങ്ങളിൽ...’ എന്നീ പാട്ടുകൾക്കാണ് ഹരിനാരായണന് പുരസ്കാരം ലഭിച്ചത്.

ഹരിനാരായണൻ ‘മാധ്യമം.കോമുമായി സംസ ാരിക്കുന്നു..

അവാർഡ് പ്രതീക്ഷിച്ചിരുന്നോ എന്ന പതിവു ചോദ്യം തന്നെ ഹരിയോട് ചോദിക ്കെട്ട...?
= ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞാൽ ഭംഗിവാക്കായി തോന്നരുത്. ശരിക്കും പ്രതീക്ഷിച്ചി രുന്നില്ല. വീട്ടിൽ ഒരു മരം വെട്ടിക്കൊണ്ടിരിക്കുന്നിടത്തായിരുന്നു ഞാൻ. അമ്മയാണ് വന്ന് പറഞ്ഞത് ‘ദേ, ഹരിയേ ന ിനക്ക് അവാർഡ്..’ എന്ന്. പിന്നെ പലയിടത്തുനിന്നും സുഹൃത്തുക്കളൊക്കെ വിളിച്ച് പറഞ്ഞപ്പോൾ വിശ്വാസമായി. ഇതിനു മുമ്പ് 1983 എന്ന സിനിമയിലെ ‘ഒാലഞ്ഞാലിക്കുരുവീ..’ എന്ന പാെട്ടാക്കെ വന്ന സമയത്ത് അവാർഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. ഇത്തവണ കൂടുതൽ ചിത്രങ്ങൾക്ക് പാെട്ടഴുതിയ വർഷമാണ്. എന്നാലും അവാർഡൊക്കെ കിട്ടുമെന്ന് കാര്യമായ പ്രതീക്ഷയൊന്നുമില്ലായിരുന്നു.

എങ്ങനെയാണ് പാെട്ടഴുത്തിലേക്ക് വരുന്നത്..?

ചെറുപ്പം മുതലേ കവിതയിലായിരുന്നു കമ്പം. 2010ൽ  ‘ത്രില്ലർ എന്ന സിനിമയ്ക്ക് പാെട്ടഴുതിയതാണ് തുടക്കം. കവിതയൊക്കെയായി നടക്കുന്ന കാലത്ത് തികച്ചും അവിചാരിതമയായി ഉണ്ണി നമ്പ്യാർ എന്ന സുഹൃത്തിെൻറ മ്യൂസിക് ആൽബത്തിനായി പാെട്ടഴുതാൻ അവസരമുണ്ടായി. അതൊരു സൗഹൃദക്കൂട്ടായ്മയായിരുന്നു. അതിലൊരു സുഹൃത്തായ ജയകുമാറാണ് ബി. ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തിയത്. ധരൻ എന്ന സംഗീത സംവിധായകൻ തന്ന ട്യൂണിന് അനുസരിച്ച് അഞ്ച് പാട്ടുകൾ എഴുതി.

അതിനു ശേഷം ഗ്രാൻഡ് മാസ്റ്റർ, അന്നും ഇന്നും എന്നും, െഎ.ലവ്.മി തുടങ്ങിയ സിനിമകൾക്കൊക്കെ എഴുതി. 1983ലെ ‘ഒാലഞ്ഞാലി കുരുവി..’ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തുടർച്ചയായി നല്ല പാട്ടുകൾ ചെയ്യാൻ കഴിഞ്ഞു.

2018 ഹരിയുടെ തിരക്കേറിയ വർഷമായിരുന്നു...?
= അതെ. സുഡാനി ഫ്രം നൈജീരിയ, ഞാൻ പ്രകാശൻ, ക്യാപ്റ്റൻ, പരോൾ, കാർബൺ, ഹേയ് ജൂഡ്, അരവിന്ദെൻറ അതിഥികൾ, തീവണ്ടി, ഒരു കുട്ടനാടൻ ബ്ലോഗ്, ചാലക്കുടിക്കാരൻ ചങ്ങാതി, ജോസഫ് തുടങ്ങി കുറേയേറെ ചിത്രങ്ങളുണ്ടായിരുന്നു.

2019 ഉം ഒരു ഹരിവർഷമാണോ..?
= നിരവധി പാട്ടുകൾ ഇക്കുറിയുമുണ്ട്. മമ്മുട്ടി നായകനാകുന്ന ‘മധുരരാജ’, കമലിെൻറയും പ്രിയദർശെൻറയും ചിത്രങ്ങൾ, ദിലീപിെൻറ ചിത്രം തുടങ്ങി ഇൗ വർഷവും സജീവമാണ്.

കുന്ദംകുളത്തിനടുത്ത് അക്കിക്കാവാണ് ഹരിയുടെയും നാട്. തൊട്ടടുത്താണ് മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും ശ്രദ്ധേയനായ പാെട്ടഴുത്തുകാരൻ റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദുമായുള്ള ബന്ധം എങ്ങനെയാണ്...?
= ഞാൻ ആദ്യം കാണുന്ന പാെട്ടഴുത്തുകാരനാണ് റഫീഖിക്ക. ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ആരോഗ്യവകുപ്പിൽ ജോലി ചെയ്യുകയാണ്. ശ്യാമപ്രസാദിൻറെ സീരിയലിലെ ‘മൺവീണയിൽ മഴ ശ്രുതിയുണർത്തി..’ , ‘രാക്കിളി തൻ വഴിമറയും നോവിൻ പെരുമഴക്കാലം..’, ‘അന്തിനിലാവിെൻറ തൊട്ടിലിലാടി..’ ‘പറയാൻ മറന്ന പരിഭവങ്ങൾ..’ ഇതൊക്കെ എഴുതിക്കഴിഞ്ഞ് നിൽക്കുന്ന മനുഷ്യനാണ് ചോറും പാത്രവുമൊക്കെ തൂക്കി നടന്നുപോകുന്നത്.
എൻറെ ചെറിയച്ഛെൻറ സുഹൃത്തായിരുന്നു അദ്ദേഹം. ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത് റോയൽ ആശുപത്രിയിൽ വെച്ചാണ്. ചെറിയമ്മയ്ക്ക് പ്രസവത്തിന് ബ്ലഡ് കൊടുക്കാൻ വന്നപ്പോൾ അദ്ദേഹമവിടെയുണ്ട്. അദ്ദേഹത്തെ പോലൊരു പാെട്ടഴുത്തുകാരനാകണമെന്നൊക്കെ മോഹമുണ്ടായിരുന്നു..

പിന്നീട് റഫീഖിക്ക എൻറെ ജ്യേഷ്ഠനെപോലെയായി. വഴികാട്ടിയും സുഹൃത്തുമൊക്കെയായി. രക്തബന്ധത്തെക്കാൾ അടുപ്പമുള്ളവരായി. അതൊക്കെ വലിയൊരു ഭാഗ്യമാണ്.

ഹരിനാരായണൻ ഹഫീഖ് അഹമ്മദിനൊപ്പം

മെലഡികളാണ് ഹരിയുടെ പാട്ടുകളിൽ ഏറെയും..?
= മലയാളികൾ എക്കാലവും മെലഡി ഇഷ്ടപ്പെടുന്നവരാണ്. ഇന്നും നിലനിൽക്കുന്നതും മെലഡികളാണ്. സിനിമയ്ക്ക് മെലഡി മാത്രമേ എഴുതൂ എന്നൊരു നിർബന്ധമില്ല. സിനിമയുടെ സാഹചര്യത്തിനനുസരിച്ച് സംവിധായകനും സംഗീത സംവിധായകനും ആവശ്യപ്പെടുന്നത് എഴുതുക. ‘ഒാലഞ്ഞാലിയും, ജീവാംശമായും, ചില്ലുറാന്തൽ വിളക്കേ..’യും എഴുതുന്ന പോലെ തന്നെയാണ് ‘തേച്ചില്ലേ പെണ്ണേ..’യും ‘എന്തൂട്ടാ ക്ടാവേ...’യും ഒക്കെ എഴുതുന്നത്.

ഹരിനാരായണൻ സംഗീത സംവിധായകൻ ബിജിബാലിനൊപ്പം ‘അയ്യൻ’ എന്ന ആൽബത്തിൽ

പാട്ടിനിറങ്ങിയപ്പോൾ കവിത കൈവിേട്ടാ...?
= ഹേയ്... അതൊരിക്കലുമില്ല. കവിത വിെട്ടടഖാരു കളിയുമില്ല. പാെട്ടഴുത്തിൽ നമുക്കൊരു ചട്ടക്കൂടുണ്ട്. അതിനകത്തുനിന്നുവേണം എഴുതാൻ. എന്നാൽ, കവിതയിൽ നമുക്കു മുന്നിൽ ചട്ടക്കൂടുകളൊന്നുമില്ല. ഇപ്പോഴും കവിത കൂടെത്തന്നെയുണ്ട്. ആ കവിതയെ പാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കാറുള്ളത്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Interview B K Harinarayanankerala state film award
News Summary - Interview with Keral State Film Award winner Lyrisit B K Harinarayan
Next Story