വിസ്മയ ജീവിതം; ഹിന്ദുസ്ഥാനി സംഗീതത്തിലെ ‘ഗുരു മാ’
text_fieldsമുംബൈ: പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള വാതിലുകൾ കൊട്ടിയടച്ചപ്പോഴും ഹിന്ദുസ്ഥാനി സംഗീതലോകം ഏറെ ആദരവോടെ കണ്ട വിശ്രുത സംഗീതജ്ഞയായിരുന്നു അന്നപൂർണ ദേവി. ‘ഗുരു മാ’ എന്നറിയപ്പെട്ടിരുന്ന അവർ വിഖ്യാത സംഗീതജ്ഞൻ ഉസ്താദ് അല്ലാവുദ്ദീൻ ഖാെൻറ മകളും സിത്താർ വാദനത്തിലെ അവസാന പേരായ പണ്ഡിറ്റ് രവിശങ്കറിെൻറ ആദ്യ ഭാര്യയുമാണ്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതലോകത്തെ പ്രഹേളികയാണ് അവരുടെ ജീവിതം. ദശാബ്ദങ്ങളോളം പൊതുപരിപാടികൾ നടത്താതെ ഉൾവലിഞ്ഞ് ജീവിക്കുകയായിരുന്നു. ഏറ്റവും അടുപ്പമുള്ള, വിരലിൽ എണ്ണാവുന്ന ചിലർക്കുമാത്രമാണ് അവരുമായി ബന്ധം തുടരാനായത്. പണ്ഡിറ്റ് രവിശങ്കർ ഉൾപ്പെടെ നിരവധി തലമുറകളിലെ സംഗീതജ്ഞരുടെ കഴിവുകൾ പരിപോഷിപ്പിച്ച വ്യക്തികൂടിയാണ് അന്നപൂർണദേവി.ഉസ്താദ് അലി അക്ബർ ഖാൻ സഹോദരനാണ്. അന്തരിച്ച പണ്ഡിറ്റ് ശുഭോ ശങ്കർ (ശുഭേന്ദ്ര ശങ്കർ) ആണ് മകൻ.
പണ്ഡിറ്റ് നിഖിൽ ബാനർജി, ഉസ്താദ് ബഹാദൂർ ഖാൻ, പണ്ഡിറ്റ് ജോതിൻ ഭട്ടാചാര്യ, ഡോ. രാജീവ് താരാനാഥ്, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടങ്ങി നിരവധി പ്രശസ്തരുടെ ഗുരുവാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മുംബൈ ചന്ദൻവാഡിയിൽ നടന്നു. 1927 ഏപ്രിൽ 23ന് മധ്യപ്രദേശിലെ മെയ്ഹാറിലാണ് ജനനം. അല്ലാവുദ്ദീൻ ഖാൻ-മദീന ബീഗം ദമ്പതികളുടെ നാലു മക്കളിൽ ഇളയവളായിരുന്നു. അവരുടെ പിതാവ് തന്നെ പരിപോഷിപ്പിച്ച സേനിയ-മെയ്ഹാർ ഖരാനയുടെ ശൈലിയിലാണ് സംഗീതം അഭ്യസിച്ചത്. പിതാവ് തന്നെയായിരുന്നു ഗുരു. അഞ്ചു വയസ്സു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങി. ആദ്യം സിത്താർ ആണ് പഠിച്ചത്. പിന്നീട് ‘സുർബഹാറി’ലേക്ക് (ബാസ് കൂടുതലുള്ള സിത്താറിന് സമാനമായ ഉപകരണം) മാറി. സംഗീതത്തിലെ അപാരമായ സാേങ്കതികജ്ഞാനം കൈമുതലാക്കിയതിനാൽ, ഉപകരണ സംഗീതജ്ഞരും വായ്പ്പാട്ടുകാരും ഒരുപോലെ അവരുടെ ഉപദേശങ്ങൾക്കും ശിഷ്യത്വത്തിനുമായി കാത്തുനിന്നു. 14ാം വയസ്സിൽ, 1941ലാണ് പിതാവിെൻറ ശിഷ്യൻകൂടിയായ രവിശങ്കറിനെ വിവാഹം ചെയ്യുന്നത്. തുടർന്നാണ് പൊതുപരിപാടികൾ അന്നപൂർണ ദേവി ഉപേക്ഷിക്കുന്നത്. എന്നാൽ, 1962ൽ അവർ വേർപിരിഞ്ഞു.
തുടർന്ന് അന്നപൂർണ ദേവി മുംബൈക്ക് താമസം മാറി. രവിശങ്കർ അമേരിക്കയിലേക്കും പോയി. രവിശങ്കറുമായി പിരിഞ്ഞ് വർഷങ്ങൾക്കുശേഷം 1982ൽ സംഗീത തൽപരനും മാനേജ്മെൻറ് കൺസൾട്ടൻറും സിത്താർ വാദകനുമായ രൂഷികുമാർ പാണ്ഡ്യയെ വിവാഹം കഴിച്ചു. അന്ന പൂർണദേവിയെക്കാൾ 10 വയസ്സിന് ചെറുപ്പമായിരുന്നു പാണ്ഡ്യ. തെൻറ ശിഷ്യൻ കൂടിയായ പാണ്ഡ്യയുടെ വിവാഹ അഭ്യർഥന ആദ്യം അവർ സ്വീകരിച്ചില്ല. ഇനിയൊരു വിവാഹത്തകർച്ചകൂടി താങ്ങാനാകില്ലെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ, പിന്നീട് വിവാഹം നടന്നു. പാണ്ഡ്യ 2013ൽ മരിച്ചു.
സംഗീത നാടക അക്കാദമി അവാർഡ്, പത്മഭൂഷൺ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. വിശ്വഭാരതി സർവകലാശാല ഒാണററി ഡോക്ടറേറ്റ് നൽകി. സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്ര സംഗീത നാടക അക്കാദമി ‘രത്ന’ ഫെലോ ആയി നിയമിച്ചു. ജീവിതത്തിൽ ഒരിക്കലും ഒരു സംഗീത ആൽബംപോലും അവർ റെക്കോഡ് ചെയ്തിട്ടില്ല. പൂർണമായും പ്രശസ്തിയിൽനിന്ന് ഒഴിഞ്ഞ് നിൽക്കാനാണ് താൽപര്യപ്പെട്ടത്. അവർ ഇപ്പോൾ കാണാനെങ്ങനെയാണെന്നുപോലും സംഗീതലോകത്തിനറിയില്ലായിരുന്നു. ചെറുപ്പത്തിൽ ആരോ പകർത്തിയ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ഫോേട്ടാകൾ മാത്രമാണ് പ്രചാരത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.