Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപത്മജ ചേച്ചിയായിരുന്നു...

പത്മജ ചേച്ചിയായിരുന്നു എെൻറ ആദ്യത്തെ ആരാധിക -ജി. വേണുഗോപാൽ

text_fields
bookmark_border
pathmaja-venugopal
cancel
camera_alt????? ????????????? ??. ????????????

തിരുവനന്തപുരം: അന്തരിച്ച ഗാനരചയിതാവും ചിത്രകാരിയുമായ പത്മജ രാധാകൃഷ്ണനെ അനുസ്മരിച്ച് ഗായകൻ ജി. വേണുഗോപാൽ. ‘മേഡയിൽ’ കുടുംബവുമായുള്ള എെൻറ ആത്മബന്ധം ഗാഢമായിക്കൊണ്ടിരുന്നു. രാധാകൃഷ്ണൻ ചേട്ടെൻറ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എെൻറ സാന്നിധ്യം നിർബന്ധപൂർവം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു.

പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എെൻറയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജചേച്ചീ’ -വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. സംഗീത സംവിധായകൻ പരേതനായ എം.ജി. രാധാകൃഷ്‌ണെൻറ ഭാര്യയാണ് പത്മജ രാധാകൃഷ്‌ണൻ. തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതത്തെ തുടർന്നാണ് അവർ മരിച്ചത്.

padmaja-and-radakrishnan
എം.ജി രാധാകൃഷ്‌ണനും ഭാര്യ പത്മജ രാധാകൃഷ്‌ണനും
 

ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം: 

‘അനേക വർഷങ്ങൾക്ക് മുമ്പ്, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആദ്യമായി ഒരു ഓർക്കസ്ട്രയോടൊപ്പം പാടുന്ന വേദിയിൽ, തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ, ഒരാരാധിക എന്നോട് സ്റ്റേജിെൻറ വശത്തുനിന്ന് നടന്നുവന്ന് ഒരു പാട്ട് ഞങ്ങൾക്ക് വേണ്ടി പാടുമോ എന്ന് ചോദിച്ചു. ചെറിയ ഒരു തുണ്ട് കടലാസ്സിൽ മനോഹരമായ കൈപ്പടയിൽ ‘പത്മജ ഗിരിജ’ എന്നെഴുതിയതിന് താഴെ പാട്ടിെൻറ ആദ്യ വരിയുമുണ്ട്, ‘ചക്രവർത്തിനി / നിനക്ക് ഞാനെെൻറ’. കഷ്ടി നാല് വരി മാത്രമെനിക്കറിയാം. സംശയത്തോടെ ആ തുണ്ട് പേപ്പറിലും ആൾക്കാരെയും നോക്കുമ്പോൾ സ്റ്റേജിന് നേരെ മുന്നിൽ നടന്ന് വന്ന് സാക്ഷാൽ രാധാകൃഷ്ണൻ ചേട്ടൻ എന്ന എം.ജി. രാധാകൃഷ്ണൻ, ‘ആ പാട്ടവൻ പത്മജക്ക് പാടിത്തരും’ എന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ എെൻറ സംശയം പരിഭ്രമമായി. ആദ്യത്തെ സ്റ്റേജ്. കൂടെപ്പാടുന്നത് അക്കാലത്തെ അതിപ്രശസ്ത ഗായികയും എെൻറ ബന്ധുവുമായ ബേബി സുജാതയും. 

ഞാനാകെ ആറ് പാട്ടേ റിഹേഴ്സ് ചെയ്തിട്ടുള്ളൂ. രണ്ടും കൽപ്പിച്ച് ഭയത്തോടെ ഗാനത്തിെൻറ ആദ്യ നാലു വരികൾ പാടി അപ്പാടേ തെറ്റിക്കുന്നൊരു ഓർമ്മയും. പത്മജ ചേച്ചിയായിരുന്നു എെൻറ ആദ്യത്തെ ഫാൻ എന്ന് ഞാൻ പിൽക്കാലത്ത് ചേച്ചിയോട് തമാശിക്കുമ്പോൾ ‘എക്കാലത്തേയും’ എന്ന് ചേച്ചി തിരുത്തുമായിരുന്നു. 

ആ ഗാനമേളക്കുശേഷം നടന്ന രാധാകൃഷ്ണണൻ ചേട്ടെൻറയും പത്മജചേച്ചിയുടെയും കല്യാണത്തിന് ഞാനും ദൃക്സാക്ഷിയായിരുന്നു. അങ്ങനെ പത്മജ, രാധാകൃഷ്ണൻ ചേട്ടെൻ പ്രിയപ്പെട്ട ‘പപ്പ’യായിത്തീരുന്നു. ആകാശവാണി ലളിതസംഗീത വേദിയിൽ നിന്ന് ചേട്ടൻ എന്നെ കൈപിടിച്ച് 1984 ജൂലൈയിൽ ഒരു സിനിമയിലെ ആദ്യ നാല് വരികൾ പാടിക്കുന്നു. 

കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. ‘മേഡയിൽ’ കുടുംബവുമായുള്ള എെൻറ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്ണൻ ചേട്ടെൻറ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എെൻറ സാന്നിധ്യം നിർബന്ധപൂർവം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. 

സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായിരുന്നു ടോപ്പിക്കുകൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് തെൻറ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. ‘വേണു, എെൻറ ഒരു ചിറകൊടിഞ്ഞു’ എന്ന് ചേച്ചി കണ്ണീർവാർത്തു.

ഇക്കഴിഞ്ഞ ആഴ്ചകളിൽ പത്മജചേച്ചി തെൻറ സോഷ്യൽ മീഡിയ പേജുകളിൽ ബുൾബുൾ, മൗത്ത് ഓർഗൻ എന്നീ ഉപകരണങ്ങൾ വായിക്കുന്ന പോസ്റ്റുകളാണ് ഇട്ടിരുന്നത്. തൽസമയം എെൻറ വാട്ട്സ് അപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാൻ. അവസാന പോസ്റ്റ് ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനും, നാല്‌ ദിവസം മുമ്പ്.

ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എെൻറയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജചേച്ചീ.... ഈ നോവും കുറയില്ല.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music directormg radakrishnanpadmaja radhakrishnan
News Summary - g venugopal says about pathmaja
Next Story