Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബെല്ലചാവോ;...

ബെല്ലചാവോ; വിമോചനഗീതം വീണ്ടും മുഴങ്ങുേമ്പാൾ

text_fields
bookmark_border
ബെല്ലചാവോ; വിമോചനഗീതം വീണ്ടും മുഴങ്ങുേമ്പാൾ
cancel

19ാം നൂറ്റാണ്ടിെൻറ മധ്യത്തിൽ ഇറ്റലിയിലെ ധാന്യപ്പാടങ്ങളിലും താഴ്വരകളിലും ഒട്ടിയ വയറുമായി പണിയെടുത്തി രുന്ന കർഷകരുടെ നാവിൻ തുമ്പിൽ ഏതാനും വരികളുണ്ടായിരുന്നു. അവരതിൽ ഉൗർജവും ആശ്വാസവും കണ്ടെത്തി. 21ാം നൂറ്റാണ്ടിൽ ശ ീതീകരിച്ചമുറിയിലിരുന്ന് ബർഗർ നുണഞ്ഞ് വെബ്സീരീസ് കാണുന്നവരുടെ ചുണ്ടിലും അതേ വരികൾ ആവർത്തിക്കപ്പെട്ടു. അ തേ വരികൾ ലോകത്തുള്ള വിമോചനപ്പോരാട്ടങ്ങൾക്കും ചെറുത്തുനിൽപുകൾക്കും ഉൗർജമേകിക്കൊണ്ടിരിക്കുന്നു. ഒരുപക ്ഷേ, ചരിത്രത്തിെൻറ യാദൃച്ഛികതയാവാം. അതല്ലെങ്കിൽ ആ വരികളിൽ ആവാഹിച്ച പ്രതിരോധത്തിെൻറയും പോരാട്ടത ്തിെൻറയും ശക്തിയാകാം. 19ാം നൂറ്റാണ്ടിലെ ഭൂവുടമകളെയും രണ്ടാം ലോക യുദ്ധകാലത്ത് സാക്ഷാൽ ഹിറ്റ്ലർ ^മുസോ ളിനിമാരെയും വിറപ്പിച്ച ബെല്ലചാവോ വീണ്ടും ലോകമെമ്പാടും മുഴങ്ങുന്നു.

എന്താണ് ബെല്ലചാവോ (bella ciao)

ഇറ്റാലിയൻ ഭാഷയിൽ ഏറ്റവു ം പ്രിയപ്പെട്ടതിന് നൽകുന്ന വിട എന്നതാണ് ബെല്ലചാവോ എന്ന വാക്കിനർഥം. വടക്കൻ ഇറ്റലിയിലെ നെൽപ്പാടങ്ങളിലെ കർഷകര ുടെ നാവിൻതുമ്പിൽനിന്ന് ഉരുത്തിരിഞ്ഞ നാടൻപാട്ടായിട്ടാണ് ബെല്ലചാവോ രൂപപ്പെട്ടത് എന്ന് കരുതുന്നു. വ്യവസായവിപ്ലവം സ്വാധീനിക്കാത്ത ദരിദ്രപ്രവിശ്യയായ ഇവിടങ്ങളിൽ സ്ത്രീകളാണ് കൂടുതലായും ജോലിചെയ്തിരുന്നത്. െതാഴിലിടങ്ങളിൽനിന്ന് കടുത്ത ചൂഷണവും വേതനമില്ലായ്മയും ഇവർ നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യമെത്തിയപ്പോഴേക്കും ഇത്തരം അസംതൃപ്തികൾ സംഘടിതരൂപങ്ങളായി മാറുകയും പ്രതിഷേധങ്ങളായി രൂപപ്പെടുകയും ചെയ്തു. പല വരികൾ കൂടിച്ചേർത്ത് പാടിയ ബെല്ലചാവോ പ്രതിഷേധങ്ങളിൽ അലയടിച്ചു. ‘‘അതിരാവിലെ ഞങ്ങൾക്ക് കൃഷിയിടത്തിൽ പോകണം, കൊതുകുകൾക്കും പ്രാണികൾക്കുമിടയിൽ കഠിനാധ്വാനം ചെയ്യണം’’ എന്നർഥം വരുന്ന വരികളായിരുന്നു അവ. ഇൗ വരികൾ എഴുതിയതോ കൃത്യമായി ക്രോഡീകരിച്ചതോ ആരാണെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.

അതിജീവനപ്പോരാട്ടങ്ങളിൽ

രണ്ടാം ലോക യുദ്ധകാലത്താണ് ബെല്ലചാവോ തെരുവുകളിൽ തീപടർത്തിത്തുടങ്ങിയത്. യുദ്ധം കൊടുമ്പിരിക്കൊണ്ട 1942-1945കളിൽ യുവാക്കൾ ഇത് പാടി തെരുവുകളിലേക്കിറങ്ങി. കർഷക പ്രതിഷേധത്തിൽ പാടിയിരുന്ന വരികളിൽ മാറ്റം വരുത്തി മരണത്തെ വരിക്കാനും ഭയമില്ല എന്ന വരികളുൾപ്പെടുന്ന വിപ്ലവഗീതമാക്കി ബെല്ലചാേവായിൽ അവർ ഉൗർജം കണ്ടെത്തി. ഇറ്റലിയിലെ ജർമൻ സൈനിക അധിനിവേശത്തിനും ഫാഷിസ്റ്റ് നടപടികൾക്കുമെതിരെ വിപ്ലവഗീതം തെരുവുകളിൽ ഉയർന്നുകേട്ടു. നാസികളുടെയും ഫാഷിസ്റ്റുകളുടെയും തോക്കിൻകുഴലുകൾക്കുമുന്നിൽ അവരത് ഉറക്കെച്ചൊല്ലി. രൂക്ഷമായ രക്തച്ചൊരിച്ചിലുകൾക്കും ആഭ്യന്തരയുദ്ധത്തിനും ശേഷം ഇറ്റലി വിമോചനം നേടിയപ്പോഴേക്കും ബെല്ലചാവോ ഇറ്റലിയിൽ സുപരിചിതമായിരുന്നു.

ഫാഷിസ്റ്റ് ഭരണത്തിനുശേഷവും പ്രതിഷേധങ്ങളിലും യുവാക്കൾ കൂടുന്നിടങ്ങളിലുമെല്ലാം ബെല്ലചാവോയുമുണ്ടായിരുന്നു. കളിയും രാഷ്ട്രീയവും പിണഞ്ഞുകിടക്കുന്ന ഇറ്റാലിയൻ ഫുട്ബാൾ ലീഗിലെ ഗാലറികളിൽനിന്നും പലകാലങ്ങളിലായി കാതടപ്പിക്കുന്ന ശബ്ദത്തിൽ ബെല്ലചാവോ മുഴങ്ങി. ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യമുള്ള ലിവോണോ പ്രവിശ്യയിൽനിന്നുള്ളവരായിരുന്നു തങ്ങളുടെ ഫുട്ബാൾ ക്ലബിനെ ഉത്തേജിപ്പിക്കാൻ ബെല്ലച്യാവോ ഗാലറിയിലെത്തിക്കുന്നതിൽ മുന്നിൽ. ടോം വെയിറ്റ്സ്, സ്റ്റീവൻ അയോക്കി അടക്കമുള്ള പ്രശസ്ത സംഗീതജ്ഞർ ബെല്ലച്യാവോയുമായി മ്യൂസിക് ആൽബങ്ങൾ പുറത്തിറക്കിയതോടെ ഇത് ഇറ്റലിക്കുപുറത്തേക്കും ഒഴുകി. സിനിമകളിലും ബെല്ലചാവോ ഉപയോഗിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിെൻറയും വിമോചനത്തിെൻറയും പ്രതീകമായി മറ്റിടങ്ങളിലും ആ വരികൾ ഉപയോഗിക്കപ്പെട്ടു. 2015ൽ ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിരിസ ഭരണത്തുടർച്ച നേടിയപ്പോൾ വിപ്ലവഗീതവുമായി യുവാക്കൾ തെരുവുകൾ കീഴടക്കി. സ്പെയിനിലെ കാറ്റലോണിയൻ വിമോചനസമരങ്ങളിൽ പ്രക്ഷോഭകാരികൾ ഒന്നിച്ചിരുന്നു പാടിയ ബെല്ലച്യാവോ ഏറെ ശ്രദ്ധനേടിയിരുന്നു.

catalonia-revolt-11119.jpg
കാറ്റലോണിയ പ്രക്ഷോഭം

സീരീസിൽനിന്ന് സീരിയസാകുന്നു

സ്പാനിഷ് വെബ്സീരീസായ ലെ കാസ ഡെ പാപേൽ (La casa de papel) മണിഹെയ്സ്റ്റ് (money hiest) ആയി ഒാൺലൈൻ ഭീമൻമാരായ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തതോടെയാണ് ബെല്ലചാവോ വീണ്ടും േലാകമെമ്പാടും വൈറലായത്. യൂറോ അച്ചടിക്കുന്ന മഡ്രിഡിലെ റോയൻ മിൻറ് കൊട്ടാരം കവർച്ചസംഘം അധീനതയിലാക്കുന്നതും പൊലീസും കവർച്ചക്കാരും തുടർന്ന് നടത്തുന്ന മോസ് ആൻഡ് ക്യാറ്റ് കളികളുമാണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിലെ ഉദ്വേഗജനകമായ നിമിഷങ്ങളിലൊന്നിൽ കവർച്ചയുടെ മസ്തിഷ്കമായ പ്രഫസർ കൈകളുയർത്തി ബെല്ലചാവോ പാടുന്നതോടൊപ്പം പ്രേക്ഷകരും അതേറ്റുപാടുന്നു. ഇറ്റലിയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാളിയായ തെൻറ മുത്തച്ഛൻ പഠിപ്പിച്ചതാണ് ഇൗ വരികളെന്ന് പ്രഫസർ പറയുന്നുണ്ട്. പരമ്പരയിലെ പല ഘട്ടങ്ങളിലും കവർച്ചക്കാർ ഇത് പാടി പ്രതിരോധം തീർക്കുന്നുണ്ട്.
വെബ് സീരീസിനൊപ്പം ബെല്ലച്യാവോയും ലോകമെമ്പാടും സൂപ്പർഹിറ്റായി. അർജൻറീനിയൻ ടീമിനെ പരിഹസിച്ചുകൊണ്ടുള്ള ബ്രസീൽ ആരാധകരുടെയും ഫ്രാൻസ് ഫുട്ബാൾ ടീം ഒന്നിച്ചുപാടുന്ന ബെല്ലചാവോയും വൈറലായിരുന്നു. ലോകത്തിലെ വിവിധഭാഷകളിലായി അനേകം െബല്ലചാവോ മ്യൂസിക് ആൽബങ്ങളും പുറത്തുവന്നു.

ഇതോടൊപ്പം, ലോകമെമ്പാടുമുള്ള വിമോചനപോരാട്ടങ്ങളിലേക്കും ചെറുത്തുനിൽപുകളിലേക്കും െബല്ലചാവോ തിരിച്ചുവന്നു. ഫ്രാൻസിലെ ഇന്ധന നികുതിക്കെതിരെയുള്ള മഞ്ഞക്കുപ്പായക്കാരുടെ സമരത്തിൽ, ഇറാഖിലെ മനുഷ്യാവകാശ സമരങ്ങളിൽ, യൂറോപ്പിലെ വനിതാവിമോചന റാലിയിൽ, അമേരിക്കയിലെ ട്രംപ് വിരുദ്ധ റാലിയിൽ, ഫലസ്തീനിൽ, ചിലിയിൽ, കുർദിസ്താനിൽ എല്ലാം മർദിതർ തങ്ങളുടെ ഭാഷയിൽ അതേറ്റുചൊല്ലി. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെയും എ.ബി.വി.പിക്കെതിരെയും ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇടത് വിദ്യാർഥി സംഘടനകൾ പ്രതിഷേധം തീർത്തത് ബെല്ലചാവോയുടെ ഇൗണത്തിലായിരുന്നു. പ്രതിഷേധഗാനങ്ങളിലൂടെ ശ്രദ്ധേയനായ പൂജൻസാഹിൽ ഇതേ ഈണത്തിലൊരുക്കിയ വാപ്പസ് ജാവോ സോഷ്യൽ മീഡിയകളിൽ പറന്നുനടന്നിരുന്നു. ഇറ്റലിയിലെ ഭൂപ്രഭുക്കന്മാരെയും ഹിറ്റ്ലർ മുസോളിനിമാരെയും വിറപ്പിച്ച വിപ്ലവഗീതം വീണ്ടും മുഴങ്ങുമ്പോൾ ഏകാധിപതികളെയും ഫാഷിസ്റ്റുകളെയും അത് അസ്വസ്ഥമാക്കുന്നുണ്ടാകും. തീർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music storybella ciaomoneyheist
News Summary - bella ciao; the song of resistance
Next Story