ഞങ്ങളെ നാട്ടിലേക്ക് സ്വാഗതം
text_fieldsവർഷങ്ങൾക്കുശേഷം കലയുടെ മഹാമേളം നമ്മുടെ നാട്ടിലെത്തുന്നതിെൻറ ആവേശത്തിലാണ് ഞാൻ. നമ്മുടെ സ്കൂൾ വാട്സാപ് ഗ്രൂപ്പുകളിലൊക്കെ വലിയ ചർച്ചയാണ് നടക്കുന്നത്. പലരും കേരളത്തിന് പുറത്താണെങ്കിലും മേള കാണാനെത്തേണ്ട ആവേശ ത്തിലാണ്. വരാൻ സമയവും സാഹചര്യവും ഒത്തുവരുകയാണെങ്കിൽ മത്സരം കാണാനും എല്ലാവരെയും നേരിൽ സ്വാഗതം ചെയ്യാനും ഇത്ത വണ ഞാനുമുണ്ടാകും. കലയുടെ ഒച്ചയും ഓളവും മനസ്സിലുണ്ട്. കലോത്സവമെന്നാൽ ഇന്നും ഗൃഹാതുരത്വമാണ്.
മൂന്ന് വയസ ്സുമുതൽ കലാരംഗത്തുണ്ട്. ആദ്യമായി കലാതിലകം ലഭിച്ചതാണ് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം. ഒന്നും പ്രതീക്ഷിച്ച ായിരുന്നില്ല മത്സരത്തിനെത്തിയത്. മത്സരം കഴിഞ്ഞ് മടങ്ങുേമ്പാൾ കമ്മിറ്റിയിലുളള ഒരാൾ അച്ഛനടുത്തെത്തി ഇപ്പ ോൾ പോകരുതെന്നും നിങ്ങളുടെ മകൾക്കാണ് ഏറ്റവും കൂടുതൽ പോയൻറ് ലഭിച്ചതെന്നും പറഞ്ഞു. അത് വലിയ ഞെട്ടലായിരുന് നു. നിനച്ചിരിക്കാതെയാണ് കലാതിലകം എന്ന നേട്ടം എന്നെ തേടിയെത്തുന്നത്.
ഞാൻ പഠിച്ച സ്കൂളിന് തന്നെയായിരുന്നു അത്തവണ ചാമ്പ്യൻപട്ടവും. നീലേശ്വരം രാജാ റോഡിലൂടെ ‘കാവ്യാ കീ ജയ്’ വിളിച്ച് കുട്ടികൾ ജാഥയായി പോയത് ഇന്നും ഓർക്കുന്നു. ജൂനിയർ ചേംബറിെൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രച്ഛന്നവേഷ മത്സരത്തിലാണ് ആദ്യമായി ഞാൻ സ്റ്റേജിൽ കയറുന്നത്. മൂന്നാം വയസ്സിൽ മുത്തശ്ശിയായി മുടിയൊക്കെ നരപ്പിച്ചാണ് അന്ന് സ്റ്റേജിലെത്തിയത്. നീലേശ്വരത്തെ ജയേട്ടനാണ് ആദ്യമായി മേക്കപ്പിട്ടത്. അതിനെനിക്ക് ഒന്നാം സമ്മാനവും ലഭിച്ചു. എെൻറ എല്ലാ ഗുരുക്കന്മാരെയും ഓർക്കാനുള്ള സമയമാണിത്.
പത്താം തരത്തിൽ മാത്രമേ കൂടുതൽ ഐറ്റങ്ങളിൽ പെങ്കടുക്കാതിരുന്നിട്ടുള്ളൂ. ഒരു വർഷത്തെ കലോത്സവം കഴിഞ്ഞാൽ അടുത്തവർഷത്തേക്കുള്ള കാത്തിരിപ്പും പരിശീലനവുമാണ് പിന്നീട്. ഏതൊക്കെ ഐറ്റം പഠിക്കണം, എങ്ങനെയൊക്കെ വ്യത്യസ്തമാക്കാം എന്നൊക്കെയാവും മനസ്സിൽ. അച്ഛനാണ് ലളിതഗാനത്തിെൻറ പാട്ടുകളൊക്കെ തിരഞ്ഞെടുക്കുക.
വയലാറിെൻറയും ഒ.എൻ.വിയുടെയും കവിതകൾ ചുരുക്കി മത്സരത്തിന് ചൊല്ലാൻ പാകത്തിലാക്കി തരുന്നത് വീടിനടുത്തുള്ള അന്നമ്മ ടീച്ചറാണ്. കവിതകളുമായി അച്ഛനും അമ്മയും ടീച്ചറടുത്തേക്കോടും. അർഥം നഷ്ടപ്പെടുത്താത്ത തരത്തിൽ വലിയ കവിതകൾ ചുരുക്കി കുഞ്ഞുവരികളാക്കി ടീച്ചർ തിരിച്ചുനൽകും. കലോത്സവത്തിലായാലും സിനിമയിലായാലും അച്ഛനും അമ്മയും ഇല്ലെങ്കിൽ ഞാൻ എന്ന കലാകാരിയില്ലെന്ന് തന്നെ പറയാം.
ലൈവായി പക്കമേളം വെച്ചാണ് അന്നൊക്കെ നൃത്താവതരണം. ഇന്ന് മേക്കപ്പിെൻറയും വസ്ത്രധാരണത്തിെൻറയും രീതിയിൽ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. ഒന്നുകൂടി പ്രഫഷനലായി കാര്യങ്ങൾ. കലോത്സവം കണ്ടിട്ട് ഇപ്പോൾ കുെറയായി. സമയക്കുറവ് തന്നെയാണ് പ്രശ്നം. സ്കൂൾ പഠനത്തിെൻറ ഭാഗമായി മാത്രം കലോത്സവവും കണ്ടാൽ മതിയെന്നാണ് കുട്ടികളോട് പറയാനുള്ളത്. അമിതമായി മത്സരബുദ്ധിയും കൂടെ മത്സരിക്കുന്നവരോട് ശത്രുതയും പാടില്ല. ഒരിക്കൽ അരങ്ങിൽ കയറാൻ തയാറായിനിന്ന എന്നെ, കൂടെ മത്സരിക്കുന്ന കുട്ടിയുടെ അമ്മ നോക്കിയ ദഹിപ്പിക്കുന്ന നോട്ടത്തിെൻറ കൊളുത്തിവലിക്കൽ ഇപ്പോഴും ഉള്ളിലുണ്ട്.
വേദിയിലും കളി കഴിഞ്ഞിറങ്ങിയപ്പോഴും ആ നോട്ടം എന്നെ വേട്ടയാടിയിരുന്നു. അവരുടെ മകളുടെ അതേ പ്രായക്കാരിയായ എന്നെ ശത്രുവായാണ് കണ്ടത്. ആ മത്സരബുദ്ധി കുട്ടികളിലും വരുന്നുണ്ട്. കൂളായി മത്സരത്തെ കണ്ടാൽ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാവും. നന്നായി ചിരിക്കാനാണ് അമ്മ എന്നെ പഠിപ്പിച്ചത്. നാട്ടിൽ കലോത്സവം നടക്കുേമ്പാൾ കാണാനെത്തണമെന്ന് അതിയായി ആഗ്രഹമുണ്ട്. ചെറിയ മകളുള്ളതിനാൽ വരവ് എത്രത്തോളം പ്രായോഗികമാണെന്നറിയില്ലെങ്കിലും പരമാവധി ശ്രമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.