മുഹബ്ബത്ത് ചേർത്ത കട്ടന്‍ കുടിക്കുന്ന ജിന്ന്...
text_fieldsസുന്ദരമായി ചിരിതൂകി ഒരു വലിയ പനയുടെ കീഴിൽ ആവി പറക്കുന്ന കട്ടൻ ചായ കുടിച്ചിരിക്കുന്ന വെള്ള വസ്ത്രധാരിയായ ഒരു ജിന്നിനെ കണ്ടാൽ നിങ്ങളെന്ത് ചെയ്യും?
അല്ല, അങ്ങനെ ഒന്നുണ്ടാകില്ലല്ലോ എന്നായിരിക്കും നിങ്ങളുടെ മറു ചോദ്യം! എന്നാൽ നിങ്ങൾക്ക് തെറ്റി. വിദ്യാർഥികൾക്കിടയിൽ ഇങ്ങനെ ഒരു ജിന്ന് ഉണ്ട്.
കോഴിക്കോട് ബീച്ചിലെ ഏതൊ ഇരു സായാഹ്നത്തിൽ കട്ടൻ ചായയുടെ മുഹബ്ബത്ത് നുകരുന്നതിനിടക്ക് എപോഴോ ജിന്നിന്‍റെ കാര്യം ചർച്ചയിൽ വരുന്നു. പിറ്റേന്ന് അതൊരു ഹ്രസ്വചിത്രമായി പിറവിയെടുക്കുന്നു. 'ഫീ' എന്ന പേരിൽ ചിത്രീകരിച്ച ഈ കൊച്ചു ചിത്രം യൂട്യൂബിലും നവ മാധ്യമങ്ങളിലും കട്ടൻ ചായ കുടിക്കുന്ന ജിന്ന് എന്ന പേരിൽ ഹിറ്റായിരിക്കുകയാണ്.
ഭയവും ആകാഷയും ഒരു പോലെ നിറച്ച് പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് വാഴയൂർ സാഫി കോളേജിലെ എം.സി.ജെ ഒന്നാം വർഷ വിദ്യാർത്ഥിയായ ആമിർ പള്ളിക്കാലാണു 'ഫീ' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ജിന്നായി വേഷമിട്ടത് എം.സി.ജെ അധ്യാപകനും നാടകക്കാരനുമായ നസറുല്ലാഹ് ഖാനാണ്. കാമറ ഷാജഹാൻ കെ.ഇ കൈകാര്യം ചെയ്തിരിക്കുന്നു. യഹിയ പനക്കൽ ഷെഫീക്ക് റഹ്മാൻ ശംസുദ്ധീൻ തുടങ്ങിയ ഒരുപറ്റം വിദ്യാർത്ഥികൾ തന്നെയാണു ജിന്നിനു പിന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.