Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയും സംവിധായികയുമായ...

നടിയും സംവിധായികയുമായ വിജയ നിർമല അന്തരിച്ചു

text_fields
bookmark_border
vijaya nirmala
cancel

ചെന്നൈ: മലയാളമടക്കം തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന വിജയനിർ മല അന്തരിച്ചു. നടിയും സംവിധായികയുമായിരുന്ന ഇവർക്ക് 73 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തെലുങ്ക് സിനിമയിലെ പഴയകാല നായകനായി തിളങ്ങിയ കൃഷ്ണയാണ് ഭർത്താവ്. ഇദ്ദേഹവുമെ ാന്നിച്ച് 40 ലധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. ഒരു മകനുണ്ട്. 1950ൽ ഏഴാം വയസ്സിൽ ബാലന ടിയായി ‘മച്ചാ രക്കൈ’ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. വ്യത്യസ്ത ഭാഷക ളിലായി 44 സിനിമകൾ സംവിധാനം ചെയ്തു. ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത ആദ്യ വ നിതയെന്ന ബഹുമതിക്ക് ഗിന്നസ് ബുക്കിൽ ഇടംനേടി.

തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ഇരുനൂറിൽപരം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യ വനിത സംവിധായികയെന്ന ബഹുമതിയും ഇവരുടെ പേരിലാണ്. 1973ൽ ‘കവിത’ എന്ന മലയാള സിനിമയാണ് സംവിധാനം ചെയ്തത്. 1964 ൽ എ. വിൻസൻറ് സംവിധാനം ചെയ്ത ‘ഭാർഗവിനിലയ’ത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. ഭാർഗവിയെന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധനേടി. കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ അധികവും മലയാള സിനിമയിലാണ്. റോസി, നിശാഗന്ധി, കല്യാണരാത്രിയിൽ, പോസ്റ്റുമാനെ കാൺമാനില്ല, പൊന്നാപുരംകോട്ട, കേളനും കണ്ടക്ടറും തുടങ്ങിയ 25ലധികം മലയാള സിനിമകളിൽ വേഷമിട്ടു.

ശിവാജിഗണേശനെ നായകനാക്കി സിനിമയെടുത്ത രണ്ടു വനിത സംവിധായകരിൽ ഒരാളാണ് വിജയനിർമല. തമിഴ്നാട്ടിൽ ജനിച്ച വിജയനിർമല സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്ന പിതാവ് മുഖേനയാണ് സിനിമയിലെത്തുന്നത്. ‘പണമാ പാസമാ’ എന്ന സിനിമയിൽ എൽ.ആർ. ഇൗശ്വരിയുടെ ‘എലന്തപളം’ എന്നു തുടങ്ങുന്ന തമിഴ് പാട്ടിന് വിജയ്നിർമല അഭിനയിച്ച നൃത്തരംഗം ഇപ്പോഴും ഹിറ്റാണ്. 2008 ൽ തെലുങ്ക് സിനിമയിലെ സംഭാവനകൾ കണക്കിലെടുത്ത് രഘുപതി വെങ്കയ്യ അവാർഡ് നൽകി. ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, കെ. ചന്ദ്രശേഖര റാവു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

മലയാളത്തിെൻറ ഭാർഗവിക്കുട്ടി
സ്വന്തം ലേഖകൻ

‘നിലാവുള്ള രാത്രി. നീലവിശാലമായ ആകാശം. ഭയാനകമായ നിറഞ്ഞ നിശ്ശബ്ദത. ഉയര്‍ന്ന കല്‍മതിലുകളാല്‍ ചുറ്റപ്പെട്ട വലിയ ഒരു പറമ്പ് നിറയെ വൃക്ഷങ്ങള്‍. നടുക്കൊരു ചെറിയ രണ്ടുനില മാളിക. അതില്‍ വെളിച്ചമില്ല. ജനാലകളെല്ലാം അടഞ്ഞു കിടക്കുന്നു.’ ഇങ്ങനെയാണ് വൈക്കം മുഹമ്മദ് ബഷീർ ഭാർഗവീനിലയത്തിെൻറ തിരക്കഥ തുടങ്ങുന്നത്. എ. വിൻസൻറ് സംവിധാനം ചെയ്ത ഭാർഗവീനിലയമെന്ന മലയാളത്തിലെ ആദ്യ പ്രേതസിനിമ 1964 നവംബർ 22ന് തിയറ്ററുകളിലെത്തി. ഒപ്പം മലയാളികൾ എക്കാലവും ഒാർമിക്കുന്ന ഒരു നടിയും-വിജയ നിർമല. പ്രണയം മുറ്റുകയും ഭീതിയുടെ തീജ്ജ്വാലകൾ പറക്കുകയും ചെയ്യുന്ന ഭാവമുള്ള ഒരു പെൺകുട്ടിയെയായിരുന്നു വിൻസൻറ് സിനിമക്കായി തിരഞ്ഞിരുന്നത്. പലരേയും പരീക്ഷിച്ചു. തൃപ്തിയായില്ല. ആ വേളയിലാണ് മലയാളത്തിെൻറ അനശ്വര സംഗീത സംവിധായകൻ എം.എസ്. ബാബുരാജിെൻറ ശിപാർശയിൽ വിജയനിർമല മേക്കപ്പിട്ട് പരീക്ഷണം നടത്തുന്നത്. അന്നവർക്ക് 20 വയസ്സാണ്.

വിജയനിർമലയുടെ കടലാഴമുള്ള കണ്ണുകളിലെ മുഗ്ധവും തീവ്രവുമായ ഭാവം വിൻസൻറ് മാസ്റ്റർക്ക് നന്നേ പിടിച്ചു. ആ സിനിമയിലെ ഗാനങ്ങൾ പരത്തിയ ‘നീലവെളിച്ചം’ പിന്നീട് മലയാള സിനിമാസംഗീതത്തിെൻറ മുഖശ്രീയായി മാറി. വിജയനിർമലയെന്ന പേര് ഒരു പക്ഷേ പുതുതലമുറയുടെ ഒാർമപുസ്തകത്തിലുണ്ടാകില്ല.

പക്ഷേ, പാട്ടാസ്വാദകർ ഏതു നട്ടപ്പാതിരക്കും ഇൗണവും താളവും വരികളുമോർക്കുന്ന ചില പാട്ടുകളുണ്ട്. ‘താമസമെന്തേ വരുവാൻ’, ‘വാസന്ത പഞ്ചമി നാളിൽ വരുമെന്നൊരു കിനാവു കണ്ടു’ പോലുള്ളവ. ഇൗ ഗാനങ്ങളുടെ ഇൗണത്തിൽ നിറയുന്നത് വിജയനിർമലയുടെ സാന്നിധ്യം കൂടിയാണ്. ‘പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു’, ‘പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ടൊരു’, ‘അറബിക്കടലൊരു മണവാളൻ’ തുടങ്ങി ഇൗണത്തിൽ ബാബുരാജിെൻറയും വരികളിൽ പി. ഭാസ്കരെൻറയും അതുല്യ പ്രതിഭകൾ ആളിക്കത്തിയ പാട്ടുകളുടെ ഭാവം വെള്ളിത്തിരയിൽ ആവിഷ്കരിക്കാനുള്ള നിയോഗമായിരുന്നു വിജയനിർമലയെ കാത്തിരുന്നത്.

മലയാളികൾക്കിടയിൽ അവർ ഒാർമിക്കപ്പെടുക ഗിന്നസ് െറക്കോഡുള്ള വനിത സംവിധായികയെന്ന പേരിലൊന്നുമാകില്ല. വശ്യമധുരമായ ആ പാട്ടുകളുടെ പേരിലാകും. അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം ‘ഭാർഗവിക്കുട്ടി’ ആണെങ്കിലും പാട്ടുകളാൽ സമ്പന്നമായ പൂച്ചക്കണ്ണി, റോസി, ഉദ്യോഗസ്ഥ തുടങ്ങി 25ഒാളം സിനിമകളിലും അവർ വേഷമിട്ടു. ബ്ലാക് ആൻഡ് ൈവറ്റ് സ്ക്രീനിലെ നിറം മങ്ങാത്ത ഒാർമയായി മലയാളിമനസ്സിൽ വിജയനിർമല നിലനിൽക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsVijaya Nirmala
News Summary - Veteran actress Vijaya Nirmala dies at 73-Movie News
Next Story