ഒാസ്കറിന് തമിഴ് ടച്ച്
text_fieldsഒാസ്കർ അവാർഡിന് തമിഴ്സ്പർശം. ഇന്ത്യയുടെ ‘സാനിറ്ററിമാൻ’ എന്ന പേരിലറിയപ്പെട് ടിരുന്ന കോയമ്പത്തൂർ സ്വദേശി അരുണാചലം മുരുകാനന്ദത്തിെൻറ ആശയം ആസ്പദമാക്കി നിർ മിച്ച ‘പിരിയേഡ്- എൻഡ് ഒാഫ് സെൻറൻസ്’ എന്ന ഹ്രസ്വചിത്രമാണ് മികച്ച ഡോക്യുമെൻററി ക്കുള്ള പുരസ്കാരത്തിന് അർഹമായത്.
ആർത്തവ സമയത്ത് ഇന്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് 26 മിനിറ്റ് നീണ്ട ഡോക്യുമെൻററിയിലെ ഇതിവൃത്തം.
രാജ്യം പത്മശ്രീ നൽകി ആദരിച്ച മുരുകാനന്ദത്തിെൻറ അഭിമുഖവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സംവിധായിക റെയ്ക്ക സെറ്റാബ്ചി, നിർമാതാവ് മെലിസ ബെർട്ടൻ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
ഹ്രസ്വചിത്രത്തിന് ഒാസ്കർ അവാർഡ് ലഭിച്ചത് തനിക്ക് ആഹ്ലാദം പകരുന്നതായി മുരുകാനന്ദം വാർത്താലേഖകരോട് പറഞ്ഞു. വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകളുണ്ടാക്കി ലോക ശ്രദ്ധയാകർഷിച്ച മുരുകാനന്ദം ടൈം മാഗസിെൻറ ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.