രാജ്യഭരണം പിടിക്കാൻ പ്രോപഗൻഡ സിനിമകളുടെ മിന്നലാക്രമണവും
text_fieldsപാർട്ടികൾ വിജയത്തിനായി ഏതു മാർഗവും സ്വീകരിക്കാൻ സാധ്യത കൂടുതലുള്ള ഇത്തവണത്തെ തെ രഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുെമ്പങ്ങുമില്ലാത്തവിധം പ്രചാരണ സിനിമകളുടെ പെരുക്കം. പാ ർട്ടി നേതാക്കളെയും പ്രചാരണ വിഷയങ്ങളെയും പൊലിപ്പിച്ചും എതിരാളികളെ ഇകഴ്ത്തിയും ഒരുപിടി സിനിമകളാണ് ഇൗയിടെ പുറത്തിറങ്ങിയതും ഇനി പുറത്തിറങ്ങാനിരിക്കുന്നതും. പ് രചാരണരംഗത്ത് ആളും അർഥവും ഏറെയുള്ള ബി.ജെ.പിതന്നെയാണ് ‘പ്രോപഗൻഡ’ ചിത്രങ്ങളുടെ പ്രധാന ഗുണഭോക്താവ്.
ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊ ന്നായ, 2016 സെപ്റ്റംബറിൽ സേന നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആസ്പദമാക്കിയ ‘ഉറി, ദ സർജിക് കൽ സ്ട്രൈക്ക്’ മുതൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ മോശമായി ചിത്രീകരിക്കുന് നുവെന്ന് ആരോപണമുയർന്ന ’ദി ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ’ വരെ നിരവധി സിനിമകൾ ഇറങ്ങിക്കഴിഞ്ഞു.
വിഭാഗീയ- വർഗീയ രാഷ്ട്രീയത്തിെൻറ ഏറ്റവും വലിയ പ്രതീകവും ശിവ സേന സ്ഥാപകനുമായ ബാൽ താക്കറയെക്കുറിച്ചുള്ള ‘താക്കറെ’, ആന്ധ്രപ്രദേശിലെ ജനപ്രിയ കോൺഗ്രസ് നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ ഒരു പ്രധാന ഏട് പറയുന്ന ‘യാത്ര’ എന്നിവയും വെള്ളിത്തിരയിൽ തെളിഞ്ഞു. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടിയാണ് വൈ.എസ്.ആറായി വേഷമിടുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്. സിനിമയിലെയും രാഷ്ട്രീയത്തിലെയും ഇതിഹാസതാരമായിരുന്ന എൻ.ടി. രാമറാവുവിനെക്കുറിച്ചുള്ള ‘കഥാനായഗുഡു’വും ആന്ധ്രയിൽനിന്ന് പുറത്തിറങ്ങി.
ഇതിനെല്ലാം പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന, ‘പി.എം നരേന്ദ്ര മോദി’ എന്ന വിവിധ ഭാഷകളിലുള്ള വിവേക് ഒബ്റോയ് ചിത്രം പണിപ്പുരയിലുമാണ്. ഇത് തെരഞ്ഞെടുപ്പിനു മുേമ്പ പുറത്തിറങ്ങുമോ എന്ന് വ്യക്തമല്ല. ഒപ്പം, മലയാളി സംവിധായകൻ രൂപേഷ് പോൾ ഒരുക്കുന്ന, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ‘മൈ നെയിം ഇൗസ് രാ ഗാ’യും വരാനിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഇൗ ചിത്രങ്ങളുടെയെല്ലാം ലക്ഷ്യം ബോക്സ് ഒാഫിസ് ഹിറ്റ് അല്ല വോട്ടിങ് മെഷീൻ ഹിറ്റ് ആണെന്ന് വ്യക്തം.2014ലെ തെരഞ്ഞെടുപ്പു സമയത്തും അതിനു മുമ്പും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്യുന്ന വിവിധ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. എന്നാൽ, ഇത്തരം ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, നേരിട്ട് പാർട്ടി പ്രചാരണ ആയുധമാകുന്ന ചിത്രങ്ങൾ വർധിച്ചുവരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ചലച്ചിത്ര നിരൂപക നന്ദിനി രാംനാഥിെൻറ അഭിപ്രായത്തിൽ, ഇൗ സിനിമകളൊക്കെ അതത് പാർട്ടികളുടെ അജണ്ടകളെ മാത്രം ഉയർത്തിക്കാണിക്കുന്നവയാണ്.
മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിെൻറ മധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ് ബാരു രചിച്ച ‘ദി ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ’ മൻമോഹനെയും ഗാന്ധി കുടുംബത്തെയും താറടിക്കാനായി ഒരുക്കിയതാണെന്ന് ആരോപണമുയർന്നിരുന്നു. മോദിയോടുള്ള ആരാധന ഉറക്കെ പ്രഖ്യാപിക്കാറുള്ള പ്രമുഖ നടൻ അനുപം ഖേർ ആണ് ചിത്രത്തിൽ മൻമോഹെൻറ വേഷം ചെയ്തത്.
ജനുവരിയിൽ പുറത്തിറങ്ങി, ബോക്സ് ഒാഫിസിൽ വൻ വിജയമായ ‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’ കൃത്യമായ രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്ന് വ്യക്തം. 2016ലെ ഉറി ഭീകരാക്രമണത്തിെൻറ തിരിച്ചടിയായി സൈന്യം പാക്കധീന കശ്മീരിൽ കടന്നുചെന്ന് നടത്തിയ ഒാപറേഷെൻറ കഥയാണ് ചിത്രം പറയുന്നത്. സേനയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന് ബി.ജെ.പി സർക്കാറിനെതിരെ പ്രതിപക്ഷം ആരോപണമുന്നയിച്ചു വരുകെ തന്നെയാണ് ഇതേ ലക്ഷ്യംവെച്ചുള്ള സിനിമയും പുറത്തിറങ്ങിയത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങളെ വരെ ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആദിത്യ ധർ ആണ്. മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ സഖ്യകക്ഷി ശിവസേനയുടെ സ്ഥാപകൻ ബാൽ താക്കറെയുടെ ജീവിതം പറയുന്ന ‘താക്കറെ’യാണ് മറ്റൊന്ന്.
സിനിമയിലൂെട മണ്ണിെൻറ മക്കൾ വാദവും വർഗീയതയും കൂടുതൽ വിതറി നേട്ടം കൊയ്യലാണ് പാർട്ടിയുടെ ലക്ഷ്യം. അഭിജിത് പാൻസെ സംവിധാനം ചെയ്ത ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖിയാണ് താക്കറെയുടെ വേഷമണിയുന്നത്. ശിവസേന നേതാവ് സഞ്ജയ് റാവത്ത് രചിച്ച സിനിമയിൽ വംശീയതയും വിദ്വേഷവും വമിക്കുന്ന നിരവധി സംഭാഷണങ്ങൾ ഉള്ളതായി വിമർശനമുയർന്നിട്ടുണ്ട്. മേരി കോം, സരബ്ജിത് സിങ് തുടങ്ങിയ ബയോപിക്കുകൾ ചെയ്ത ഒമൻഗ് കുമാറാണ് ‘പി.എം നരേന്ദ്ര മോദി’യുടെ സംവിധായകൻ. ഹിന്ദിയിലുള്ള ‘മൈ നെയിം ഇൗസ് രാ ഗാ’ ഏപ്രിലിൽ പുറത്തിറങ്ങുമെന്നാണ് സംവിധായകൻ രൂപേഷ് പോൾ അറിയിച്ചത്. രാഹുലിെൻറ ഇമേജ് ഉയർത്താനോ അപഹസിക്കാനോ അല്ല, നിരന്തരം ആക്രമിക്കപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള കഥ പറയാനാണ് ശ്രമിക്കുന്നതെന്നും സംവിധായകൻ അവകാശപ്പെടുന്നു.
ആന്ധ്ര കോൺഗ്രസിെൻറ മുഖമായിരുന്ന ജനകീയ നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പുത്രൻ ജഗൻമോഹൻ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങൾക്ക് നിറം ചാർത്തുകയെന്ന ലക്ഷ്യത്തിലാണ് വൈ.എസ്.ആർ കോൺഗ്രസ് ക്യാമ്പിെൻറ ആശീർവാദത്തിൽ ‘യാത്ര’ പുറത്തിറങ്ങിയത്. സംസ്ഥാനത്തെതന്നെ തെലുഗുദേശം പാർട്ടിക്കു വേണ്ടി പുറത്തിറങ്ങിയ, എൻ.ടി.ആറിെൻറ ബയോപിക് ‘എൻ.ടി.ആർ കഥാനായഗുഡു’വിൽ അദ്ദേഹത്തിെൻറ മകൻ നന്ദമൂരി ബാലകൃഷ്ണയാണ് എൻ.ടി.ആറായി വേഷമിടുന്നത്.
‘‘ഇൗ ചിത്രങ്ങളൊന്നും ഞാൻ കണ്ടില്ല. പക്ഷേ, ഒന്നുറപ്പാണ്, ഒട്ടുമിക്ക ചിത്രങ്ങളും ബി.ജെ.പി പ്രചാരണത്തിനു വേണ്ടി നിർമിക്കപ്പെട്ടതാണ്. രാജ്യത്തെ 95 ശതമാനം അച്ചടി-ദൃശ്യ മാധ്യമങ്ങൾ ബി.ജെ.പിക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നതുപോലെയാണ് ഇതും. മാധ്യമങ്ങൾ അങ്ങനെയല്ലായിരുന്നുവെങ്കിൽ രാജ്യത്ത് ജനങ്ങൾ നേരിട്ടുെകാണ്ടിരിക്കുന്ന ദുരിതങ്ങളും അവരിൽ ഉടലെടുക്കുന്ന രോഷവും ഒന്നാംപേജുകളിൽ കാണുമായിരുന്നു’’ -ഡോക്യുമെൻററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ ആനന്ദ് പട്വർധൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.