Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right`പാതിരകാലം`

`പാതിരകാലം`

text_fields
bookmark_border
pthirakalam
cancel

തൃശൂർ: വർത്തമാനകാല േകരളത്തിെൻറ യഥാർഥ രാഷ്ട്രീയ ചിത്രം വരച്ചുകാട്ടിയ പ്രിയനന്ദനെൻറ ‘പാതിരകാലം’ എന്ന ജനകീയ സിനിമയെ സാംസ്ക്കാരിക േകരളം ഹൃദയത്തിൽ ഏറ്റുവാങ്ങി. നിറഞ്ഞ സദസിനെ സാക്ഷിയാക്കി തൃശൂർ ഗിരിജ തിയറ്ററിൽ രാവിലെ ഒമ്പതിന് ആദ്യ ഷോ അരങ്ങേറി. സിനിമ, നാടക പ്രവർത്തകരടക്കമുള്ള സാംസ്ക്കാരിക രംഗത്തുള്ളവരും രാഷ്ട്രീയ പ്രവർത്തകരും നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന സഹൃദയരും നെഞ്ച് െനരിപ്പോടാക്കിയാണ് ‘പാതിരകാലം’ കണ്ട് ഇറങ്ങിയത്. 

പിതാവിനെ അന്വേഷിച്ച് അലയുന്ന 'ജഹനാര' എന്ന യുവതിയുടെ കഥ പക്ഷെ, രാജനെ അന്വേഷിച്ചിറങ്ങിയ ഇൗച്ചരവാരിയരെ ഒാർമിപ്പിക്കുന്നതാണ്. മനുഷ്യർക്കുവേണ്ടി ജീവിച്ച് തീർന്ന ഒരു മനുഷ്യെൻറ കഥയാണെന്നും ‘പാതിരകാല’ത്തെക്കുറിച്ച് പറയാമെന്ന് സാംസ്ക്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഭരണകൂടവും പൊലീസും നടത്തുന്ന ഭീകരതകൾ സിനിമ വരച്ചു കാണിക്കുന്നു. പൊലീസ് സമൂഹത്തിന് ആവശ്യമാണെന്ന് തോന്നണമെങ്കിൽ ഭീതിയും സംഘർഷവും വേണമെന്നും സംഘർഷം ഇല്ലെങ്കിൽ പൊലീസ് ഭീതിയുണ്ടാക്കുമെന്നും ശ്രീജിത്ത് രവി അ വതരിപ്പിക്കുന്ന കുര്യാക്കോസ് എന്ന പൊലീസ് ഉദ്യോഗസ്ഥെൻറ ‘വെളിപ്പെടുത്തൽ’ ഇതിനെ സാധൂകരിക്കുന്നു. 

priyanandan
പ്രിയനന്ദൻ
 

ആദിവാസികളുടെയും കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സാമ്രാജ്യത്ത കോർപറേറ്റുകളുടെ ചൂഷണത്തിന് വിധേയരാവുന്നവരുടെയും യഥാർഥ അവസ്ഥയെന്താണെന്ന് ‘പാതിരകാലം’ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യാവകാശ വിഷയങ്ങളിലും ജനകീയ പ്രശ്നങ്ങളിലും ഇടപ്പെടുന്ന ആക്റ്റിവിസ്റ്റുകളെ ഒന്നുകിൽ മാവോവാദികളായും അല്ലെങ്കിൽ തീവ്രവാദികളായും ചിത്രീകരിച്ച് പീഡിപ്പിക്കുന്ന സർക്കാരിെൻറയും പൊലീസിെൻറയും നടപടികൾ നീറ്റലുണ്ടാക്കും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. നല്ല സ്ത്രീ^പുരുഷ സൗഹൃദത്തെ അനാശാസ്യമായും സുഹൃത്തുക്കളായ മുസ്ലിം യുവതിയെയും ഹിന്ദു യുവാവിനെയും ഒന്നിച്ച് കണ്ടാൽ നിർബന്ധ മതമാറ്റമാണെന്ന് കാണുകയും ചെയ്യുന്ന ഇന്നെത്ത സാമൂഹിക കാഴ്ച്ചപ്പാടും സിനിമ ചർച്ച ചെയ്യുന്നു. 

pathirakalam

മനുഷ്യർക്കുവേണ്ടി ജീവിച്ച ഹുസൈൻ എന്ന ആക്റ്റിവിസ്റ്റ് വെളുമ്പിയെന്ന ആദിവാസി വൃദ്ധയോട് അവർ നിത്യവും ചവിട്ടുന്ന ഒരുപിടി മണ്ണ് ആവശ്യപ്പെടുന്നു. സ്ത്രീകൾ പാതാളത്തിലേക്ക് തല കുത്തി വീഴുന്ന മണ്ണിൽ നന്മ വിളയാൻ വിതറുന്നതിനാണെന്ന് ഹുസൈൻ പറയുന്നു. ഉപ്പയെ അന്വേഷിച്ചു നടന്ന മകൾ ജഹനാര ആ മണ്ണ് വിതറുന്നതോടെയാണ് സിനിമക്ക് തിരശീല താഴുന്നത്. 

ജഹനാരയെ മൈഥിലിയും അവളുടെ അന്വേഷണങ്ങൾക്ക് സഹായിക്കുന്ന സൃഹൃത്ത് മഹേഷിനെ കലേഷ് കണ്ണാത്തും അവതരിപ്പിക്കുന്നു. ശബ്ദംകൊണ്ട് ഹുൈസന് ജീവൻ നൽകിയത് ജോയ് മാത്യുവാണ്. ഇന്ദ്രൻസിനെ കൂടാതെ നിരവധി നാടക പ്രവർത്തകരും വേഷമിട്ടിട്ടുണ്ട്. പ്രിയനന്ദനെൻറ മകൻ അശ്വഘോഷെൻറ ഛായാഗ്രഹണവും താള വിദഗ്ധൻ സുനിൽകുമാർ അയ്യന്തോളിെൻറ സംഗീതവുമാണ് കവി പി.എൻ. േഗാപീകൃഷ്ണൻ തിരക്കഥയെഴുതിയ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റു ഘടകങ്ങൾ. 

ആജ് ഫിലിംസിെൻറ ബാനറിൽ മുരളി മാട്ടുമ്മലാണ് നിർമാതാവ്. ജനകീയമായി ടിക്കറ്റ് വിൽപന നടത്തിയ സിനിമയുടെ പ്രദർശനം ഞായറാഴ്ച്ച രാവിലെ ഒമ്പതിനുമുണ്ട്. ശനിയാഴ്ച്ച കെ. രാജൻ എം.എൽ.എ., സംവിധായകൻ സത്യൻ അന്തിക്കാട്, നടൻ വി.കെ. ശ്രീരാമൻ, നടി കലാമണ്ഡലം രാധിക, സി.പി.എം. നേതാക്കളായ പ്രെഫ. എം. മുരളീധരൻ, യു.പി. ജോസഫ് തുടങ്ങിയവർ ആദ്യ പ്രദർശനത്തിന് എത്തിയിരുന്നു. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PATHIRAKALAMmalayalam newsmovie newspriyanandanArt Film
News Summary - Pathirakalam Prityanandan-Movie News
Next Story