Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകലോത്സവത്തിലെ ധന്യ,...

കലോത്സവത്തിലെ ധന്യ, നമുക്ക് നവ്യ

text_fields
bookmark_border
Navya-Nair
cancel

‘‘ജീവിതത്തിൽ ജയവും തോൽവിയും നേരിടാൻ കരുത്ത് കിട്ടിയത് കലോത്സവവേദിയിൽനിന്നാ ണ്’’- പറയുന്നത് നർത്തകിയും സിനിമതാരവുമായ നവ്യാനായർ.
ആലപ്പുഴയിൽ മറ്റൊരു കലോ ത്സവത്തിന് കൗമാരം ചിലങ്ക കെട്ടുേമ്പാൾ നവ്യ ഒാർത്തെടുക്കുകയാണ് ആ കാലം. വാശിയോടെ വേ ദികളിൽനിന്ന് വേദികളിലേക്കുള്ള ഒാട്ടം. ചെസ് നമ്പർ വിളിക്കുേമ്പാഴും മത്സരഫലമറിയു േമ്പാഴും ഉണ്ടാകുന്ന ടെൻഷൻ. ചങ്ങനാശ്ശേരി പെരുന്ന മാടയിൽ വീട്ടിൽ മറ്റൊരു യാത്രയുടെ തിരക്കിനിടെയിൽനിന്ന് ‘മാധ്യമ’ത്തോട് മനസ്സ് തുറക്കുേമ്പാൾ ഏറെയുണ്ട് നവ്യക്ക് പ റയാൻ.

‘‘സ്കൂൾതലം മുതൽ നൃത്തകലകളും മോണോ ആക്ടും പഠിച്ചതിനാൽ സിനിമയിൽ വന്നപ്പോൾ ഏറെ ഗുണമായി. സഭാകമ്പമില്ലാതെ അഭിനയിക്കാനും ഡയലോഗ് പെെട്ടന്ന് പഠിക്കാനും അത് സഹായകരമായി. സ്റ്റേജ്ഷോക്ക് പോയാൽ കാര്യങ്ങൾ എളുപ്പം ഗ്രഹിക്കാൻ മനക്കരുത്ത് നേടിത്തന്നതും കലോത്സവമാണ്’’- നവ്യയുടെ വാക്കുകൾ.

‘‘ഇന്നത്തെപ്പോലെയല്ല, അന്ന് ഒരുപാട് മത്സരയിനങ്ങളുണ്ടായിരുന്നു. എട്ട് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ് ഇനങ്ങളിലുമാണ് മത്സരിച്ചത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഒാട്ടൻതുള്ളൽ, തമിഴ് പദ്യംചൊല്ലൽ, ഫാൻസി ഡ്രസ്, മോണോ ആക്ട്, തിരുവാതിര, സംഘനൃത്തം... എന്നിങ്ങനെ. മേക്കപ് അഴിച്ച് വേദിയിൽനിന്ന് വേദിയിലേക്ക് ഒാട്ടമായിരുന്നു. അരങ്ങിലേക്ക് വേഗമെത്താൻ എനിക്കൊപ്പം അച്ഛനും അമ്മയും അധ്യാപകരുമെല്ലാം ഒാടിയകാലം വല്ലാത്തൊരു ഒാർമയാണ്. കലോത്സവം ഒരുപാട് പണച്ചെലവുള്ള ഏർപ്പാടായിരുന്നു. ഒാർക്കസ്ട്രയടക്കം മറ്റ് ചെലവുകൾ താങ്ങാനാവാതെ വീട്ടുകാരും ഏറെ ബുദ്ധിമുട്ടി. ഇന്ന് ഗ്രേഡിങ് സംവിധാനമായതിനാൽ പഴയതുപോലെ കുട്ടികൾ തമ്മിൽ നേർക്കുനേരെയുള്ള മത്സരം ഒഴിവായത് നന്നായി’’.

തൊടുപുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്‌ട് മത്സരത്തിൽ ഒന്നാം സ്ഥാനവും കലാതിലകപ്പട്ടവും നഷ്ടമായപ്പോൾ പൊട്ടിക്കരഞ്ഞ് വേദിവിട്ട വി. ധന്യയെന്ന 10ാം ക്ലാസുകാരി നോവായി മാറി കണ്ടവർ എല്ലാവർക്കും. എന്നാൽ, രണ്ടാമതെത്തിയ അതേ മോണോ ആക്ട് സ്ക്രീൻ ടെസ്റ്റിൽ സംവിധായകൻ സിബി മലയിലിന് മുന്നിൽ അവതരിപ്പിച്ചപ്പോൾ ‘ഇഷ്‌ടം’ എന്ന ആദ്യചിത്രത്തിലേക്ക് ധന്യ നടന്നുകയറി. പിന്നീട് ‘നന്ദന’ത്തിലൂടെ ബാലാമണിയായി നവ്യ മലയാളി മനസ്സിൽ ഇടമുറപ്പിച്ചു.

ഇപ്പോൾ നൃത്തത്തിൽ സജീവമാകാനാണ് തീരുമാനം. നവ്യയുെട സംവിധാനത്തിൽതന്നെ ‘ചിന്നം ചിറുകിളിയേ...’ ഭരതനാട്യ വിഡിേയാ ഒരുക്കി. അമ്മയും കുഞ്ഞും തമ്മിലുള്ള നിരുപാധിക സ്നേഹവും മാതൃവാത്സല്യവും പ്രകടമാക്കുന്ന വിഡിയോ യു ട്യൂബിൽ വൈറലാണ്. ചെറിയ കുട്ടികളുടെ വേദനയും ഇഷ്ടവും കോർത്തിണക്കിയ നൃത്തവിഡിയോ കണ്ട് ഒരുപാടുപേർ അഭിനന്ദിച്ചു. വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിന്നിട്ടും ജനങ്ങൾ ഇത്രയും സ്നേഹിക്കുന്നുവെന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നവ്യയുടെ വാക്കുകൾ. മുംബൈയിൽ സ്ഥിരതാമസമാക്കിയ നവ്യയുടെ ഭർത്താവ് ബിസിനസുകാരനായ സന്തോഷ് എൻ. മേനോനാണ്. ഏകമകൻ: സായ് കൃഷ്ണ എസ്. മേനോൻ.

കേൾക്കൂ, നവ്യപാഠം
നന്നായി പരിശീലനം നടത്തി മത്സരിക്കണം. തോൽവിയുണ്ടായാൽ അതിനെ പോസിറ്റിവായി എടുക്കുക. നമ്മുടെ പരിശ്രമം ആത്മാർഥമാണെങ്കിൽ പ്രതിഫലം ഉറപ്പായി കിട്ടും. അതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ. എനിക്ക് പലപ്പോഴും തിരിച്ചടിയുണ്ടായെങ്കിലും പിന്നീട് ജീവിതത്തിൽ നല്ലതേ വരുത്തിയിട്ടുള്ളൂ. അതുതന്നെയാണ് കുട്ടികളോടും പറയാനുള്ളത്. കലോത്സവത്തിൽ നല്ലതും ചീത്തയുമായി ഒേട്ടറെ അനുഭവമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNavya NairSchool Kavolsavam 2018
News Summary - Navya Nair -Movie News
Next Story