കുറ്റകൃത്യ വിഡിയോ തൊണ്ടിയാണെങ്കിൽ ദിലീപിന് നൽകാനാകില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മലയാള നടിയെ പീഡിപ്പിച്ച കേസിൽ ലൈംഗിക കുറ്റകൃത്യത്തിെൻറ വിഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകുന്ന കാര്യത്തിൽ നിയമവശം പരിശോധിക്കാനുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടിയാണെങ്കിൽ നൽകാനാവില്ലെന്നും കേസിലെ രേഖയാണെങ്കിൽ മാത്രമേ നൽകാനാവൂ എന്നും ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി സുപ്രീംകോടതി ഡിസംബർ 11ലേക്ക് മാറ്റി.
ഇൗ മെമ്മറി കാർഡ് കേസിൽ രേഖയായിട്ടാണോ തൊണ്ടിയായിട്ടാണോ വെച്ചിട്ടുള്ളതെന്ന് പൊലീസ് ആണ് പറയേണ്ടത്. കാർഡ് പൊലീസ് റിപ്പോർട്ടിെൻറ ഭാഗമായ രേഖയാണെങ്കിൽ പകർപ്പ് അവകാശപ്പെടാമെന്നും അെല്ലങ്കിൽ പറ്റില്ലെന്നും കോടതി പറഞ്ഞു. വിവര സാേങ്കതിക വിദ്യാ നിയമം അനുസരിച്ച് ദിലീപിന് മെമ്മറി കാർഡ് പകർപ്പിന് അവകാശമുണ്ടോ എന്ന് പരിശോധിക്കാൻ ഡിസംബർ 11ന് വാദം കേൾക്കുമെന്ന് അറിയിച്ച സുപ്രീംകോടതി കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിറക്കിയില്ല.
തെളിവ് നിയമത്തിലെ വകുപ്പുകൾ പ്രകാരം നടിയെ പീഡിപ്പിച്ചതിെൻറ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിെൻറ പകർപ്പ് ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്ന് നടന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗി വാദിച്ചു. വിവാഹ ബന്ധം തെറ്റിച്ചതിന് നടിയോട് ദിലീപിന് വിരോധമുണ്ടെന്നാണ് പൊലീസ് കേസ്. കേസിൽ ദിലീപിനൊപ്പം പ്രതിയായ അഭിഭാഷകനാണ് മെമ്മറി കാർഡ് കോടതിയിൽ സമർപ്പിച്ചത്.
ഓടുന്ന കാറിൽ ചിത്രീകരിച്ചു എന്ന് പറയുന്ന ദൃശ്യങ്ങൾ തങ്ങൾ പരിേശാധിച്ചപ്പോൾ നിർത്തിയിട്ട കാറിലാണെന്ന് മനസ്സിലായെന്നും പല ഭാഗങ്ങളിലും എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ആർക്കും ഒരു മെമ്മറി കാർഡ് മാർക്കറ്റിൽനിന്ന് വാങ്ങി നൽകാമെന്നുമൊക്കെയുള്ള വാദവും അഭിഭാഷകൻ നിരത്തി.
എന്നാൽ, പ്രതിക്ക് കാർഡ് പരിശോധിക്കാനായി നൽകാമെങ്കിലും മെമ്മറി കാർഡിെൻറ പകർപ്പ് നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി അഭിഭാഷകൻ ഹരിൻ പി. റാവൽ വാദിച്ചു.
ഗുരുതരമായ കേസ് ആയതിനാൽ വിഡിയോദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാവിെല്ലന്നും റാവേൽ വ്യക്തമാക്കി. സംസ്ഥാന സർക്കാറിനുവേണ്ടി സ്റ്റാൻഡിങ് േകാൺസൽ ജി. പ്രകാശും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.