ദിലീപിെൻറ സഹോദരന്റെയും നടൻ ധർമജന്റെയും മൊഴിയെടുത്തു
text_fieldsആലുവ: നടിയെ ആക്രമിച്ച കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട് നടൻ ദിലീപിെൻറ സഹോദരൻ അനൂപ്, നടൻ ധർമജൻ ബോൾഗാട്ടി എന്നിവരുടെ മൊഴിയെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്. അനൂപിെൻറ മൊഴിയെടുക്കൽ നാലര മണിക്കൂറോളവും ധർമജേൻറത് ഒന്നര മണിക്കൂറോളവും നീണ്ടു.
കേസിലെ മുഖ്യപ്രതി പൾസർ സുനിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതിനെത്തുടർന്നാണ് ധർമജെൻറ മൊഴിയെടുത്തത്. ചില സംശയങ്ങൾ ദൂരീകരിക്കാൻ ഡിവൈ.എസ്.പി ആവശ്യപ്പെട്ടതനുസരിച്ചാണ് എത്തിയതെന്ന് ധർമജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവവുമായോ സുനിയുമായോ തനിക്ക് ഒരുബന്ധവുമില്ല. സെറ്റിൽ ഫോട്ടോയെടുത്ത പരിചയം മാത്രമാണ് അയാളുമായുള്ളത്. ഫോട്ടോയിലുള്ള ആളെ പരിചയമുണ്ടോ എന്നാണ് പ്രധാനമായും ചോദിച്ചത്. തനിക്കൊപ്പം പലരും ഫോട്ടോ എടുക്കാറുണ്ട്. അവരൊക്കെ ആരെല്ലാമാണെന്ന്് അറിയില്ലെന്ന് മറുപടി നൽകിയതായും ധർമജൻ പറഞ്ഞു.
വൈകീട്ട് ഏേഴാടെയാണ് അനൂപിെൻറ മൊഴിയെടുക്കൽ അവസാനിച്ചത്. പുറത്തിറങ്ങിയ അനൂപ് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.