Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രതികരിക്കുന്നവരെ...

പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ ഭരണകൂട ശ്രമമെന്ന് ജോയ് മാത്യു

text_fields
bookmark_border
joy-mathew
cancel

കോഴിക്കോട്: പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് താൻ അടക്കമുള്ളവർക്കെതിരായ കേസെന്ന് നടൻ ജോയ് മാത്യു. എല്ലാ ഭരണകൂടത്തിന്‍റെയും സ്വഭാവമാണിത്. ചുമത്തിയിരിക്കുന്ന വകുപ്പുകൾ കാണുമ്പോൾ അതാണ് ഉദ്ദേശമെന്ന് മനസിലായി. ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. എന്നാൽ, അങ്ങനെയുള്ള പേടി തനിക്കില്ലെന്നും ജോയ് മാത്യു പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൗന പ്രകടനമാണ് നടത്തിയത്. മിഠായിത്തെരുവ് പ്രകടന നിരോധന മേഖലയാണെന്ന് അറിയില്ലായിരുന്നു. അത്തരത്തിൽ ഒരു ബോർഡ് സ്ഥാപിച്ചിട്ടില്ല. നിരോധനം ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കുകയും ജനങ്ങളെ അറിയിക്കുകയും വേണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് മിഠായിത്തെരുവിൽ പ്രകടനം നടത്തിയ കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിയതാണ് അദ്ദേഹം.

കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ നടൻ ജോയ് മാത്യു ഉൾപ്പെടെ 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രകടനവും പൊതുയോഗവും നിരോധിച്ച മിഠായിതെരുവിൽ ജാഥ നടത്തിയതിന് ഐ.പി.സി 283 പ്രകാരം പൊതുവഴി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിനാണ് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ജോയ് മാത്യു, സിനിമ സംവിധായകൻ ഗിരീഷ് ദാമോദർ, ബി.ജെ.പി നേതാവ് പി. രഘുനാഥ്, ആർട്ടിസ്റ്റ് ജോൺസ് മാത്യു, പി.ടി. ഹരിദാസൻ എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് കേസ്. പീഡനപരാതിയിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ച് സെപ്റ്റംബർ 13നാണ് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ മിഠായിെതരുവിൽ പ്ലക്കാർഡുകളുമായി മൗനജാഥ നടത്തിയത്.

ജോയ് മാത്യുവിെൻറ മൊഴിയെടുത്തു

പ്രകടനം നിരോധിച്ച മിഠായിതെരുവിൽ മൗനജാഥ നടത്തിയ കേസിൽ നടൻ ജോയ് മാത്യുവിൽനിന്ന് ടൗൺ പൊലീസ് മൊഴിയെടുത്തു. നോട്ടീസ് നൽകി സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം പ്രിൻസിപ്പൽ എസ്.െഎ സുഭാഷ് ചന്ദ്രനാണ് മൊഴിയെടുത്തത്. സമൻസ് വരുേമ്പാൾ കോടതിയിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചു. അതേസമയം, പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് തനിക്കെതിരായ കേസെന്ന് ജോയ് മാത്യു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതികരിക്കുന്നവെര നിശ്ശബ്ദരാക്കുന്നത് ഭരണകൂടത്തിെൻറ സ്വഭാവമാണ്. പൊലീസ് കേസെടുത്തെന്ന് കരുതി ധിക്കരിക്കേണ്ട കാര്യമില്ല. അവർ അവരുടെ ജോലിയാണ് ചെയ്തത്. പീഡന പരാതിയിൽ ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റ് െചയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മൗനജാഥ. വഴി തടസ്സപ്പെടുത്തുകയോ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തിട്ടില്ല. മിഠായിതെരുവിൽ പ്രകടനം നിരോധിച്ചതായി അറിവില്ലായിരുന്നുവെന്നും ഇതുസംബന്ധിച്ച ബോർഡ് അവിടെ പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനം നിരോധിച്ചിട്ടുണ്ടെങ്കിൽ സർക്കാർ ഉത്തരവിറക്കിയോ ഗസറ്റിൽ പ്രസിദ്ധീകരിച്ചോ മാധ്യമങ്ങളിലൂടെയോ ജനങ്ങളെ അറിയിക്കണമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. നിരോധിത മേഖലയിൽ പ്രകടനം നടത്തിയതിന് ജോയ് മാത്യു ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsActor Joy MathewRally BanKozhikode SM Street
News Summary - Actor Joy Mathew React to Rally Ban in Kozhikode SM Street -Movies News
Next Story