‘വെയിലു’മായി സഹകരിക്കുന്നില്ലെന്ന വാർത്ത വാസ്തവവിരുദ്ധം -ഷെയിൻ
text_fieldsകൊച്ചി: വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന നിർമാതാവ് ജോബി ജോർജിന്‍റെ ആരോപണം നിഷേധി ച്ച് നടൻ ഷെയിൻ നിഗം.
16ാം തിയതി മുതൽ വെയിലിന്‍റെ ഷൂട്ടിങ്ങിൽ സഹകരിക്കുകയാണ്. അഞ്ച് ദിവസം വെയിലിൽ അഭിനയിച്ചു വെന്നും ഷെയിൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചെന്ന പ രാതിയിൽ ഷെയിനിനെ നിർമാതാക്കളുടെ സംഘടന വിലക്കിയതിന് പിന്നാലെയാണ് ഷെയിനിന്‍റെ മറുപടി.
വെ യിലിനായി എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ചിത്രീക രണ വേളയില്‍ അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും വലുതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്ന ു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും അറിയാമല്ലോ. സംഘടന ഇടപെട് ട് എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില ്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. സിനിമക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.
വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം
16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM
രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് എന്‍റെ അമ്മയെ ടെലിഫോണില് വിളിക്കുകയും "ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്" എന്നും പറഞ്ഞു. ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ കഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ പഴികൾ മാത്രമാണ് ലഭിക്കുന്നത്.
പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷന്‍സുകള്‍ക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതല്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അൽപം വിശ്രമം മാത്രമേ ഞാന്‍ ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാര്‍ത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ മാത്രമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയത്. നിങ്ങളെങ്കിലും സത്യം മനസിലാക്കണം...
പുതിയ ചിത്രങ്ങളുമായി ഷെയ്നിനെ സഹകരിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷെൻറ അടിയന്തര യോഗം തീരുമാനിച്ചു. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ അറിയിച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങളുമായി ഷെയ്നിനെ സഹകരിപ്പിക്കേണ്ടെന്ന്ാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷെൻറ തീരുമാനം. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ അറിയിച്ചിട്ടുണ്ട്.
‘വെയിലി’െൻറ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയ്ൻ നിഗം രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആരോപണം നിഷേധിച്ച ജോബി, പ്രതിഫലത്തിെൻറ നല്ലൊരു ഭാഗം കൈപ്പറ്റിയശേഷം സിനിമയിൽ അഭിനയിക്കാതെ ഷെയ്ൻ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. തുടർന്ന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ‘അമ്മ’യും മുൻകൈയെടുത്ത് ഇരുവരുമായി ചർച്ച നടത്തി.
ഷെയ്ൻ അഭിനയിച്ചുകൊണ്ടിരുന്ന ‘കുർബാനി’ സിനിമ പൂർത്തിയാക്കിയശേഷം ‘വെയിലു’മായി സഹകരിക്കാനും പ്രതിഫലത്തിൽ ബാക്കിയുള്ള 16 ലക്ഷം കൂടി നൽകാനുമായിരുന്നു ധാരണ. എന്നാൽ, ഷെയ്ൻ സഹകരിക്കുന്നില്ലെന്ന് കാണിച്ച് ‘വെയിലി’െൻറ അണിയറ പ്രവർത്തകർ നൽകിയ പുതിയ പരാതിയിലാണ് നിർമാതാക്കളുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.