Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപി.ആർ.ഒ ആതിര

പി.ആർ.ഒ ആതിര ദിൽജിത്ത്

text_fields
bookmark_border
പി.ആർ.ഒ ആതിര ദിൽജിത്ത്
cancel

ബിഗ്സ്ക്രീനിൽ പി.ആർ.ഒ ആതിര ദിൽജിത്ത് എന്ന് തെളിയുേമ്പാൾ ആതിരയുടെ മനസ്സിലും വിരിയ ും ഒരു ചിരി. ചെറുകിട മുതൽ ബിഗ് ബജറ്റ് വരെയുള്ള സിനിമകളുടെ വിജയം ഉറപ്പിക്കാൻ നിർമാ താക്കളും സംവിധായകരും തേടിയെത്തുന്ന ഈ യുവതി ഇപ്പോൾ ഗിന്നസ്ബുക്കിലും ഇടംപിടിച്ചു. പ ്രഫഷനലിസത്തിെൻറ പുത്തൻ ആശയങ്ങളുമായി ആർ.ജെയിൽനിന്ന് സിനിമ പി.ആർ.ഒയിേലക്കുള് ള ചുവടുവെപ്പിന് പിന്നിൽ കഠിനാധ്വാനത്തിെൻറ കഥയുണ്ട്.

തുടക്കം മുന്തിരിവള്ളിയ ിൽ
ഒരു പരസ്യവുമായി ബന്ധപ്പെട്ട ചർച്ചക്കായി നിർമാതാവ് സോഫിയ പോളിനെ കാണാൻ പേ ായതാണ് വഴിത്തിരിവായത്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ‘മുന്തിരിവള്ളികൾ തളിർക്കുേമ്പാൾ’ എന്ന ചിത്രം നിർമിക്കുകയായിരുന്നു അവർ.

‘‘ചർച്ചകൾക്കിടയിൽ ചേച്ചി ആ സിനിമയുടെ പി.ആർ-പരസ്യസാധ്യതകളെ കുറിച്ച് സംസാരിച്ചു. അതാണ് ബിഗ് സ്ക്രീനിെൻറ പി.ആർ എന്ന തുടക്കമായത്. എെൻറ ഉള്ളിൽ എന്നും സിനിമയുണ്ട്. അച്ഛൻ പ്രദീപ് കുമാർ മൂന്നര പതിറ്റാണ്ടായി സിനിമ വിതരണ രംഗത്ത് പ്രവർത്തിക്കുന്നു. ശ്രീമുരുകൻ എന്നാണ് വിതരണ കമ്പനിയുടെ പേര്. വളരെ കുഞ്ഞിലെ പല ലൊക്കേഷനിലും എന്നെയും കൂട്ടി പോയിരുന്നു. ഭർത്താവ് ദിൽജിത്താണ് സിനിമ പി.ആർ മേഖലയിലെ സാധ്യതയിലേക്കിറങ്ങാൻ ധൈര്യം തന്നത്. അങ്ങനെയാണ് ദിയാസ് ഐഡിയ ഇൻക്യൂബേറ്റർ എന്ന കമ്പനി സ്റ്റാർ‌ട്ട് ചെയ്യുന്നത്’’ -ആതിരയുടെ വാക്കുകൾ.

തിരക്കിന്‍റെ ലോകം
തിരക്കിെൻറ ലോകമാണ് സിനിമയുടെ പി.ആർ എന്നത്. കുടുംബജീവിതവും സിനിമയും ഒരുമിച്ച് കൊണ്ടുപോകൽ വെല്ലുവിളിതന്നെ. കട്ട സപ്പോർട്ടുമായി ഭർത്താവുള്ളതുകൊണ്ട്, കാര്യങ്ങളൊക്കെ സ്മൂത്താണ്. ഞങ്ങൾ രണ്ടും ചേർന്നാണ് എല്ലാം പ്ലാൻ ചെയ്യുന്നത്. മാർക്കറ്റിങ്, ഡിസൈനിങ്ങൊക്കെ ഭർത്താവിന്‍റെ വകുപ്പാണ്. കോഓഡിേനഷനാണ് എെൻറ മേഖല. എപ്പോഴും ഞങ്ങൾ ഒപ്പമാണ്. അതുകൊണ്ട് ടെൻഷനില്ല. മകൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു, സൂര്യനാരായണൻ.

മുൻനിര കമ്പനികൾ പിന്നാലെ
ഓഗസ്റ്റ് സിനിമാസ്, ആശിർവാദ് സിനിമാസ്, മൂൺഷോട്ട് എൻറർടെയ്ൻമെന്‍റ്സ്, ഡിക്യു പ്രൊഡക്ഷൻസ്, എസ് ടാക്കീസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, മുളകുപാടം ഫിലിംസ്, മിനി സ്റ്റുഡിയോസ്, ഒ.പി.എം സിനിമാസ്, സണ്ണി വെയിൻ പ്രൊഡക്ഷൻസ് പോലെ സിനിമാരംഗത്തെ മുൻനിര കമ്പനികൾക്ക് വേണ്ടിയാണ് വർക്ക്. സൂപ്പർ ഹിറ്റുകളടക്കം 70 ഒാളം ചലച്ചിത്രങ്ങളാണ് ആതിരയുടെ കൈയിലൂടെ വെള്ളിത്തിരയിൽ കൈയടിനേടിയത്.

വിജീഷ് മണിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘നേതാജി’ എന്ന സിനിമയിലൂടെയാണ് ഗിന്നസ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് കിട്ടിയത്. ഗോകുലം ഗോപാലൻ ആദ്യമായി നായകനായ സിനിമ കൂടിയാണ് നേതാജി. ഗോവ ചലച്ചിത്രമേളയിലടക്കം ഇത് പ്രദർശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PROathira diljith
News Summary - pro athira diljith interview-movie news
Next Story