എം.ജെ. രാധാകൃഷ്ണന് യാത്രാമൊഴി
text_fieldsതിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന് തലസ്ഥാനത്തിെൻറ യാത്രാമൊഴ ി. ശനിയാഴ്ച രാവിലെ കേശവദാസപുരത്തെ വീട്ടിലും പിന്നീട് കലാഭവൻ തിയറ്ററിലും പൊതുദർ ശനത്തിന് വെച്ച മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്ക രിച്ചു. സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.
കലാഭവൻ തിയറ്ററിൽ മന്ത്രി എ.കെ. ബാലൻ അന്ത്യാജ്ഞലിയർപ്പിച്ചു. മുൻമന്ത്രി എം.എ. ബേബി, സുരേഷ്ഗോപി എം.പി, എം.എൽ.എമാരായ മുകേഷ്, ശബരീനാഥൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, ഷാജി എൻ. കരുൺ, ഹരികുമാർ, ഡോ. ബിജു, നെടുമുടി വേണു, ഇന്ദ്രൻസ്, നേമം പുഷ്പരാജ്, ജലജ, സീമ ജി. നായർ, ബോബൻ, സനൽകുമാർ ശശിധരൻ, ഗായകൻ ശ്രീറാം, രാമചന്ദ്രബാബു, സണ്ണി ജോസഫ്, ഇസ്മയിൽ ഹസൻ, നിർമാതാക്കളായ അരോമ മോഹൻ, ശാന്തിവിള ദിനേശ്, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും ആദരാഞ്ജലിയർപ്പിച്ചു.
ഹൃദായാഘാതത്തെത്തുടർന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുനലൂർ സ്വദേശിയായ രാധാകൃഷ്ണൻ തിരുവനന്തപുരം കേശവദാസപുരത്തായിരുന്നു താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.