ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മലയാള സിനിമയെ ദൃശ്യകാവ്യമായി തിരശ്ശീലയിൽ എത്തിച്ച പ്രശസ്ത ഛായാ ഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് പട്ടത്തെ സ്വകാര്യ ആശു പത്രിയിൽ വെള്ളിയാഴ്ച രാത്രി 7.30ഓടെയായിരുന്നു അന്ത്യം. ഭാര്യക്കും മകൾക്കുമൊപ്പം പട്ടം മ രപ്പാലത്തെ വീട്ടിലേക്ക് പോകുന്നതിനിെട കാറിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയ ായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സർക്കാറിെൻറ പുരസ്കാരം ഏഴുതവണ നേടിയ മലയാള സിനിമയുടെ ‘എം.ജെ’, കളിയാട്ടം, ദേശാടനം, കരുണം, തീർഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാടുപൂക്കുന്ന നേരം, ഓള് തുടങ്ങി വിദേശ ഭാഷയിലടക്കം 75ഓളം ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘അമ്മാനംകിളി’യാണ് ആദ്യമായി സ്വതന്ത്ര കാമറാമാനായ ചിത്രം. 1996ൽ ജയരാജിെൻറ ദേശാടനത്തിലൂടെ ആദ്യ സംസ്ഥാന അവാർഡ്. 99ൽ കരുണത്തിനും 2007ൽ അടയാളങ്ങൾക്കും 2008ൽ ബയോസ്കോപ്പിനും 2010ൽ വീട്ടിലേക്കുള്ള വഴിക്കും 2011ൽ ആകാശത്തിെൻറ നിറത്തിനും സംസ്ഥാന സർക്കാറിെൻറ അംഗീകാരം നേടി.
2017ൽ ഡോ. ബിജുവിെൻറ കാടുപൂക്കുന്ന നേരത്തിലൂടെയാണ് ഏഴാമത്തെ പുരസ്കാരം. ഷാജി എന്‍. കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.
പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി. ലളിതയുടെയും മകനാണ്. ഭാര്യ: ശ്രീലത. മക്കൾ: യദുകൃഷ്ണൻ, നീരജ കൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.