പ്രളയത്തിൽ മുങ്ങിയ മലയാള സിനിമ ഉണരുന്നു
text_fieldsതൃശൂർ: പ്രളയത്തിൽ മുങ്ങിയ മലയാളസിനിമ വീണ്ടും ഉണർവിലേക്ക്. ഇൗ ആ ഴ്ച പൃഥ്വിരാജിെൻറ ‘രണ’വും ടൊവിനൊയുടെ ‘തീവണ്ടി’യും തിയറ്ററുകളിൽ എത്തും. സൂപ്പർസ്റ്റാറുകളുടേത് ഉൾപ്പെടെ ഒാണക്കാല പ്രതീക്ഷകളായ 10 സിനിമയാണ് മഹാപ്രളയത്തിൽ മുങ്ങിയത്. 50 കോടിയിലേറെ നഷ്ടമാണ് ഇതുവഴി സിനിമ വ്യവസായത്തിന് ഉണ്ടായത്.
തിരക്കഥാകൃത്ത് സേതു സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രമായ മമ്മൂട്ടിയുടെ ‘കുട്ടനാടൻ ബ്ലോഗ്’, രഞ്ജിത്തിെൻറ മോഹൻലാൽ ചിത്രം ‘ഡ്രാമ’, നിവീൻ പോളി നായകനായും മോഹൻലാൽ പ്രധാന വേഷത്തിലും എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’, ആസിഫലിയുടെ ‘മന്ദാരം’എന്നിവയാണ് ‘രണ’ത്തിനും ‘തീവണ്ടി’ക്കുമൊപ്പം പെട്ടിയിലായത്. ഇതിൽ ‘കുട്ടനാടൻ ബ്ലോഗ്’ സെപ്റ്റംബർ 14ന് തിയറ്ററുകളിലെത്തും. ഒാണക്കാലമാണ് സിനിമക്കാരുടെ ഏറ്റവും വലിയ സീസൺ. പരീക്ഷക്കുശേഷമുള്ള 10 ദിവസത്തെ അവധികൂടി കണക്കിലെടുത്ത് കുടുംബ പ്രേക്ഷകരെ മുന്നിൽ കണ്ടാണ് സംവിധായകർ ബിഗ് ബജറ്റ് സിനിമകൾ ഒാണക്കാലത്ത് ഒരുക്കുന്നത്.
ഗോകുലം ഗോപാലൻ നിർമിച്ച ‘കായംകുളം കൊച്ചുണ്ണി’ അത്തരത്തിലൊന്നാണ്. ഇനി ഇൗ സിനിമകൾ തിയറ്ററുകളിൽ എത്തിയാൽ തന്നെ ഒാണക്കാലത്തെ കുടുംബ പ്രേക്ഷകരെ കിട്ടില്ല. ഉണ്ടായ നഷ്ടം കളിച്ച് നികത്തിയെടുക്കാനുമാകില്ല. തന്നെയുമല്ല, പ്രളയ ദുരിതത്തിൽ നിന്ന് സംസ്ഥാനം േമാചിതമാകാത്ത സാഹചര്യത്തിൽ സിനിമ കാണാനുള്ള മാനസികാവസ്ഥയിലല്ല ജനങ്ങളിൽ നല്ലൊരു ശതമാനവും എന്ന വിലയിരുത്തലിലാണ് സിനിമാ ലോകം. എങ്കിലും സംസ്ഥാനം തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മൂന്ന് സിനിമകളുടെ റിലീസിങ് തീരുമാനിച്ചത്.
‘ഡ്രാമ’അടക്കമുള്ള സിനിമകളുടെ റിലീസിങ് ഒക്ടോബറിലേക്ക് മാറ്റി. നിരവധി സിനിമകളുടെ ചിത്രീകരണത്തെയും പ്രളയം ബാധിച്ചു. അവയുെട ചിത്രീകരണം വീണ്ടും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.