Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമലകയറാം; പുതിയ...

മലകയറാം; പുതിയ കാഴ്ചപ്പാടുകളിലേക്ക്

text_fields
bookmark_border
മലകയറാം; പുതിയ കാഴ്ചപ്പാടുകളിലേക്ക്
cancel

തിരുവനന്തപുരം: ഭൂട്ടാനിൽ നിന്നുള്ള സിനിമകൾ അപൂർവമാണ്. ഇറങ്ങുന്നവയാകെട്ട അതിസുന്ദരവും.പുതിയ പാഠങ്ങളിലേക് കും പുതിയ കാഴ്ചപ്പാടുകളിലേക്കുമുള്ള മലകയറ്റമാണ് പാവോ ചോയ്നിങ്ഡോർജി എഴുതി സംവിധാനം ചെയ്ത ‘ലുനാന: എ യാക് ഇൻ ദി ക്ലാസ്റൂം’. ലോകത്തിലെ തന്നെ ഏറ്റവുംഒറ്റപ്പെട്ട പ്രദേശങ്ങളിലൊന്നായ ഭൂട്ടാനിലെ പർവതഗ്രാമം ലുനാനയിലെ സ്കൂളിലേക്ക് തലസ്ഥാനമായ
തിംഫുവിൽ നിന്ന് നിർബന്ധിത സർക്കാർ സേവനത്തിനായി പോകുന്ന അധ്യാപകനായ ഉഗ്യെൻഡോർജിയുടെ പരിവർത്തനത്തിെൻറ കഥയാണിത്.

അധ്യാപന ജോലിയിൽ തൽപരനല്ലാത്ത ഉഗ്യെൻഗായകനായി ആസ്ത്രേലിയയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. അതിനിടയിൽ സർക്കാറുമായുള്ളകരാർ പ്രകാരം എല്ലാ ആധുനിക സൗകര്യങ്ങളും ഉപേക്ഷിച്ച് വൈദ്യുതി പോലുമില്ലാത്ത ലുനാനിലേക്ക്പോകാൻ ഉഗ്യെൻ നിർബന്ധിതനാകുന്നു. പഠിപ്പിക്കാനാണ് പോകുന്നതെങ്കിലും ദിവസങ്ങൾ നീളുന്ന കഠിനമായ ആ യാത്ര പുതിയ ഉൾവെളിച്ചം നൽകുന്നത് അയാൾക്കാണ്. ക്ലാസ്മുറിയിലെയും താമസസ്ഥലത്തെയും അസൗകര്യങ്ങളിൽ അതൃപ്തനായ ഉഗ്യെൻ ഉടൻ തിരിച്ചുേപാകാൻ സംവിധാനമൊരുക്കണമെന്ന് ഗ്രാമമുഖ്യനോട് പറഞ്ഞാണ് ജോലി ആരംഭിക്കുന്നത് തന്നെ.

പരിചയപ്പെടുേമ്പാൾ കുട്ടികളിലൊരാൾ ഭാവിയിൽ അധ്യാപകനാകണമെന്നാണ് പറയുന്നത്. അതിന് കാരണമായിഅവൻ ചൂണ്ടിക്കാണിക്കുന്നത് ഇതാണ് -‘അധ്യാപകർ ഭാവിയെ സ്പർശിക്കാൻ സഹായിക്കുന്നവരാണ്’.ഇത് ഉഗ്യെനിെൻറ ചിന്തയെ മാറ്റിമറിക്കുന്നു. ക്രമേണ ആ ഗ്രാമത്തെയും തെൻറ ജോലിയെയും ഇഷ്ടപ്പെടുന്നെങ്കിലും സ്കൂൾ പൂട്ടുന്ന മഞ്ഞുകാലം വരുേമ്പാളേക്കും ഉഗ്യെനിന് അവിടം വിടേണ്ടി വരുന്നു.പ്രകൃതിയും ജീവജാലങ്ങളും മനുഷ്യ ജീവിതവുമായി എന്തുമാത്രം ഇഴചേർന്നു നിൽക്കുന്നു എന്നതിരിച്ചറിവാണ് ഗ്രാമീണ ജീവിതം ഉഗ്യെനിന് നൽകുന്നത്.

യാക്ക് പാലകയായ സാൽഡൻ നൽകുന്നയാക്കിനെ ക്ലാസ്മുറിയിൽ പരിപാലിച്ച് വളർത്തുന്നതോടെ അയാളുടെ കാഴ്ചപ്പാടുകൾ തന്നെ മാറുന്നു.ആേഗാളതാപനം എന്ന് കേട്ടിട്ട് പോലുമില്ലെങ്കിലും കാലാവസ്ഥയിലും പ്രകൃതിയിലും വരുന്ന മാറ്റങ്ങളിലെആശങ്ക അയാളുടെ വഴികാട്ടിയായി എത്തുന്ന മിഷെൻ പങ്കുവെക്കുന്നുണ്ട്. സന്തോഷ സൂചികയിൽ

ലോകത്ത് ഒന്നാമത് നിൽക്കുന്ന ഭൂട്ടാനിൽ നിന്ന് എന്ത് സന്തോഷം തേടിയാണ് മറ്റൊരു രാജ്യത്തേക്ക് പോകുന്നതെന്ന് ഉഗ്യെനിനോട് ചോദിക്കുന്നുണ്ട് ലുനാനിലെ ഗ്രാമമുഖ്യൻ. അതിന് അപ്പോൾ മറുപടി
പറയുന്നില്ലെങ്കിലും ആസ്േത്രലിയയിലെ ഭോജനശാലയിലിരുന്ന് സാൽഡൻ പഠിപ്പിച്ച യാക്ക് ഇടയന്മാരുടെ പാട്ട് പാടുേമ്പാൾ അയാൾ തിരിച്ചറിയുകയാണ്-തെൻറ സന്തോഷം ലുനാനിൽ തന്നെ.

‘ഹേമ ഹേമ: സിങ് മീ എ സോങ് വൈൽ െഎ വെയ്റ്റ്’ എന്ന സിനിമയിലൂടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഭൂട്ടാന് ഇരിപ്പടെമാരുക്കിയ പാവോ ഏറെ ബുദ്ധിമുട്ടിയാണ് ലുനാന ഒരുക്കിയത്. സമുദ്രനിരപ്പിൽ നിന്ന് 5000 അടിയിലേെറ ഉയരെയുള്ള, വൈദ്യുതി ഇല്ലാത്ത ലുനാനിൽ സൗരോർജം ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പുറംലോകവുമായി ബന്ധമില്ലാെത രണ്ട് മാസത്തോളം എടുത്തു ചിത്രീകരണം പുർത്തിയാക്കാൻ. ഗ്രാമീണർ തന്നെയായിരുന്നു അഭിനേതാക്കളിൽ ഭൂരിപക്ഷവും. ‘സി ഫൊർ കാർ’ എന്ന് ഉഗ്യെൻ പഠിപ്പിക്കുേമ്പാൾ അത് എന്താണെന്ന് കുട്ടികൾ ചോദിക്കുന്നതിൽ ഒട്ടും അതിശയോക്തിയി
ല്ലെന്ന് സംവിധായകൻ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്്. ജീവിതത്തിൽ ഇന്നേവരെ കാറ് കണ്ടിട്ടില്ല ലുനാനിലെ കുട്ടികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsiffk 2019LunanBhutan movieiffk2019
News Summary - Lunna Movie review-Movies
Next Story