'കോടമ്പാക്കം കഥകൾ' ഉടൻ
text_fieldsഒരു കാലത്ത്, വാളയാർ ചുരം കടന്ന് തമിഴകത്തേക്ക് കുതിച്ചുപാഞ്ഞ എല്ലാ തീവണ്ടികളും സ്വപ്നങ്ങളുടെ പേടകമായിരുന്നു. സിനിമ പൂത്തുലയുന്ന മദിരാശി നഗരത്തിലെ കോടമ്പാക്കമെന്ന തെരുവ് ലക്ഷ്യമാക്കി കുതിച്ച ചെറുപ്പക്കാരുടെ വലിയ വലിയ നിരകൾ.
കള്ളവണ്ടി കയറിയവരും, ആരുടെയോ ശിപാർശ കത്ത് നാലായി മടക്കി കരുതിയവരും സുഹൃത്തുക്കളുടെ സിനിമാ പരിചയങ്ങളുമൊക്കെ ഭാണ്ഡത്തിലൊതുക്കിയ നിരവധി പേർ.... അവരിൽ ചിലർ താരങ്ങളായി തിരികെ വന്നപ്പോൾ അതിലും അനേകമിരട്ടിപേർ ഒന്നുമാകാതെ ആ തെരുവിൽ വീണടിഞ്ഞു.. വാണവരെക്കാൾ വീണവരാണ് കോടമ്പാക്കത്ത് അധികവും...വീണവരെക്കുറിച്ച് പറയാൻ അധികമാരുമുണ്ടായില്ലെന്നുമാത്രം...
സ്വപ്നങ്ങൾ പൂക്കുന്ന സിനിമത്തെരുവിൽ വീണുപോയ മനുഷ്യരെക്കുറിച്ച് എസ്. രാജേന്ദ്ര ബാബു എഴുതുന്ന 'കോടമ്പാക്കം കഥകൾ' 'മാധ്യമം' ഒാൺലൈനിൽ ഉടൻ ആരംഭിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.