ഐ.എഫ്.എഫ്.കെ: ദൃശ്യവിരുന്നൊരുക്കാൻ 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം
text_fieldsതിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) 53 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദിയാകും. ഇതില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യ പ്രദര്‍ശനമാണ്. ഉദ്ഘാടന ചിത്രം ‘പാസ്ഡ് ബൈ സെന്‍സര്‍’ ഇന്ത്യയില്‍ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ മലയാള സാന്നിധ്യമായ കൃഷാന്തിെൻറ ‘വൃത്താകൃതിയിലുള്ള ചതുരം’ മലയാള സിനിമ ഇന്നിൽ പ്രദർശിപ്പിക്കുന്ന ‘സൈലന്‍സര്‍’ എന്നിവയുടെ ആദ്യ പ്രദർശനത്തിന് മേള വേദിയാകും.
ലോക സിനിമ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റിയുടെയും ലോകത്തിലെ ആദ്യ പ്രദർശനമാവും മേളയിൽ.
ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ് ഗോസൈൻ ഒരുക്കിയ ‘ഓൾ ദിസ് വിക്ടറി’, ബോറിസ് ലോജ്കൈെൻറ ആഫ്രിക്കൻ ചിത്രം കാമിൽ, മൈക്കിൾ ഇദൊവിെൻറ റഷ്യൻ ചിത്രം ദി ഹ്യൂമറിസ്റ്റ്, യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയർ ഫ്രണ്ട്, ഹിലാൽ ബെയ്ദറോവ് സംവിധാനം ചെയ്ത ഓസ്ട്രിയൻ ചിത്രം വെൻ ദി പെർസിമ്മൺസ് ഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ ദി പ്രൊജക്ഷനിസ്റ്റ്, ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം പാക്കരറ്റ്, കാന്‍ ഉൾെപ്പടെ വിവിധ മേളകളിൽ പ്രദർശിപ്പിച്ച അവർ മദേഴ്സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റു ചിത്രങ്ങൾ.
ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെയും ആദ്യപ്രദര്‍ശന വേദിയായും മേള മാറും. പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്ക്രീനിങ്ങിൽ പ്രദർശിപ്പിക്കുന്ന കൊറിയൻ ചിത്രം ഡോർ ലോക്ക് ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിെൻറ വിത്ത് ഔട്ട് സ്ട്രിംഗ്സ് എന്നീ ചിത്രങ്ങളുടേയും ആദ്യ പ്രദർശനമാണ്.
മൺമറഞ്ഞ പ്രതിഭകൾക്ക് അഭ്രപാളിയിൽ ആദരം
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ ആറു പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ, ഗിരീഷ് കർണാഡ്, ലെനിൻ രാജേന്ദ്രൻ, എം.ജെ. രാധാകൃഷ്ണൻ, മിസ് കുമാരി, ടി.കെ. പരീക്കുട്ടി എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിക്കുന്നത്. ഇവരുടെ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മൃണാൾ സെനിെൻറ അഞ്ചു ദേശീയ പുരസ്കാരങ്ങൾ നേടിയ ഇൻ സെർച്ച് ഓഫ് ഫാമിൻ (അകലേർ സംന്ധാനേ), രാമപാദ ചൗധരിയുടെ ബീജ് എന്ന ബംഗാളി നോവലിനെ ആസ്പദമാക്കി നിർമിച്ച സഡൻലി വൺ ഡേ (ഏക് ദിൻ അചാനക്), 1970ൽ പുറത്തിറങ്ങിയ ഇൻറർവ്യൂ എന്നീ ചിത്രങ്ങളും യു.ആർ. അനന്തമൂർത്തിയുടെ നോവലിനെ ആധാരമാക്കി ഗിരീഷ് കർണാഡ് ഒരുക്കിയ കന്നട ചിത്രം സംസ്കാരയും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ ആണ് ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണെൻറ സ്മരണക്കായി പ്രദർശിപ്പിക്കുന്നത്. രാജാ രവിവർമയുടെ ജീവിതം പ്രമേയമാക്കിയ ‘മകരമഞ്ഞ്’ ആണ് ലെനിൻ രാജേന്ദ്രെൻറ ഓർമക്കായി ഈ വിഭാഗത്തിലുള്ളത്. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർെന്നാരുക്കിയ നീലക്കുയിൽ എന്ന ശ്രദ്ധേയ ചിത്രമാണ് മിസ് കുമാരിയുടെയും നിർമാതാവ് ടി.കെ. പരീക്കുട്ടിയുടെയും ഓർമകൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.