Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനസ്റിയയെ...

നസ്റിയയെ ചേർത്തുനിർത്തി ഫഹദിെൻറ ആഘോഷം 

text_fields
bookmark_border
fahad-fasil
cancel

കോട്ടയം: അവാർഡ് വിവരമറിഞ്ഞ് ഫഹദ് ഫാസിൽ സന്തോഷം ആഘോഷിച്ചത് ഭാര്യ നസ്റിയയെ ചേർത്തുനിർത്തി. മികച്ച സഹനടനുള്ള ദേശീയ അംഗീകാരം തേടിയെത്തിയ വിവരം അറിയുേമ്പാൾ ഭരണങ്ങാനത്തിനടുത്ത് അമ്പാറനിരപ്പേൽ പള്ളിക്ക് സമീപത്തെ  ഷൂട്ടിങ് െസറ്റിലായിരുന്നു ഫഹദ്. നസ്റിയയും സംവിധായകൻ അമൽ നീരദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടില്ല.

മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സംവിധാനം ചെയ്ത ദിലീഷ് പോത്തനും ഇതേ സെറ്റിൽ ഉണ്ടായിരുന്നത് ഇരട്ടിമധുരമായി. ഷൂട്ടിങ് നടക്കുന്ന ചിത്രത്തിൽ അഭിനേതാവാണ് ദിലീഷ് പോത്തൻ.  ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഫഹദും അവാർഡ് നേടുമെന്ന സൂചനകൾ പുറത്തുവന്നതിനാൽ രാവിലെമുതൽ സെറ്റ് ആകാംക്ഷയിലായിരുന്നു. ‘െതാണ്ടിമുതൽ’ അവാർഡ് ഉറപ്പിച്ചപ്പോൾ ആഹ്ലാദം നിറഞ്ഞു. ഫഹദ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ െസറ്റ് ആഘോഷതിമിർപ്പിലായി.

മലയാളിയായതിനാൽ ലഭിച്ച നേട്ടം –ഫഹദ് ഫാസിൽ 
തെൻറ സിനിമ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ‘െതാണ്ടിമുതലും ദൃക്സാക്ഷി’യിലേതുമെന്ന് മികച്ച സഹനടനുള്ള ദേശീയ അംഗീകാരം ലഭിച്ച ഫഹദ് ഫാസിൽ. പുരസ്കാര നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ട്. മലയാളിയായി ജനിച്ചതിനാലാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാനായതും അവാർഡ് ലഭിച്ചതും. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ചിത്രത്തിന് അവാർഡ് കിട്ടുമെന്ന് കരുതിയിരുന്നതായും അദ്ദേഹം ഭരണങ്ങാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചിത്രത്തിെൻറ വാണിജ്യഘടകത്തെപ്പറ്റി പേടിയുണ്ടായിരുന്നു.  സംവിധായകൻ ദിലീഷിന് പക്ഷേ, ആത്മവിശ്വാസമുണ്ടായിരുന്നു, അത് ശരിയായി. ദിലീഷിനൊപ്പം അഭിനയിക്കുേമ്പാൾ അദ്ദേഹം പറയുന്നത് കൃത്യമായി കേട്ടാൽ മതി. അല്ലാതെ വലിയ തയാറെടുപ്പിെൻറ ആവശ്യമില്ല. പലപ്പോഴും പൊട്ടക്കണ്ണ‍െൻറ മാവേലേറാണ്. താൻ ആദ്യം അഭിനയിക്കുേമ്പാൾ ആരെങ്കിലും കാണാൻ എത്തുമോയെന്ന് ആശങ്കയുണ്ടായിരുന്നു. അല്ലാതെ അവാർഡ് ലഭിക്കുമോയെന്നൊന്നും ഒരുകാലത്തും ആലോചിച്ചിട്ടില്ല.

എവിടെയാണ് കഥ നടക്കുന്നത് എന്നുള്ളതിന് ഒരു സിനിമയില്‍ പ്രാധാന്യമുണ്ട്. തൊണ്ടിമുതലിലുള്ളത് ഒരു പൊലീസ് സ്റ്റേഷനാണ്. ഞാനിന്നുവരെ പൊലീസ് സ്റ്റേഷനിൽ കയറിയിട്ടില്ല. ഇനി കയറുമോന്ന് അറിയില്ല. ഇതിലെ കഥാപാത്രത്തിെൻറ പ്രത്യേകതയും അതുതന്നെയാണ്. അയാള്‍ ആദ്യമായാണ് സ്റ്റേഷനില്‍ കയറുന്നതെന്ന് തോന്നരുത്. സ്ഥിരമായി പൊലീസ് സ്റ്റേഷനില്‍ കയറുന്ന ആളാണെന്ന് ബോഡി ലാംേഗ്വജില്‍നിന്ന് തോന്നണം ഇതായിരുന്നു ദിലീഷ് പോത്തന്‍ തന്ന വിശദീകരണമെന്നും ഫഹദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad faasilparvathymalayalam newsmovies newsNational Film Award 2017
News Summary - Fahad Faasil on His Awrad-Movie News
Next Story