ദിലീപിന് മാധ്യമശ്രദ്ധ സ്വാഭാവികം –ഹൈകോടതി
text_fieldsകൊച്ചി: സെലിബ്രിറ്റി എന്ന നിലയിൽ ദിലീപിനെതിരായ കേസിൽ മാധ്യമശ്രദ്ധ ഉണ്ടാകുന്നത് സ്വാഭാവികമെന്ന് ഹൈകോടതി. നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന് ന ദിലീപിെൻറ അപ്പീൽ ഹരജി പരിഗണിക്കെവയാണ് ഡിവിഷൻ ബെഞ്ചിെൻറ വാക്കാൽ നിരീക്ഷണം. സി. ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെയാണ് എട്ടാം പ്രതി ദിലീപിെൻറ അപ്പീൽ. ഈ ഘട്ടത്തിൽ അപ്പീൽ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി പരിഗണനയിലുള്ള ദിലീപിെൻറ കേസിൽ വിധി വന്നിട്ട് നോക്കാമെന്നും വ്യക്തമാക്കിയ കോടതി ഹരജി മാറ്റി.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. ഹരജിക്കാരൻ കേസിൽ ഉൾപ്പെട്ടിട്ടില്ല. സി.ബി.ഐ അന്വേഷണം വന്നാല്‍ വിചാരണയില്ലാതെതന്നെ ഹരജിക്കാരന് കുറ്റമുക്തനാവാൻ കഴിയുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്ന ആരോപണവും ഹരജിക്കാരൻ ഉന്നയിച്ചു. ഈ സമയത്താണ്, സെലിബ്രിറ്റിയായതിനാല്‍ ദിലീപിെൻറ കാര്യത്തിൽ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്ന ചോദ്യം കോടതിയിൽനിന്ന് ഉണ്ടായത്.
ചില കേസുകൾ പ്രതികൾതന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഏതുതരത്തിെല അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് കഴിയില്ല. അന്വേഷണം ശരിയായ തരത്തിലാണ് നടക്കുന്നതെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തിയിട്ടുള്ളതാണ്. ശരിയല്ലെന്നത് ഹരജിക്കാരെൻറ കാഴ്ചപ്പാട് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ആരോപിച്ചാണ് ദിലീപ് ഹരജി നൽകിയത്. മറ്റേതെങ്കിലും ഏജൻസിക്ക് അന്വേഷണം വിടാൻ മതിയായ കാരണങ്ങളില്ലെന്ന് വിലയിരുത്തിയും ഹരജിക്കാരൻ ഉന്നയിച്ച ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് തെളിവെടുപ്പുവേളയിൽ വിചാരണക്കോടതിയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.