Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘‘ഈ ബസ്...

‘‘ഈ ബസ് പാകിസ്താനിലേക്ക് പോക്വോ’’ VIDEO

text_fields
bookmark_border
‘‘ഈ ബസ് പാകിസ്താനിലേക്ക് പോക്വോ’’ VIDEO
cancel
camera_alt????????? ????? ??????????? ??????????? ????????????????? ??????????????? ???????? ?????????? ��

കാസര്‍കോട്: ‘‘ഈ ബസ് പാകിസ്താനിലേക്ക് പോക്വോ...?.. അമേരിക്കയിലേക്ക് പോക്വോ ?... മുണ്ട്യത്തടുക്കയിലേക്ക് പോകാന്‍ നിര്‍ത്തിയിട്ട യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസിലേക്ക് വലിഞ്ഞുകയറിയ ഒറ്റമുണ്ട് മാത്രമുടുത്ത അര്‍ധനഗ്നനായ മധ്യവയസ്കന്‍ മറ്റു യാത്രക്കാരോടും കണ്ടക്ടറോടും ചോദിച്ചു. 
‘‘ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ് ...എന്നിട്ടും എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന് ...നിങ്ങളും വരുന്നോ..?’’ 
യാത്രക്കാര്‍ ഒന്നടങ്കം അയാളിലേക്ക് തിരിഞ്ഞു. ചിലര്‍ അമ്പരന്ന് കണ്ണുമിഴിച്ചു. അപ്പോഴേക്കും വലിയൊരു ആള്‍ക്കൂട്ടം ബസിനെ പൊതിഞ്ഞുകഴിഞ്ഞിരുന്നു. രഹസ്യപ്പൊലീസും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പൊലീസ് വാഹനവും അല്‍പസമയത്തിനകമത്തെി. 

ദേശീയതയുടെ പേരില്‍ സാംസ്കാരിക പ്രവര്‍ത്തകരോടും എഴുത്തുകാരോടും പാകിസ്താനിലേക്ക് നാടുകടക്കാന്‍ ആവശ്യപ്പെടുന്ന ഫാഷിസത്തിനെതിരായ കലാകാരന്‍െറ ഒറ്റയാള്‍ പ്രതിഷേധമാണിതെന്ന് പൊലീസും ആള്‍ക്കൂട്ടവും തിരിച്ചറിയാന്‍  കുറച്ച് സമയമെടുത്തു. ചലച്ചിത്ര നടന്‍ അലന്‍സിയറാണ് കുപ്പായമിടാതെ ഒറ്റമുണ്ടുടുത്ത അപരിചിതനായ യാത്രക്കാരനായി ബസില്‍ കയറിയത്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നിന്നാണ് യാത്രക്കാരനായി വേഷപ്പകര്‍ച്ച നടത്തി എകാംഗാവതരണം തുടങ്ങിയത്.

‘‘ഭാരതമെന്നാല്‍ എന്‍െറ നാടാണ്. എന്നെ ഇവിടെനിന്ന് പാകിസ്താനിലേക്കോ അമേരിക്കയിലേക്കോ ചവിട്ടിത്തള്ളാന്‍ ആര്‍ക്കും അവകാശമില്ല..’’ പീപ്പിയൂതിക്കൊണ്ട് നിര്‍ത്തിയിട്ട ബസുകളില്‍ കയറിയും പുറപ്പെട്ട ബസുകള്‍ കൈനീട്ടി നിര്‍ത്തിയും അലന്‍സിയര്‍ ഉറക്കെപ്പറഞ്ഞു. സംവിധായകന്‍ കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടപ്പോഴുണ്ടായ രോഷമാണ് ഇത്തരമൊരു പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്ന് അലന്‍സിയര്‍ പറഞ്ഞു.

‘മഹേഷിന്‍െറ പ്രതികാരം’ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച തിരുവനന്തപുരം സ്വദേശിയായ അലന്‍സിയര്‍ കാസര്‍കോടിന്‍െറ പരിസരങ്ങളില്‍  ചിത്രീകരണം പുരോഗമിക്കുന്ന ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു. കേന്ദ്ര സര്‍വ കലാശാലയിലെ ഗവേഷക മനീഷ നാരായണന്‍ അഭിനേതാവിനെ കാണികള്‍ക്ക് പരിചയപ്പെടുത്തി. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ബി. വൈശാഖ് അനുഗമിച്ചു. കേന്ദ്ര സര്‍വകലാശാല, കാസര്‍കോട് ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും കാഴ്ചക്കാരായി എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alansiyar
News Summary - alansiyar
Next Story