ബാഫ്തയിൽ തിളങ്ങി ‘ത്രീ ബിൽബോർഡ്സ്’
text_fieldsലണ്ടൻ: ബാഫ്ത 2018 ഫിലിം അവാർഡ്സിൽ അഞ്ച് അവാർഡുകൾ വാരിക്കൂട്ടി ബ്രിട്ടീഷ് ചിത്രമായ ‘ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസോറി’. ഫ്രാൻസസ് മക്ഡോർമൻഡ് -മികച്ച നടി, മികച്ച സഹനടൻ (സാം റോക്ക്വെൽ), മികച്ച തിരക്കഥ, മികച്ച സിനിമ തുടങ്ങിയ പുരസ്കാരങ്ങളാണ് ത്രീ ബിൽബോർഡ്സിന് ലഭിച്ചത്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൻറ് ചർച്ചിലിെൻറ കഥപറയുന്ന ചിത്രമായ ഡാർക്കസ്റ്റ് അവറിൽ ചർച്ചിലായി വേഷമിട്ട ഗാരി ഒാൾഡ്മാൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
ഷേപ് ഒാഫ് വാട്ടർ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഷേപ് ഒാഫ് വാട്ടറിെൻറ സംവിധായകൻ ഗിലർമോ ദെൽ ടോറോയെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. പ്രൊഡക്ഷൻ ഡിസൈൻ, സംഗീതം തുടങ്ങിയ പുരസ്കാരങ്ങളും ഷേപ് ഒാഫ് വാട്ടർ നേടി. കൊല്ലപ്പെട്ട മകളുടെ നീതിക്കായി പോരാടുന്ന അമ്മയുടെ കഥ പറയുന്ന ചിത്രമാണ് ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസോറി.
അമ്മയുടെ വേഷം ചെയ്ത മക്ഡോർമൻഡിന് രണ്ടാം തവണയാണ് ബാഫ്ത പുരസ്കാരം ലഭിക്കുന്നത്.
സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചും മീ റ്റൂ ഹാഷ്ടാഗ് കാമ്പയിനിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചും താരങ്ങൾ കറുത്ത വസ്ത്രമണിഞ്ഞാണ് പുരസ്കാരദാന ചടങ്ങിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.