മീടൂ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹാർവി വെയ്ൻസ്റ്റെയ്ന് കോവിഡ് 19
text_fieldsന്യൂയോർക്: മീടൂ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 68 വയസുകാരനായ വെയ്ൻസ്റ്റെയ്നെ വെൻഡെ കരക്ഷണൽ ഫെസിലിറ്റിയിൽ ഐസൊലലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ന്യൂയോർക് കരക്ഷണൽ ഓഫീസേഴ്സ് പൊലീസ് ബെനവലൻറ് അസോസിയേഷൻ പ്രസിഡൻറ് മൈഖൽ പവേഴ്സ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് വെയ്ൻസ്റ്റെയ്ൻെറ കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന ഫലം വന്നത്.
വാൻഡെ കരക്ഷണൽ ഫെസിലിറ്റിയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധയേറ്റതായി അധികൃതർ അറിയിച്ചിരുന്നു. ന്യൂയോർകിലെ റൈകേഴ്സ് ദ്വീപിലെ ജയിലിലായിരുന്ന വെയ്ൻസ്റ്റെയ്നെ അതീവ സുരക്ഷാ സംവിധാനമുള്ള വാൻഡെ കരക്ഷണൽ ഫെസിലിറ്റിയിൽ ബുധനാഴ്ചയായിരുന്നു എത്തിച്ചത്. അതേസമയം കോവിഡ് 19 ബാധിച്ച വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് വെയ്ൻസ്റ്റെയ്ൻെറ അഭിഭാഷകൻ ആരോപിച്ചു.
മുൻ പ്രൊഡക്ഷൻ അസിസ്റ്റൻറ് മിമി ഹാലെയിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിനും നടി ജെസിക മാന്നിനെ ബലാത്സംഗം ചെയ്തതിനും മാർച്ച് 11നായിരുന്നു വെയ്ൻസ്റ്റെയ്നെ 23 വർഷം കഠിന തടവിന് ശിക്ഷിച്ചത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്. തടവ് ശിക്ഷക്ക് വിധിച്ചതിന് ശേഷം വെയ്ൻസ്റ്റെയ്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഒരുതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.