ഗോള്‍ഡന്‍ ഗ്ലോബ്: േവാക്വീൻ ഫീനിക്സ് നടന്, റെനെ സെല്ല്വെഗര്‍ നടി
text_fieldsലോസ് ആഞ്ജലസ്: പുതിയ പതിറ്റാണ്ടിലെ ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡിൽ ബ്രിട്ടീഷ് മേധ ാവിത്തം. ഒന്നാംലോക യുദ്ധകാലത്തെ രണ്ട് യുവ ബ്രിട്ടീഷ് സൈനികരുടെ കഥപറഞ്ഞ ‘1917’ എന്ന ചി ത്രത്തിലൂടെയാണ് ബ്രിട്ടൻ 77ാമത് അവാർഡിൽ ബ്രിട്ടൻ ആധിപത്യം സ്ഥാപിച്ചത്. മികച്ച ചിത ്രം, സംവിധായകൻ തുടങ്ങിയ പുരസ്കാരങ്ങൾ 1917നാണ് ലഭിച്ചത്.
മ്യൂസിക്കൽ-കോമഡി വി ഭാഗത്തിൽ ആദ്യമായി ഏഷ്യൻ വംശജ മികച്ച നടിക്കുള്ള അവാർഡിന് അർഹമായി. ദ ഫെയർവെല്ലി ലെ വേഷത്തിന് ഓക്വാഫിനയാണ് ഇൗ ബഹുമതി സ്വന്തമാക്കിയത്. ഡ്രാമ വിഭാഗത്തിൽ മികച്ച ചി ത്രമായി 1917ഉം സംവിധായകനായി സാം മെൻഡസും തിരഞ്ഞെടുക്കപ്പെട്ടു.‘ജോക്കർ’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച േവാക്വീന് ഫീനിക്സ് മികച്ച നടനും ‘ജൂഡി’ ചിത്രത്തിലൂടെ റെനെ സെല്ല്വെഗര്‍ നടിയുമായി. രണ്ടാം തവണയാണ് ഫീനിക്സ് മികച്ച നടനാകുന്നത്.
മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ്പിറ്റ് മികച്ച സഹനടനായത്. ലോറ ഡെര്‍ണ്‍ മികച്ച സഹനടി. റോക്കറ്റ് മാനിലൂടെ ടാരണ്‍ എഗെര്‍ട്ടൺ ഇൗ വിഭാഗത്തിലെ മികച്ച നടനായി. മ്യൂസിക്കല്‍ കോമഡി ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ഫ്ലിബാഗും പുരസ്കാരം നേടി.
കോമഡി പരമ്പര വിഭാഗത്തില്‍ നടന് റാമി യൂസഫ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. വിദേശഭാഷ ഇനത്തില്‍ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’ പുരസ്കാരം നേടിയപ്പോൾ. ടെലിവിഷന്‍ വിഭാഗത്തില്‍ ഒലിവിയ കോള്മാന്, ബ്രയാന്‍ കോക്സൺ എന്നിവർ യഥാക്രമം നടിയും നടനുമായി. മികച്ച ടെലിവിഷന്‍ പരമ്പരക്കുള്ള പുരസ്കാരം സക്സഷൻ നേടി. മികച്ച തിരക്കഥക്കുള്ള പുരസ്കാരം ക്വിൻറിന് ടരാൻറിനോ നേടി. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ഹോളിവുഡ്’ എന്ന ചിത്രത്തിെൻറ തിരക്കഥയൊരുക്കിയതിനാണ് പുരസ്കാരം. ‘മിസിങ് ലിങ്ക്’ ആണ് മികച്ച ആനിമേഷന്‍ ചിത്രം. പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം റോക്കറ്റ് മാൻ നേടി.
അവാർഡ് വേദിയെ യുദ്ധവിരുദ്ധേപാരാട്ടമാക്കി ആർക്കെറ്റെ
ലോസ് ആഞ്ജലസ്: ലോകമാെക യുദ്ധഭീതിയിൽ നിൽക്കുേമ്പാൾ ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയെ യുദ്ധവിരുദ്ധ പോരാട്ടത്തിനുള്ള അരങ്ങാക്കി മാറ്റി അമേരിക്കൻ നടി പട്രീഷ്യ ആർക്കെറ്റെ. സീരീസ് ഡ്രാമ വിഭാഗത്തിൽ ‘ദ ആക്ടി’ലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് യുദ്ധവെറിക്കും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടികൾക്കുമെതിരെ ശബ്ദമുയർത്തിയത്.
‘ഈ രാത്രിയുടെ ആഘോഷത്തിൽ പങ്കുചേരുന്നതിലും പുരസ്കാരം ഏറ്റുവാങ്ങുന്നതിലും സന്തോഷമുണ്ട്. ഭാവിയിൽ ചരിത്രപുസ്തകങ്ങളിൽ ഒരു രാജ്യം യുദ്ധത്തിെൻറ വക്കിൽ നിൽക്കുന്നതായിരിക്കും രേഖപ്പെടുത്തുക’ ആർക്കെറ്റെ പറഞ്ഞു. ‘സാംസ്കാരിക കേന്ദ്രങ്ങൾ അടക്കം 52 ഇടങ്ങളിൽ ബോംബിടുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡൻറ് ട്വീറ്റ് ചെയ്യുകയാണ്. പിഞ്ചോമനകളുടെ തലകളിലേക്ക് ബോംബുകൾ ഇടാൻ പോകുന്നതിനെക്കുറിച്ച് ജനങ്ങൾ അറിയുന്നില്ല. ആർക്കെറ്റെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.