തടവിൽ കഴിയുന്ന വെയ്ൻസ്റ്റൈനെതിരെ പീഡനാരോപണവുമായി കൂടുതൽ സ്ത്രീകൾ
text_fieldsവാഷിങ്ടൺ: ഹോളിവുഡിലെ പ്രമുഖ നിർമാതാവും ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിൽ കഴിയുന്ന ഹാർവി വെയ്ൻസ്റ്റൈയ്നെതിരെ ആരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. 23 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ന്യൂയോർക്കിലെ ജയിലിൽ കഴിയുന്ന വെയ്ൻസ്റ്റൈയ്നെതിരെ നാല് സ്ത്രീകളാണ് ലൈംഗിക പീഡനമാരോപിച്ചിരിക്കുന്നത്.
1984 മുതൽ 2013 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. വെയ്ൻസ്റ്റൈൻ ലൈംഗികമായി പീഡിപ്പിക്കുേമ്പാൾ ഇവരിൽ ഒരാൾക്ക് 17 വയസ്സായിരുന്നു. തന്നെ തടവിൽ പാർപ്പിക്കുകയും നിരന്തരം ക്രൂരമായി പീഡിപ്പിച്ചതായും അവർ ആരോപിച്ചു.
ആരോപണവുമായി എത്തിയ മറ്റൊരു സ്ത്രീ ഹങ്കേറിയക്കാരിയാണ്. 2013ലാണ് ഇവർക്ക് വെയ്ൻസ്റ്റൈനിൽ നിന്നും പീഡനമേറ്റത്. നിർമാതാവിനെ താൻ കാണുന്നതും പരിചയപ്പെടുന്നതും വെനീസ് ഫിലിം വെസ്റ്റിവലിലായിരുന്നുവെന്ന് അവർ പറഞ്ഞു. ഒരു സിനിമക്ക് വേണ്ടിയുള്ള ഓഡിഷന് ശേഷം വെയ്ൻസ്റ്റൈൻ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ നിർബന്ധിച്ചതായി അവർ ആരോപിച്ചു.
നേരത്തെ നൂറോളം സ്ത്രീകളാണ് വെയ്ൻറ്റൈയ്നെതിരെ ആരോപണവുമായി എത്തിയിരുന്നത്. പ്രൊഡക്ഷൻ അസിസ്റ്റന്‍റായിരുന്ന മിമി ഹാലിയെ 2006ൽ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷവും പുതുമുഖ നടിയായ ജെസ്സീക മാന്നിനെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് വർഷവുമാണ് ചീഫ് ജസ്റ്റിസ് ജെയിംസ് ബുർഖെ ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.