Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎമ്മി അവാർഡ്:...

എമ്മി അവാർഡ്: സ്റ്റെർലിങ് ബ്രൗൺ മികച്ച നടൻ

text_fields
bookmark_border
sterling-k-brown-emmys
cancel

ലോസ് ആഞ്ജലസ്: ടെലിവിഷൻ മേഖലയിലെ മികവിനുള്ള ഇൗ വർഷത്തെ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ദിസ് ഇൗസ് അസി’ലെ അഭിനയത്തിലൂടെ സ്റ്റെർലിങ് കെ. ബ്രൗൺ  നാടകപരമ്പര വിഭാഗത്തിലെ മികച്ച നടനും ‘ബിഗ് ലിറ്റിൽ ൈലസി’ലെ അഭിനയത്തിലൂടെ നികോൾ കിഡ്മാൻ മികച്ച നടിക്കുമുള്ള പുരസ്കാരം നേടി. 

ലോസ് ആഞ്ജലസിലെ മൈക്രോസോഫ്റ്റ് തിയറ്ററിൽ നടന്ന ചടങ്ങിൽ ‘ഹുലു’വിെൻറ ‘ദ ഹാൻഡ്മെയ്ഡ്സ് ടെയ്ൽ’ മികച്ച നാടകപരമ്പരക്കുള്ള ഏറ്റവും വലിയ പുരസ്കാരം കരസ്ഥമാക്കി. ‘ദ ഹാൻഡ്മെയ്ഡ്സ് ടെയ്ലും’ ‘സാറ്റർഡെ നൈറ്റ്ലൈവും’ പുരസ്കാരങ്ങൾ വാരിക്കൂട്ടി.  ദ ഹാൻഡ്മെയ്ഡ്സ് ടെയ്ലും സാറ്റർഡെ നൈറ്റ്ലൈവും ഒമ്പത് പുരസ്കാരങ്ങൾ നേടി. എച്ച്.ബി.ഒ ചാനൽ പരിപാടികൾക്കാണ് മിക്ക അവാർഡുകളും ലഭിച്ചത്. നീണ്ട 19 വർഷത്തിനുശേഷം എമ്മിക്ക് പരിഗണിക്കുന്ന കറുത്ത വർഗക്കാരനാണ് സ്റ്റെർലിങ്. 

1998ൽ എമ്മി കരസ്ഥമാക്കിയ ആൻേഡ്ര ബ്രോഗർ ആണ് സ്റ്റെർലിങ്ങിെൻറ മുൻഗാമി. കോമഡി വിഭാഗത്തിൽ പുരസ്കാരം നേടിയ ഡൊണാൾഡ് േഗ്ലാവറും ഇൗ വിഭാഗത്തിൽ പരിഗണിച്ച ആദ്യ കറുത്ത വർഗക്കാരൻ ബഹുമതിക്ക് അർഹനായി. ഇന്ത്യൻ വംശജനായ അസീസ് അൻസാരിയുടെ ‘മാസ്റ്റർ ഒാഫ് നണിലും’ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.  

ബ്രിട്ടീഷ് പാക് നടനായ റിസ് അഹ്മദ് ഏഷ്യയിൽനിന്നുള്ള മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എമ്മിയുടെ ചരിത്രത്തിലെ പുതിയ അധ്യായമായി അത്. പുരസ്കാരാർഹനാവുന്ന ആദ്യ മുസ്ലിമാണ് റിസ് അഹ്മദ്. മൂന്നു പ്രമുഖ പുരസ്കാരങ്ങൾ നേടിയത് സ്ത്രീജീവിതം പറയുന്ന കഥകൾക്കാണെന്ന പ്രത്യേകതയുമുണ്ട്. ‘ഹാൻഡ്മെയ്ഡ്സ് ടെയ്ൽ’ കുട്ടികൾ ഉണ്ടാകാൻ സാധ്യതയില്ലാത്ത സ്ത്രീകളുടെ ജീവിതമാണ് പകർത്തിയത്. മികച്ച കോമഡി ചിത്രത്തിേൻറത് ‘വീപി’നും  മികച്ച പരമ്പരക്കുള്ളത് ‘ബിഗ് ലിറ്റിൽ ലൈസും’ കരസ്ഥമാക്കി.  രാഷ്ട്രീയരംഗത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ  ‘വീപ്പി’ൽ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു. കൂടുതൽ നല്ല വേഷങ്ങൾ ആഗ്രഹിക്കുന്ന ഒരു നടി അവരുടെ കുടുംബപരമായ പ്രശ്നങ്ങളുമായി ഏറ്റുമുട്ടുന്ന കഥയാണ് ‘ബിഗ് ലിറ്റിൽ ലൈസ്’ പറയുന്നത്. 63ാമത് പുരസ്കാരം ജേതാക്കൾക്ക് സമർപ്പിച്ച പ്രമുഖരിൽ ഇന്ത്യൻ നടി പ്രിയങ്ക ചോപ്രയും ഉണ്ടായിരുന്നു. ഇവരുടെ പേര് സംഘാടകർ അനൗൺസ് ചെയ്തപ്പോൾ പ്രിയങ്ക ചോപ്പ എന്നായത് സദസ്സിൽ ചിരി പടർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesEmmy awardsSterling K. BrownNicole KidmanMalayalam News
News Summary - Emmy Awards 2017: Key winners-Movies
Next Story