വ്യാജവാർത്ത വർഗീയത കലർത്തി ട്വീറ്റ് ചെയ്തു; കങ്കണയുടെ സഹോദരിക്കെതിരെ പരാതി
text_fieldsമുംബൈ: വ്യാജ വാർത്ത വർഗീയ പരാമർശത്തോടെ നൽകിയതിനെ തുടർന്ന് ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്യപ്പെട്ടതി ന് പിന്നാലെ നടി കങ്കണ റണാവത്തിന്‍റെ സഹോദരി രംഗോലി ചന്ദലിനെതിരെ പരാതി. അഡ്വക്കേറ്റ് അലി കാഷിഫ് ഖാനാണ് മുംബൈയില െ അംബോലി പൊലീസ് സ്റ്റേഷനില്‍ രംഗോലിക്കെതിരെ പരാതി നല്‍കിയത്.
കോവിഡ് 19നെത്തുടര്‍ന്ന് ലോകത്താകമാനം ജനങ് ങള്‍ പല രീതിയില്‍ കഷ്ടപ്പെടുമ്പോൾ, ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് പ്രശസ്തിക്കായി ശ്രമിക്കുകയാണ് രംഗോലിയെന്ന് പരാതിക്കാരന്‍ പറയുന്നു.
മൊറാദാബാദില്‍ ചിലര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും കല്ലെറിഞ്ഞ് ഓടിച്ചെന്ന വ്യാജവാര്‍ത്ത വര്‍ഗീയ സ്വരത്തില്‍ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. ഫറാ ഖാനടക്കം രംഗോലിയുടെ ട്വീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ട്വിറ്റർ അക്കൗണ്ട് പോയതിന് പിന്നാലെ രംഗോലി വാർത്താകുറിപ്പ് ഇറക്കിയിരുന്നു. ട്വിറ്റർ അമേരിക്കയുടേതാണ്. അതിൽ ഹിന്ദു ദൈവങ്ങളെയും നമ്മുടെ രാജ്യത്തിെൻറ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും മോശമായി ചിത്രീകരിച്ചാൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ, പൊലീസുകാരെയും ആരോഗ്യപ്രവർത്തകരെയും കല്ലെറിഞ്ഞ സംഭവം ട്വീറ്റ് ചെയ്താൽ അക്കൗണ്ട് പോവുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.