ഫൂലൻ ദേവിയുടെ ജീവിതകഥ വെബ് പരമ്പരയാവുന്നു
text_fieldsപാരിസ്: ചമ്പൽ കൊള്ളക്കാരിയെന്ന നിലയിൽ ഇന്ത്യയൊട്ടാകെ കുപ്രസിദ്ധയാവുകയും പിന് നീട് ഇന്ത്യൻ പാർലമെൻറിൽ വരെ എത്തുകയും ചെയ്ത ഫൂലൻ ദേവിയുടെ ജീവിതകഥ വെബ് പരമ്പരയ ാവുന്നു. നേരേത്ത, ‘ബാൻഡിറ്റ് ക്വീൻ’ എന്ന ശേഖർ കപൂറിെൻറ സിനിമ ഇറങ്ങിയതിനു കാൽനൂറ് റാണ്ട് പിന്നിട്ടതിനു ശേഷമാണ് വെബ് സീരീസ് പുറത്തിറങ്ങുന്നത്.
ആ സിനിമയുടെ കാസ ്റ്റിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന തിഗ്മാൻഷു ദുലിയയാണ് ‘ഫൂലൻ ദേവി’ എന്നു പേരിട്ട വെബ് പരമ്പര സംവിധാനം ചെയ്യാനൊരുങ്ങുന്നത്. 20 എപ്പിസോഡുകളാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്. തനിഷ്ത ചാറ്റർജിയാണ് ഫൂലൻ ദേവിയായി അഭിനയിക്കുന്നത്.
കാനസ് ഫിലിം ഫെസ്റ്റ്വെലിലായിരുന്നു വെബ് പരമ്പരയുടെ പ്രഖ്യാപനം. മധ്യപ്രദേശിലെ ചമ്പൽക്കാടുകളിലെ കൊള്ളക്കാരിയും പിന്നീട് ഇന്ത്യൻ പാർലമെൻറ് അംഗവുമായി പ്രവർത്തിച്ച ഫൂലൻ ദേവിയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന ഫൂലൻ 1983 ഫെബ്രുവരിയിൽ കീഴടങ്ങി.
1994ൽ ഉത്തർപ്രദേശിലെ മുലായം സിങ് യാദവ് സർക്കാർ ഫൂലൻ ദേവിക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിച്ച് കുറ്റമുക്തയാക്കി. 12ാം ലോക്സഭ െതരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മിർസാപ്പൂരിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തി. 25 ജൂലൈ 2001ന് ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.