സുഡാനിയുടെ മാത്രമല്ല, മലയാളികളുടെയും ഉമ്മ
text_fieldsനാടക ജീവിതം
ചെറുപ്പം തൊെട്ട തിരുവണ്ണൂരിലെ കലാസാഗർ മ്യൂസിക് ക്ലബ്ബിൽ നൃത്ത പരിശീലനം നടത്തിയിരുന്നു. തെൻറ അച്ഛൻ അപ്പുട്ടി തിരുവണ്ണൂരിലെ കോട്ടൺമിൽ തൊഴിലാളിയായിരുന്നെങ്കിലും കലാസ്നേഹിയായിരുന്നു. എല്ലാ കലാ പരിപാടികൾക്കും തന്നെ നൃത്തം അവതരിപ്പിക്കാനായി കൊണ്ടു പോകുമായിരുന്നു.
അന്നൊക്കെ വായനശാലയുടെയൊക്കെ വാർഷികത്തിന് നൃത്തം അവതരിപ്പിച്ച് കഴിഞ്ഞാലുടനെ നാടകം കാണാനായി മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കാൻ ശ്രമിക്കും. വീട്ടിൽ എത്തിയാൽ ഉടനെ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ട നാടകം അഭിനയിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കുേമ്പാഴാണ് പതിമൂന്നാമത്തെ വയസ്സിൽ ക്ലബ്ബിെൻറ വാർഷികത്തിന് കെ.പി. രാമൻ നായർ സംവിധാനം ചെയ്ത ‘ഞങ്ങൾ പുതിയവർ’ എന്ന നാടകത്തിലൂടെ അരങ്ങിലെത്തുന്നത്. പതിനാറാം വയസ്സിൽ വിവാഹിതയാകുേമ്പാൾ അച്ഛൻ വെച്ച ഒരൊറ്റ നിബന്ധന വിവാഹ ശേഷവും താൻ നൃത്തം അവതരിപ്പിക്കണമെന്ന് മാത്രമാണ്.
1961ൽ വയ്യനാട് കലാസമിതിയുടെ വിവാഹശേഷം വീണ്ടും നാടകത്തിലേക്ക് പ്രവേശിച്ചു. നാടകാചാര്യനായ കെ.ടി. മുഹമ്മദിെൻറ ‘കലിംഗ’ തിയേറ്ററിെൻറ ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന നാടകത്തിലൂടെ 1984ൽ പ്രഫഷനൽ നാടകത്തിലേക്ക് കാലെടുത്തു വെച്ചത്. ‘മ്യൂസിക്കൽ തിയേറ്റേഴ്സ്’ ട്രൂപ്പിെൻറ കീഴിൽ എം.ടി., തിക്കോടി, ദാമോദരൻ മാഷും കെ.ടിയും ചേർന്ന് ഒരുക്കിയ വഴിയമ്പലം, സ്പെല്ലിങ് മിസ്റ്റേക്ക്, ഭസ്മാസുരൻ തുടങ്ങിയ നാടകങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ചിരന്തന’ തിയേറ്റേഴ്സിെൻറ കീഴിൽ അവതരിപ്പിച്ച ‘രാജ്യസഭ’യിലെ ആയിഷക്കുട്ടി എന്ന കഥാപാത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. പെൺകൊട, ഇനിയും ഉണരാത്തവർ, ക്ഷണിക്കുന്നു കുടുംബസമേതം തുടങ്ങിയ നാടകങ്ങളിൽ ‘സംഗമം തിയേറ്റ’റിെൻറ കീഴിലായി വേഷമിട്ടു. ‘സ്റ്റേജ് ഇന്ത്യ’യുടെ അക്കരെപ്പച്ച, ആൾമാറാട്ടം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. എഴുപതുകൾ തൊട്ട് ഒാൾ ഇന്ത്യ റേഡിയോയിൽ ഗസ്റ്റ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു വരുന്നു.
രാഷ്ട്രീയം
അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. 1995ൽ കോഴിക്കോട് കോർപറേഷനിലെ അമ്പതാം വാർഡിൽ നിന്നും ഇടത് സ്ഥാനാർഥിയായി മത്സരിച്ച് കൗൺസിലറായി. കൗൺസിലറായി ഒാടി നടക്കുന്നതിനിടയിലും നാടകത്തിനായി സമയം കണ്ടെത്തി.
സുഡാനിയിലേക്ക്
നാടകത്തിൽ അധികവും കുട്ടിത്തം നിറഞ്ഞ് നിൽക്കുന്ന കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. അതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് സുഡാനിയിലെ ജമീലുമ്മ. സുഡാനിയുടെ കഥ പറയാനായി സംവിധായകൻ സക്കരിയയും നിർമാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും കൂടി തന്നെ സമീപിച്ചപ്പോൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് ഏറ്റെടുക്കുകയായിരുന്നു. ഒരുമിച്ച് അഭിനയിച്ച ബാലുശ്ശേരി സരസ്സയും സിനിമയിലുണ്ടെന്ന് അറിയിച്ചപ്പോഴാണ് അഭിനയിക്കാമെന്ന് തീരുമാനിച്ചത്. ഇതിന് മുമ്പ് എം.ടിയുടെ ‘കടവി’ൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നല്ലാതെ സിനിമയുമായി ഒരു ബന്ധവുമില്ല.
സുഡാനിയുടെ സെറ്റിലെത്തിയപ്പോൾ വളരെയധികം ആകുലതകളായിരുന്നു. ‘നമുക്ക് നാടകം മാത്രമല്ലേ അറിയുള്ളൂ..’(ചിരിക്കുന്നു) വളരെയധികം ടെൻഷനോടെയാണ് കാമറയുടെ മുന്നിൽ നിന്നതും ആദ്യ ഷോട്ട് ആദ്യ ടേക്കിൽ തന്നെ ഒാക്കെയായപ്പോൾ സന്തോഷം തോന്നി. സംവിധായകൻ സക്കരിയ്യയാണേലും കാമറ പേഴ്സൺ ഷൈജു ഖാലിദുമൊക്കെ ഒരുപാട് സഹായിച്ചു. നായകൻ സൗബിൻ പറയുന്നതും ചെയ്യുന്നതുമൊക്കെ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. പിന്നെ നമ്മുടെ സുഡു, നമ്മക്ക് ഇംഗ്ലീഷ് കൊറച്ചല്ലേ അറിയുള്ളു.
സിനിമ ആദ്യ ഷോ തന്നെ കാണണം എന്നുണ്ടായിരുന്നു. പക്ഷെ, നടന്നില്ല. റിലീസായ അന്ന് മക്കളെയൊക്കെ കൂട്ടി കോഴിക്കോട് നിന്നാണ് കണ്ടത്. കണ്ടപ്പോൾ വലിയ സന്തോഷമായി. ഇത്ര വലിയ സിനിമയാകൂന്നൊന്നും കരുതിയില്ല. സിനിമ ഇറങ്ങണ മുമ്പ് തന്നെ ഇതിെൻറ പോസ്റ്ററും പാട്ടുമൊക്കെ കണ്ടൂന്നൊക്കെ പലരും പറഞ്ഞിരുന്നു. കാമറയുടെ മുന്നിൽ നിന്നതിനേക്കാൾ ടെൻഷനായിരുന്നു സിനിമ കാണാൻ പോയപ്പോൾ. സക്കരിയയും സമീർ താഹിറൊക്കെ വിളിച്ച് നന്നായിരുന്നുവെന്ന് പറഞ്ഞു. നടൻ സുധീർ സിനിമ കണ്ടിട്ട് വിളിച്ചിരുന്നു. സംവിധായകൻ സകരിയ്യ സീനിലൊന്നും ഒരു അഡ്ജസ്റ്റ്മെൻറിനും തയാറാവാത്തത് കൊണ്ടാണ് സിനിമ ഇത്രയും നന്നായത്. അഭിനയിക്കുേമ്പാൾ തന്നെ സൗണ്ട് റെക്കോർഡ് ചെയ്യണത് കൊണ്ട് ഡബ്ബിങ്ങൊന്നും വേണ്ടി വന്നില്ല.
നാടകം V/s സിനിമ
അത് രണ്ടും രണ്ടാണ്. സിനിമ പോലെയല്ലല്ലോ നാടകം. നാടകം ചെയ്യുേമ്പാൾ നമുക്ക് ഉടനടി പ്രതികരണം ലഭിക്കും. പിന്നെ, സിനിമയിൽ പശ്ചാത്തല സംഗീതം നമ്മൾ അഭിനയിക്കുേമ്പാൾ തന്നെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെയെന്ന് തോന്നിയിരുന്നു. നാടകത്തിനേക്കാളും എളുപ്പം സിനിമ തന്നെയാണ്. ഒരു സീൻ നന്നായില്ലെങ്കിൽ സിനിമയിൽ റീടേക്ക് എടുക്കാൻ കഴിയും.
കുടുംബം
തിരുവണ്ണൂരിലെ കോട്ടൺമിൽ തൊഴിലാളി അപ്പുട്ടിയുടെയും പെണ്ണൂട്ടിയുടെയും മകളായി ജനനം. പതിനാറാം വയസ്സിൽ തിരുവണ്ണൂരിലെ ഇൗർച്ചമിൽ തൊഴിലാളിയായ ശ്രീധരനെ വിവാഹം ചെയ്തു. അച്ഛനും ഭർത്താവിനുംഅഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കാണാൻ ശ്രീധരേട്ടൻ ഉണ്ടായില്ല. എല്ലാ നാടകങ്ങളും കാണാൻ മുൻനിരയിൽ ശ്രീധരേട്ടൻ ഉണ്ടായിരുന്നു. 'രാജ്യസഭ' എന്ന നാടകം ചെയ്യുേമ്പാൾ അസുഖബാധിതനായി ശ്രീധരേട്ടൻ ആശുപത്രിയിലായിരുന്നു. താൻ ആ നാടകം ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോൾ ശ്രീധരേട്ടൻ തന്നെ നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. പക്ഷെ, ദൈവം അദ്ദേഹത്തോടൊപ്പം ഇൗ സന്തോഷങ്ങളൊക്കെ പങ്കുവെക്കാനുള്ള ഭാഗ്യം നൽകിയില്ല. പ്രസീത, സബീന, സുനീഷ് എന്നിവരാണ് മക്കൾ.
പ്രൊജക്ടുകൾ
സിനിമയിൽ നിന്ന് നല്ല ഒാഫറുകൾ വന്നാൽ ചെയ്യുന്നതാണ്. ഇപ്പോഴും നാടകങ്ങൾ ചെയ്യുന്നുണ്ട്. അഭിനയിക്കുേമ്പാഴാണ് ഞാൻ ഉത്സാഹവതിയാകുന്നത്. (സ്വതസിദ്ധമായ ശൈലിയിൽ സാവിത്രിയേടത്തി ചിരിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.