Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎനിക്കെതിരെ നടന്നത്...

എനിക്കെതിരെ നടന്നത് ക്വട്ടേഷൻ ആക്രമണത്തിന് സമാനം- പാർവതി

text_fields
bookmark_border
എനിക്കെതിരെ നടന്നത് ക്വട്ടേഷൻ ആക്രമണത്തിന് സമാനം- പാർവതി
cancel
camera_alt?????? ??????????

അതിശയിപ്പിക്കുന്ന അഭിനയനിറവുകൊണ്ടും നിലപാടുകളുടെ കരുത്തും സൗന്ദര്യവും കൊണ ്ടും മലയാള സിനിമയെ പുതുവഴി നടത്തുന്ന സൂപ്പർകൂൾ പാർവതി തിരുവോത്ത് സംസാരിക്കുന്ന ു...

Q. കസബ വിവാദം, ഫാൻസുകാരുടെ സൈബർ അറ്റാക്ക്, ഡബ്ല്യു.സി.സി രൂപവ ത്കരണം, അഭിപ്രായം പറഞ്ഞതിെൻറ പേരിൽ ചാൻസ് ഇല്ലാതിരുന്ന എട്ടു മാസം... എന്നാൽ, ഇപ്പോ ൾ പുതിയ സിനിമ ഉയരെ പ്രേക്ഷകരേറ്റെടുത്ത് വലിയ വിജയമാക്കിയിരിക്കുന്നു. മലയാളി പ്രേ ക്ഷകർ മാറിയോ...?

ഉയരെയുടെ വിജയവും ഞാനുമായി ബന്ധപ്പെട്ട സംഭവവും തമ്മിൽ ബന്ധമു ണ്ടെന്നു തോന്നുന്നില്ല. സിനിമ കാണുന്ന പ്രേക്ഷകരുടെ വിലയിരുത്തലാണ് അവയെ ഹിറ്റാക്കുകയോ ഫ്ലോപ്പാക്കുകയോ ചെയ്യുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ സിനിമയുടെ വിജയവും പ രാജയവും എന്നോട് കാണിക്കുന്ന ഈർഷ്യയോ ഇഷ്ടമോ അല്ല.

A. എനിക്കെതിരെ അന്ന് സോ ഷ്യൽ മീഡിയയിൽ ആക്രമണം നടത്തിയവർ വളരെ ചുരുക്കമാളുകളാണ്. പക്ഷേ, അവരുടെ വോയ്സാണ ് അന്ന് കൂടുതൽ കേട്ടതെന്നു മാത്രം. 100 പേരിൽ 30 പേർ മാത്രം സംസാരിക്കുന്നു. ആ 30 പേരും നെഗറ്റിവായാണ് സംസാരിക്കുന്നത്. ബാക്കിയുള്ള 70 പേർ നല്ലത് ചിന്തിക്കുന്നവരായിരിക്കും. പക്ഷേ, അവര് മിണ്ടില്ല. വോക്കലല്ലാത്ത മെജോറിറ്റിക്കുമേൽ വോക്കലായ മൈനോറിറ്റിയുടെ ശബ്ദം വല്ലാതെ മുഴങ്ങിക്കേട്ട കാലമാണത്. അത് ഷോക്കിങ്ങായിരുന്നു.

അതേസമയംതന്നെ പ്രേക്ഷകരുടെ മനോഭാവത്തിൽ മാറ്റമുെണ്ടന്നും ഞാൻ കരുതുന്നു. ഉയരെ പറയുന്ന പ്രമേയത്തോടുള്ള അവരുടെ പോസിറ്റിവ് റിയാക്ഷൻ പ്രേക്ഷകരുടെ വളർച്ചയായാണ് ഞാൻ കാണുന്നത്. എന്നെ കാണുന്ന രീതിയിലുണ്ടായ മാറ്റംകൊണ്ടല്ല ഉയരെ ഹിറ്റായത് എന്നാണ് ഞാൻ പറയുന്നത്. അതും ഒരു ഘടകമായിട്ടുണ്ടാവാം.

Q. ഉയരെയിലെ പല്ലവിക്ക് പൊള്ളിയതുപോലെ പാർവതിക്ക് പൊള്ളിയിരുന്നോ? പാർവതിക്കുണ്ടായ അനുഭവങ്ങളും പല്ലവിയുടെകഥയും തമ്മിൽ ഏതോ തരത്തിൽ ബന്ധമുണ്ടോ?

A.ആസിഡ് അറ്റാക്കുമായി ഒരു അറ്റാക്കിനെയും താരതമ്യപ്പെടുത്താൻ കഴിയില്ല. എനിക്കെതിരെ എറിഞ്ഞുകൊണ്ടിരുന്നത് കല്ലുകളായിരുന്നു. ഞാൻ സംസാരിച്ചത് എന്ത് എന്നതിനേക്കാളേറെ, ഞാൻ സംസാരിച്ചു അല്ലെങ്കിൽ ഒരു സ്ത്രീ സംസാരിച്ചു എന്നുള്ളതായിരുന്നു അവരുടെ പ്രശ്നം. ചുരുക്കം ആളുകൾക്കാണ് ആ പ്രശ്നമുണ്ടായിരുന്നത്. ആ തീ ആളിക്കത്തിച്ച് ഒരു ഒാർഗനൈസ്ഡ് അറ്റാക്ക് ആക്കി മാറ്റിയത് ഒരു ക്രിമിനൽ മൂവ് ആയിരുന്നു. കാലാകാലങ്ങളായി ഇതിവിടെ നടന്നുവരുന്നുണ്ട്. മുമ്പ് പലരെക്കൊണ്ട് മാപ്പുപറയിച്ചും കരയിച്ചും ഒാകെ ആക്കുന്ന പ്രവണതയാണ് കണ്ടുവന്നിരുന്നത്. അതിലേക്ക് വീഴില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

പൊള്ളിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം. ലക്ഷക്കണക്കിനാളുകൾ നമ്മളെ വെറുക്കുന്നു എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും അഫക്ട് ചെയ്യില്ലേ. ഒരു മരത്തിനടുത്ത് എല്ലാ ദിവസവും പോയി തെറി പറഞ്ഞുകൊണ്ടിരുന്നാൽ അത് ഒരു ഘട്ടം കഴിയുമ്പോൾ കരിഞ്ഞുപോകും എന്ന് പറയാറില്ലേ.

ഒരാളെ അടിച്ച് പൾപ്പാക്കാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുന്ന അതേ സംഭവമാണ് മാനസികമായിട്ട് എനിക്കെതിരെയും നടന്നത്. അതുകൊണ്ടാണ് അതിനെ ഒരു ക്രിമിനൽ ആക്ടിവിറ്റിയായി കാണുന്നത്. പേടിയുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ആ പേടി എനിക്കു വേണ്ട എന്ന് ഞാനും തീരുമാനിച്ചിരുന്നു. ആക്രമണത്തെ അതേ പേസിൽതന്നെ ഞാനും നേരിട്ടിരുന്നു. അക്കാലത്ത് ശരിക്കും ബാഡ്മിൻറൺ കളിക്കുന്നതുപോലായിരുന്നു. ഇങ്ങോട്ടേക്ക് ഒന്നു കിട്ടുമ്പോൾ അങ്ങോട്ടേക്ക് തിരിച്ചുകൊടുക്കുക എന്നപോലെ. പ‍ക്ഷേ, ഒരു ഘട്ടം കഴിയുമ്പോൾ ആരും ടയേഡാവില്ലേ.

Q. ആ ദിനങ്ങളിൽ എന്തായിരുന്നു ഫീലിങ്സ്, പാർവതി എന്തു ചെയ്യുകയായിരുന്നു. വീട്ടുകാർ ഇതൊക്കെ കണ്ടപ്പോൾ എങ്ങനെ പ്രതികരിച്ചു. സിനിമാരംഗത്തുനിന്ന് ആരൊക്കെ കൂടെയുണ്ടായിരുന്നു?

A. എെൻറ ആദ്യ ആശങ്ക അമ്മയും അച്ഛനും അത് എങ്ങനെ എടുക്കും എന്നതായിരുന്നു. അവർക്ക് വിഷമമുണ്ടായിരുന്നു. പക്ഷേ, അവർക്കറിയാം ഞാൻ പറഞ്ഞതിൽ സത്യമുണ്ടെന്ന്. ഞാനെപ്പോഴും സത്യമേ പറയൂ എന്നും, പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുമെന്നും. ആ ഒരു ഇൻറഗ്രിറ്റി എനിക്കുള്ളതുകൊണ്ട് എെൻറ കുടുംബം ആ സത്യത്തിൽ വിശ്വസിച്ചു. എെൻറ കൂടെ നിന്നു.

സിനിമാരംഗത്തുനിന്ന് വളരെക്കുറച്ച് ആളുകളേ കൂടെ നിന്നിട്ടുള്ളൂ. എെൻറ കലക്ടിവിലെ സുഹൃത്തുക്കൾ, കലക്ടിവിനെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കൾ. പിന്നെ മാധ്യമപ്രവർത്തകരിലെ സുഹൃത്തുക്കൾ. സിനിമയിലെ സുഹൃത്തുക്കൾ എന്നു കരുതിയിരുന്ന ഒരുപാട് പേർ വിപരീതമായി പെരുമാറി. അതുവഴി പലരുടെയും മനോഭാവം പുറത്തുവന്നു.

അവര് ശരിക്കും എന്നെപ്പറ്റി ചിന്തിക്കുന്നത് എന്താണെന്ന് മനസ്സിലായി. ഞാനുമായുള്ള സൗഹൃദം ദോഷകരമാവുമെന്ന് കരുതി കുറച്ചാളുകൾ എന്നിൽനിന്ന് മാറിനിന്നു. ഒരു വർഷത്തോളം എനിക്കിതെല്ലാം ഒബ്സർവേഷനും എജുക്കേഷനുമായിരുന്നു. ഒരു യൂനിവേഴ്സിറ്റിയിൽ പോയി പഠിച്ചിറങ്ങിയപോലായിരുന്നു.

(അഭിമുഖത്തിെൻറ പൂർണരൂപം മാധ്യമം കുടുംബം ജൂൺ ലക്കത്തിൽ)
https://www.magzter.com/IN/Madhyamam/Kudumbam/Home/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Parvathiactress parvathyparvathy thiruvoth
News Summary - parvathy thiruvoth interview-movie news
Next Story