Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right9 പുതിയ സിനിമാനുഭവം...

9 പുതിയ സിനിമാനുഭവം സൃഷ്ടിക്കും -പൃഥ്വിരാജ് (അഭിമുഖം)

text_fields
bookmark_border
9 പുതിയ സിനിമാനുഭവം സൃഷ്ടിക്കും -പൃഥ്വിരാജ് (അഭിമുഖം)
cancel

താങ്കളുടെ സ്വതന്ത്ര നിർമാണ സംരംഭമായ പൃഥ്വിരാജ് പ്രൊഡ ക്ഷൻസിെൻറ ആദ്യ ചിത്രമാണല്ലോ ‘ 9 ’. മലയാള സിനിമക്ക് അത്ര പരിചിതമ ല്ലാത്ത ഒരു സയൻസ് ഫിക്ഷൻ ചിത്രം തന്നെ ആദ്യ സിനിമയായി തിരഞ്ഞെടുത്ത ത് എന്തുകൊണ്ടാണ്? 9 എന്താണ് പറയുന്നത്?

ഒറ്റവരിയിൽ എളുപ്പ ത്തിൽ പറഞ്ഞ് തീർക്കാൻ പറ്റുന്ന സിനിമയല്ല അത്. എന്നാൽ ഇൗ സിനിമ ക ണ്ട് കഴിയുേമ്പാൾ മനസ്സിനെ സ്വാധീനിക്കുന്നത് ഒരു അച്ഛെൻറയും മകെൻ റയും കഥയാണ്. എന്നാൽ സയൻസ് ഫിക്ഷെൻറയും ഹൊറർ സിനിമയുടെയും ത ലങ്ങളുണ്ട്, ഒരു സസ്പെൻസ് ത്രില്ലറുണ്ട്, ഒരു മിസ്ട്രിയുണ്ട്. ഒരു എ ൻറർടെയ്നിങ് എൻഗേജിങ് ആയിട്ടുള്ള സിനിമയാണെന്ന് ഞാൻ വിശ്വ സിക്കുന്നു. പിന്നെ ഇത് നിർമിക്കാനുള്ള കാരണം എന്താണെന്ന് വെച്ചാൽ എൻറ ർടെയ്ൻ ചെയ്യിക്കും എന്നതുതന്നെയാണ് ഒന്നാമത്തെ കാരണം.

സ്ക്രി പ്റ്റ് വായിച്ചപ്പോൾ അടുത്ത സീൻ എന്താെണന്ന്, ഇൗ സിനിമ എങ്ങോട്ടാണ്  പോകുന്നതെന്നുള്ള ഒരു തോന്നൽ വരും അതുതന്നെയാണ് ഇൗ സിനിമ നിർമിക് കാൻ തീരുമാനിച്ചതിെൻറ പിന്നിലെ പ്രധാന കാരണം. ഒരു പുതിയ സിനിമാനുഭ വം സൃഷ്ടിക്കാനുള്ള അവസരം ഇതിലുണ്ടെന്ന് എനിക്ക് തോന്നി. അത് വി നിയോഗിച്ചു. കാരണം, അത്തരത്തിലുള്ള സിനിമകൾ ഇവിടെ സംഭവിക്കണം എ ന്ന ചിന്തയുടെ വക്താവാണ് നടനെന്ന നിലയിൽ ഞാൻ. അപ്പോൾ നിർമാതാവ്  ആകുേമ്പാൾ ആ ചിന്തയെതന്നെ ഞാൻ പിന്തുണക്കേണ്ടേ.

PrithviRaj Sukumara   n

അന്താരാഷ്ട്ര നി ർമാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് എൻറര്‍ടെയ്ൻെമൻറ് ആദ്യമായ ി മലയാള സിനിമയുടെ ഭാഗമാവുകയാണ്. സോണി പിക്ചേഴ്സിനെ മലയാള ത്തിലേക്ക് കൂട്ടിക്കൊണ്ടുവരുേമ്പാൾ താങ്കൾ കാണുന്നത് എന്തൊക്കെയാ ണ്? മലയാള സിനിമ മേഖലയിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാകും?< /strong>

ഒരു ചെറിയ ഉദാഹാരണം പറയുകയാണെങ്കിൽ, ലോസ് ആഞ്ജലസിലെ സ ോണിയുടെ ഇൻറർനാഷനൽ ഒാഫിസിലുള്ളവർ ഇൗ സിനിമ കാണും. അവർ പ്രൊഡ ്യൂസ് ചെയ്യുന്ന സിനിമയായതുകൊണ്ട് അവരെന്തായാലും കാണും. എനിക്ക് നല ്ല ഉറപ്പാണ് ആ ഒാഫിസിൽ ഉള്ളവരിൽ ഭൂരിഭാഗം പേരും ആദ്യമായിട്ടായിര ിക്കും ഒരു മലയാള സിനിമ കാണുന്നത്. നിലവിൽ കണ്ടവർ എന്നോട് ആദ്യം ചോ ദിച്ചത് ഇൗ ബജറ്റിൽ എങ്ങനെ ഇൗ സിനിമ നിങ്ങൾക്ക് ചെയ്യാൻ പറ്റിയെന് നാണ്. ഇത്ര രൂപ മതിയോ ഇൗ സിനിമചെയ്യാനെന്നാണ് അവരുടെ ചോദ്യം. അഭിമാ നപൂർവം അവരോട് ഞാൻ പറയുന്നത്, മലയാള സിനിമ ഇൻഡസ്ട്രിയിൽ അ ങ്ങനെയാണ്. 

നമ്മൾ ചെറിയ പൈസയിൽ വളരെ ഹൈക്വാളിറ്റിയിൽ പ്രൊഡ്യൂ സ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയാണ്. ആദ്യം ചെലവാക്കണമെന്ന് ഉദ്ദേശി ച്ചത്രയും ചെലവാക്കിയിട്ടുമില്ല എന്നോർക്കണം. അവരോട് ഞാൻ പറഞ്ഞു, എ െൻറ സിനിമ എന്നത് വിേട്ടക്കൂ, മലയാളത്തിൽ ഒരുപാട് വേൾഡ് ക്ലാസ് ടെ ക്നീഷൻസും ഫിലിംമേക്കേഴ്സും നടീനടന്മാരുമുള്ള ഒരു ഇൻഡസ്ട്രി യാണ് മലയാള സിനിമ. നാളെ സോണി പിക്ചേഴ്സിന് മലയാളത്തിൽ ഇനിയും സിനിമകൾ ചെയ്യാൻ തോന്നെട്ട എന്നാണ് എെൻറ ആഗ്രഹം. സോണി മലയാളത് തിൽ ഒരു പ്രസൻസ് ആകുേമ്പാൾ മറ്റ് ഇൻറർനാഷനൽ സ്റ്റുഡിയോസ് ഇവി ടെ ഇങ്ങനെയൊരു സാധ്യത ഉണ്ട് എന്നറിഞ്ഞ് വരുമെന്നാണ് എെൻറ സ്വപ്നം.  നടക്കെട്ട.

എങ്ങനെയാണ് സോണിയുമായി ബന്ധപ്പെടുന്ന ത്?

യാദൃച്ഛികമായിട്ടാണ്. മുംെബെയിൽ വേറൊരു കാര്യവുമായി ബ ന്ധപ്പെട്ട് പോയപ്പോൾ സോണി പിക്ചേഴ്സിെൻറ സി.ഇ.ഒ വിവേക് കൃഷ്ണ ാണിയുമായി മീറ്റ് ചെയ്യാനുള്ള അവസരം കിട്ടി. ഭക്ഷണം കഴിച്ച് കൊണ്ടിരി ക്കുന്നതിെൻറ ഇടയിൽ റീജനൽ സിനിമാ പ്രൊഡക്ഷനിലേക്ക് വരാൻ താൽപ ര്യമുണ്ടെന്ന് പറഞ്ഞു. തമിഴ് -തെലുങ്ക് ഭാഷകളിൽനിന്ന് നിരവധി കഥ കൾ കേെട്ടങ്കിലും അതൊന്നും അവർ അപ്പീൽ ചെയ്യാതെ നിൽക്കുന്ന അവസ്ഥ യാണ്. പക്ഷേ, അവർക്കൊരു പാർട്ണർഷിപ്പിൽ പ്രൊഡ്യൂസ് ചെയ്യാനേ താൽപ ര്യമുണ്ടായിരുന്നുള്ളൂ. അവർക്ക് ഇവിടത്തെ ഇൻഡസ്ട്രീ രീതികളൊന്നു ം കൃത്യമായിട്ട് ധാരണ ഇല്ലാത്തതുകൊണ്ട് അതറിയാവുന്ന ഒരു പാർട്ണ ർ അതത് ഭാഷയിൽ വേണമെന്നൊരു നിർബന്ധമുണ്ടായിരുന്നു. അവരെന്നോട് അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നു.

ഞാൻ  9 എന്ന സിനിമ ചെ യ്യാൻ പോവുകയാണ് എന്ന് സൂചിപ്പിച്ചു. നിങ്ങൾക്ക് അതിൽ താൽപര്യമുണ്ടാകുമോ എന്നറിയില്ല, വേറിട്ട് നിൽക്കുന്ന ഒരു തീമാണ് എന്ന് പറഞ്ഞിരുന്നു. കഥ കേട്ട ഉടനെ എനിക്ക് ഉണ്ടായതിനെക്കാൾ വലിയ എക്സൈറ്റ്മെൻറിലായി അവർ. പെെട്ടന്ന് തന്നെ സംവിധായകൻ ജെന്യൂസ് മുഹമ്മദിനെ മുംബൈയിലേക്ക് എത്തിച്ചു. അവരുടെ ഹെഡ് ഒാഫിസിൽ പത്ത് പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തിന് മുന്നിൽ ഡീറ്റെയ്ൽഡ് നരേഷനും പ്രോജക്ട് എക്സിക്യൂഷൻ പ്ലാനുമൊക്കെ അവതരിപ്പിച്ചു. അതോടെ റീജനൽ സിനിമയിലേക്ക് സോണി പിക്ചേഴ്സ് കടന്നുവരുന്നത് മലയാളത്തിനൊപ്പമായി.


നല്ല സിനിമകളുണ്ടാവൽ മാത്രമല്ല, നല്ല സിനിമകൾ കാണാൻ ആളുകളുണ്ടാവുന്നതും ഒരു സാംസ്കാരിക മുന്നേറ്റംതന്നെയുണ്ടായ വർഷമാണ് 2018 എന്ന് പറയാം. സിനിമ എന്ന മാധ്യമം കച്ചവടം എന്ന പക്ഷത്തുനിന്നുകൊണ്ടുതന്നെ നടത്തിയ കലാപരമായ പരീക്ഷണങ്ങളാണോ മലയാള സിനിമക്ക് അന്താരാഷ്ട്ര സിനിമാ നിലവാരവും അതിനൊത്ത ആസ്വാദകരെയും ലഭിക്കാൻ കാരണം?

നല്ല കലക്ക് ബിസിനസുണ്ടാകുമെന്ന തിരിച്ചറിവിൽനിന്നുണ്ടായ മാറ്റമായാണ് അതിനെ ഞാൻ കാണുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയുടെ കഥ ഒരു ഫിലിംമേക്കർ ഒരു കൺവെൻഷൽ പ്രൊഡ്യൂസറോട് പറയുകയാണെങ്കിൽ ചിലപ്പോൾ ആ സിനിമ നടന്നുകൊള്ളണമെന്നില്ല. സമൂഹം മാറി, ആസ്വാദന നിലവാരം മാറി, പ്രേക്ഷക സമൂഹം മാറി ഇന്ന് ഒരു സിനിമ നല്ലതാണെങ്കിൽ അതിൽ ആര് അഭിനയിച്ചാലും, ആര് നിർമിച്ചതാണെങ്കിലും തിയറ്ററിൽ വിജയിക്കുമെന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിപ്പെട്ടുെകാണ്ടിരിക്കുന്നു. തീർച്ചയായും അത് ആരോഗ്യപരമായ മാറ്റം തന്നെയാണ്. അതേസമയം എല്ലാ നല്ല സിനിമകളും അങ്ങനെ സംഭവിക്കുന്നില്ല. ചില നല്ല സിനിമകൾ പരാജയപ്പെടുന്നു. അതെന്നും ഉണ്ടാവും.

‘ലൂസിഫറി’ൽ സംവിധായകൻ എന്ന ടൈറ്റിലിൽ പൃഥ്വിരാജ് വരുേമ്പാൾ, നായകൻ മോഹൻലാലാണ്. എങ്ങനെയായിരുന്നു അനുഭവങ്ങൾ?

വളരെ എളുപ്പമായിരുന്നു കാര്യങ്ങൾ. ഗംഭീരരായ നടി നടന്മാരാണുണ്ടായിരുന്നത്. ഞാൻ കാര്യങ്ങൾ പറഞ്ഞാൽ മതി. അവർ ചെയ്തോളും. എനിക്ക് കാര്യങ്ങൾ എളുപ്പമായി. ഭയങ്കരമായി എൻജോയ് ചെയ്ത ഒരു സെറ്റായിരുന്നു അത്. ദൈവാനുഗ്രഹമോ നിമിത്തമോ എന്ന് പറയാവുന്നതുപോലെ, ‘ലൂസിഫർ’ തുടങ്ങുന്നതിന് മുമ്പ് ഇത്ര ദിവസങ്ങളായിരിക്കും അതിെൻറ ഷെഡ്യൂൾ എന്നൊരു പ്ലാനിടുകയും ഇടക്ക് പ്രളയം വന്നിട്ടും ആ ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനും കഴിഞ്ഞു. എെൻറ കഴിവ് കൊണ്ട് മാത്രമല്ല, ഭാഗ്യംകൊണ്ടും, എനിക്കൊപ്പം നിന്ന നിർമാതാവിെൻറയും ഹാർഡ് വർക്ക് ചെയ്ത ക്രൂവിെൻറകൂടിയും വിജയമായാണ് അതിനെ ഞാൻ കാണുന്നത്.

മലയാള സിനിമയിൽ ഒരുപാട് ഇടപെടലുകളുണ്ടാവുന്നുണ്ട്. സിനിമ സമരങ്ങൾ, തിയറ്റർ സമരങ്ങൾ, മറ്റ് പണിമുടക്കുകൾ... സിനിമ എന്ന മേഖലയെ ഇതൊക്കെ എങ്ങനെയാണ് ബാധിക്കുന്നത്?

തീർച്ചയായും ഇത്തരം പ്രവണതകൾ ദോഷകരമാണ്. പലരും തിരിച്ചറിയാതെപോകുന്ന ഒരു കാര്യമാണ് വളരെ വലിയ വ്യവസായമാണ് സിനിമ എന്നത്. സിനിമ എന്ന് പറയുേമ്പാൾ പലപ്പോഴും സിനിമക്ക് വെളിയിൽ നിൽക്കുന്ന ആൾക്കാർക്ക് സംവിധായകൻ, നടൻ, കാമറാമാൻ, കുറച്ച് ടെക്നീഷ്യൻസ് എന്നതാണ്. എന്നാൽ ഇതിനോടനുബന്ധിച്ച് കിടക്കുന്ന ഒരു വലിയ ശൃംഖലയുണ്ട്. സിനിമയിൽ പലതരത്തിലുള്ള കാര്യങ്ങൾ സൈപ്ല ചെയ്യുന്ന ആൾക്കാർ. അങ്ങനെ കണക്കെടുക്കുേമ്പാൾ ലക്ഷക്കണക്കിന് ആൾക്കാർക്ക് തൊഴിൽ നൽകുന്ന ഒരു ഇൻഡസ്ട്രിയാണ്.അപ്പോൾ അത് സ്തംഭിപ്പിക്കുക എന്നത്, അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതല്ല അതിെൻറ പരിഹാരം.

ട്രേഡ് യൂനിയൻ തലത്തിൽ നടത്തിക്കൊണ്ട് പോകാൻ പറ്റുന്ന കാര്യമാണ് സിനിമ എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇത് ഒരു ബ്ലാക്കിലും വൈറ്റിലും മാത്രം നിലനിൽക്കുന്ന ഒന്നല്ല. എല്ലാ കലാരൂപങ്ങളെപോലെയും, പിന്നെ വ്യക്തികളും മനുഷ്യരുമായാണ് ഡീൽ ചെയ്യുന്നത്, ഒരു കോർപറേറ്റ് തലത്തിൽ ഇതിനെ കൊണ്ടുനടക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

‘കർണൻ’ എന്ന സിനിമ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒന്നും കേട്ടില്ല?

ആ സിനിമയുടെ സംവിധായകനും ഞാനും തമ്മിൽ സമയത്തിെൻറ കാര്യത്തിലും മറ്റ് അഭിപ്രായങ്ങളുടെ കാര്യത്തിലും അങ്ങോട്ട് ശരിയായില്ല. അതുകൊണ്ട് അദ്ദേഹം അത് മറ്റൊരു നടനെ വെച്ച് ചെയ്യുന്നു.

അഭിനയിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റിൽ ഇടപെടാറുണ്ടോ?

തീർച്ചയായും, ഇടപെടലൊക്കെ ഷൂട്ടിന് മുമ്പായിരിക്കും. ഇടെപട്ട് എനിക്കൂടെ അനുയോജ്യമായ ഒരു തലത്തിൽ എത്തുേമ്പാഴാണ് അഭിനയിക്കുക. ഞാൻ എപ്പോഴും പറയുന്നത് ഇതാണ്. സ്ക്രിപ്റ്റ് വായിച്ചിട്ട് ഇതൊന്താണ് ഇങ്ങനെയെന്ന് ചോദിക്കും. ആ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം തന്ന് എന്നെ കൺവിൻസ് ചെയ്യിച്ചാൽ ഞാൻ ഒാകെയാണ്. അപ്പോൾ നോ പ്രോബ്ലം.അല്ലെങ്കിൽ എന്നെ കൺവിൻസാക്കുന്ന രീതിയിൽ അത് മാറ്റണം. അതൊക്കെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പാണ്. അഭിനയിക്കുന്നവർക്കും സംവിധായകനും നിർമാതാവിനും ഒാകെ എന്ന് പറയുന്ന തിരക്കഥ ആയിട്ട് വേണം ഷൂട്ട് തുടങ്ങാൻ.


2019 താങ്കൾ എന്തൊക്കെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്?

ഞാൻ നിർമിച്ച ‘9’ ഫെബ്രുവരി ഏഴിന്  റിലീസാകും. അതിന് ശേഷം സംവിധാനം ചെയ്ത ‘ലൂസിഫർ’ റിലീസാകും. പിന്നെ ആട് ജീവിതത്തിെൻറ സെക്കൻഡ് ഷെഡ്യൂൾ പൂർത്തീകരിക്കും. അഭിനയിക്കാൻ പോകുന്നത് കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന സിനിമയാണ്.

‘ആട് ജീവിതം’ വൈകിയോ? എപ്പോഴായിരിക്കും തിയറ്ററിൽ എത്തുക?

അതെ, ‘ആട് ജീവിതം’ കുറച്ച് വൈകി. ഇപ്പോൾ ചെയ്യാൻ പോകുന്ന ഷെഡ്യൂൾ കഴിഞ്ഞ ഏപ്രിലിൽ നടക്കേണ്ടതാണ്. ആ ഷെഡ്യൂളിനായി ജയ്സാൽമീറിൽ സെറ്റിെൻറ പണി പാതിയായതായിരുന്നു. അവസാന നിമിഷം അനിമൽ ഹസ്ബൻററി ഡിപ്പാർട്മെൻറിൽനിന്ന് ഒരു ക്ലിയറൻസ് കിട്ടാതെ പോയി. ഒരു പ്രത്യേക തരം ആട് ഇന്ത്യയിലില്ലായിരുന്നു. അതിനെ മറ്റൊരു രാജ്യത്ത് നിന്ന് വേണം ഇങ്ങോട്ട് കൊണ്ട് വരാൻ. ലൈവ് സ്റ്റോക്ക് ഇേമ്പാർട്ടിങ്ങിെൻറയൊരു തടസ്സമുണ്ടായി. അതുകൊണ്ടാണ് ആ ഷെഡ്യൂൾ ഇപ്പോൾ ജോർഡനിൽ ഷൂട്ട് ചെയ്യാൻ പോകുന്നത്. അവിടെ അത്തരം ബ്രീഡിലുള്ള ആടുകളും ഒട്ടകങ്ങളുമുണ്ട്. ഇൗ ഒരു ഷെഡ്യൂൾകൂടി കഴിഞ്ഞ് അടുത്ത ഷെഡ്യൂളിനായി തടികുറക്കണം. ‘ആട് ജീവിതം’ 2020 അവസാനത്തോടെയൊെക്കയേ തിയറ്ററിലെത്താൻ സാധ്യതയുള്ളൂ. കാരണം, പോസ്റ്റ് പ്രൊഡക്ഷൻ തന്നെ അത്യാവശ്യം വേണ്ട സിനിമയാണ് അത്.

മലയാള സിനിമയുെട പല പരീക്ഷണങ്ങൾക്കും ഒപ്പം താങ്കൾ നിന്നിട്ടുണ്ട്. സിനിമയുടെ പ്രമേയത്തിലും കാഴ്ചയിലും പരീക്ഷണങ്ങൾ നടന്ന ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമാവുകയോ, അല്ലെങ്കിൽ അത്തരം ചിത്രങ്ങൾ തിയറ്ററിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയോ ചെയ്തിട്ടുണ്ട്. പരീക്ഷണ ചിത്രങ്ങൾക്ക് വേണ്ടി തുടർച്ചയായിതന്നെ വലിയ റിസ്ക് എടുക്കാൻ ധൈര്യം കാട്ടി. സേഫ് സോണിൽ നിൽക്കുന്ന ഒരാൾ എന്തിനാണ് സിനിമക്ക് വേണ്ടി ഇത്രയുമധികം റിസ്കെടുക്കുന്നത്?

എനിക്ക് ഇഷ്ടപ്പെട്ടതരം സിനിമകൾ നിർമിക്കാനുള്ള ആഗ്രഹമാണ് ഇത്തരം റിസ്ക്കുകൾ എടുക്കാനുള്ള പ്രധാന കാരണം. അത്തരം സിനിമകൾ ചിലപ്പോൾ വേറിട്ട പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളായി മാറുന്നുവെന്ന് മാത്രം. അത് എെൻറ വ്യക്തിപരമായ തീരുമാനമാണ്. ഞാൻ ചെയ്യുന്ന സിനിമകളിലൂടെ മലയാളസിനിമക്ക് മറ്റൊരു പ്രതിച്ഛായയിലേക്ക് എത്തിച്ചേരാനുള്ള ചെറിയൊരു പ്രചോദനമാവുന്നുണ്ടെങ്കിൽ അത് എനിക്ക് നൽകുന്നത് വലിയ സന്തോഷമാണ്.

താങ്കൾ ആഗ്രഹിക്കുന്ന മലയാള സിനിമ എന്താണ്? അതിലേക്കുള്ള ചുവടുവെപ്പുകളാണോ ഇതൊക്കെ?

ഞാൻ ഇപ്പോൾ എക്സിസ്റ്റ് ചെയ്യുന്ന സ്പെയ്സാണ് എെൻറ ഡ്രീം സ്പെയ്സ് എന്ന് പറയുന്നത്. ഇപ്പോൾ തൽക്കാലം എനിക്ക് ഇഷ്ടമുള്ള സിനിമകൾ ചെയ്യാൻ സാധിക്കുന്നുണ്ട്. ആ സിനിമകൾ ചെയ്യേണ്ട രീതിയിൽ ചെയ്യപ്പെടാൻ, അത് ഫെസിലിറ്റേറ്റ് ചെയ്യാൻ എന്നെക്കൊണ്ട് സാധിക്കുന്നുണ്ട്. എനിക്ക് ഇത് മതി. ഞാൻ സിനിമയിൽ ഉള്ളിടത്തോളം കാലം ഇത് ചെയ്യാൻ സാധിച്ചാൽ മതി എനിക്ക്. വേറെ കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ള സിനിമകൾ, അല്ലെങ്കിൽ എനിക്കൊരു സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടാൽ അത് സിനിമയാക്കാൻ ഇന്നെനിക്ക് പറ്റുന്നുണ്ട്. അതിന് നിർമാതാക്കൾ വരുന്നു. അല്ലെങ്കിൽ ഞാൻ നിർമിക്കുന്നു.

Prithviraj

അതായത് എനിക്കൊരു തിരക്കഥ ഇഷ്ടപ്പെട്ടാൽ അത് സിനിമയാകും എന്നൊരു അവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ട്. ആ തിരക്കഥ എത്തരത്തിൽ സിനിമയാക്കപ്പെടണോ, അതിന് വേണ്ട കാര്യങ്ങൾ എന്തൊക്കെയാണോ, അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ, ആവശ്യമായ ബജറ്റ്, ഒരു സിനിമക്കാവശ്യമായ മറ്റ് കാര്യങ്ങൾ തുടങ്ങിയവ ഫെസിലിറ്റേറ്റ് ചെയ്യാൻ എന്നിലൂടെ സാധിക്കുന്നുണ്ട്. ചിലപ്പോൾ നടനായിട്ടായിരിക്കും. ഞാൻ നടനായി അഭിനയിക്കുേമ്പാൾ ഉണ്ടാകുന്ന ബിസിനസ് ഒരു സിനിമക്ക് ആ രീതിയിൽ പ്രയോജനം ചെയ്യുമായിരിക്കും. അല്ലെങ്കിൽ നിർമാതാവായിട്ടായിരിക്കും. ഇപ്പോൾ ‘ലൂസിഫർ’ എന്ന സിനിമയെ സംബന്ധിച്ചിടത്തോളം സംവിധായകനായിട്ടാണ്. ഇങ്ങനെ പല രീതിയിൽ ഫെസിലിറ്റേറ്റ് ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്, അത് മതി എനിക്ക്. ഇൗ ഒരു അവസ്ഥ നിലനിന്നാൽ മതി.

ഇപ്പോഴിതാ താങ്കൾ നായകനാവുകയും താങ്കളുടെതന്നെ സ്വതന്ത്ര നിർമാണ കമ്പനിയുടെ നിർമാണ പങ്കാളിത്തത്തിൽ ‘9’ എന്ന സയൻസ് ഫിക്ഷൻ സിനിമ വരുന്നു. ഇവിടുന്ന് ഇനി പോകുന്നത് ‘ആട് ജീവിത’ത്തിെൻറ ലൊക്കേഷനിലേക്ക്. മലയാള സിനിമാ ലോകം അനുഭവിച്ചിട്ടില്ലാത്ത കാഴ്ചകൾ, ഗായകൻ, വിതരണക്കാരൻ തുടങ്ങിയ റോളുകൾവരെ കൈകാര്യം ചെയ്യുന്നു. ഇനി സംവിധാനം പൃഥ്വിരാജ് എന്ന ടൈറ്റിൽ കൂടി സ്ക്രീനിൽ വരാൻ പോകുന്നു. താങ്കളുടെ സിനിമാ കരിയറിൽ ഒരു അപ്ഡേഷൻ പ്രോസസുണ്ട്. എങ്ങനെയാണ് അത് സംഭവിക്കുന്നത്?

എനിക്ക് അടിസ്ഥാനപരമായി സിനിമ മാത്രമാണുള്ളത്. ഞാൻ സിനിമയുടെ സ്റ്റുഡൻറാണ്. ഇപ്പോൾ സംസാരിക്കുേമ്പാൾ, എെൻറ ആയുസ്സിെൻറ പകുതിയിൽ കൂടുതൽ ഞാൻ സിനിമയിൽ മാത്രം ചെലവഴിച്ച ഒരാളാണ്. അതുകൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ അറിയാവുന്നതും, എനിക്ക് അറിയാവുന്ന ഏക വിഷയവും സിനിമ മാത്രമാണ്. എെൻറ ജീവിതം സിനിമക്കുള്ളിൽതന്നെ ആയതുകൊണ്ട് സിനിമയുടെ എല്ലാ മേഖലകളെയും കുറിച്ച് നന്നായി അറിയാം. അതൊരു അത്ഭുതമായിേട്ടാ ക്വാളിറ്റിയായോ പറയപ്പെടേണ്ടതാണെന്നുപോലും എനിക്ക് തോന്നുന്നില്ല. കാരണം, ഞാൻ 17ാമത്തെ വയസ്സ് മുതൽ സിനിമയിൽ ഉൾപ്പെട്ട് നിൽക്കുന്ന ഒരാളാണ്. സ്വാഭാവികമായി ഒരു സിനിമയുടെ എല്ല വശങ്ങളെ കുറിച്ചും ഞാൻ അറിഞ്ഞിരിക്കണമല്ലോ.

സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്ന സിനിമകളിൽ അഭിനയിക്കില്ല എന്ന നിലപാട് പൊതുസമൂഹത്തിന് മുന്നിൽ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ ഉറക്കെ വിളിച്ച് പറയാനുള്ള കാരണമെന്തായിരുന്നു?

നിങ്ങൾ ആ ഉപയോഗിച്ച വാക്യം വളരെ കറക്റ്റാണ്. ചിലപ്പോൾ ഇതിനകത്തൊരു ക്ലാരിറ്റി കുറവുണ്ടായിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ‘‘സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്ന സിനിമകളിൽ അഭിനയിക്കില്ല’’ എന്ന പ്രയോഗമാണ് ശരി. ഞാൻ ഒരു സ്ത്രീ വിരുദ്ധ കഥാപാത്രം ചെയ്യും, നാളെ എന്നെ അങ്ങനെയൊരു കഥാപാത്രം എക്സൈറ്റ് ചെയ്യിപ്പിച്ചാൽ തീർച്ചയായും ഞാനത് ചെയ്യും. പക്ഷേ, അതാണ് ശരി എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഒരു സിനിമയിൽ ഞാൻ അഭിനയിക്കില്ല. ഒരു കൈയടിക്ക് വേണ്ടി സ്ക്രീനിൽ ഒരു പെൺകുട്ടിയുടെ സ്ത്രീത്വത്തെ താഴ്ത്തിക്കെട്ടുന്ന ഡയലോഗ് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

Prithviraj Sukumaran-entertainment news

ഇത് തികച്ചും വ്യക്തിപരമായ നിലപാടാണ്. ഇൗ നിലപാടിനോട് എല്ലാവരും യോജിക്കണമെന്നും എല്ലാവരും ഇൗ നിലപാട് സ്വീകരിക്കണമെന്നും പറയാൻ എനിക്ക് ഒരു താൽപര്യവുമില്ല. അത് നിങ്ങളുടെ ഇഷ്ടം. അത് പറയാൻ ഉണ്ടായ കാരണം എന്താണെന്ന് വെച്ചാൽ ഞാനീ നിലപാട് പരസ്യമായി പറയുന്നതിന് കുറച്ച് നാൾ മുമ്പ് മുതൽതന്നെ എെൻറ ചില സിനിമകളിൽ ആ ഡയലോഗുകളും സീനുകളും ഒഴിവാക്കിക്കൂടെ എന്ന് ഞാൻ പറഞ്ഞ് തുടങ്ങിയിരുന്നു. ഇത് പബ്ലിക്കായി പറയണമെന്ന് തോന്നാനുള്ള കാരണം എെൻറ ഒരു സുഹൃത്തിനുണ്ടായിട്ടുള്ള ദുരനുഭവം, അതിനെ തുടർന്ന് സമൂഹം മൊത്തത്തിൽ ഉണർന്ന ഒരു സമയം, അതായിരുന്നു ആ നിലപാട് സമൂഹത്തോട് വിളിച്ച് പറയാനുള്ള കാരണവും.

ആ നിലപാട് ഉറക്കെ പറഞ്ഞതിന്  ശേഷം എന്തെങ്കിലും അനുരണനങ്ങൾ ഉണ്ടായിരുന്നോ?

ഒന്നുമില്ല, സത്യമായിട്ടും ഒന്നും ഉണ്ടായിട്ടില്ല.

അഭിനയിക്കുന്ന സീൻ പത്ത് വയസ്സുകാരനുകൂടി കാണാൻ പറ്റുന്ന തരത്തിലേക്കാകണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് താങ്കൾ. മൊബൈൽ ഫോൺ എന്ന മീഡിയം അല്ലെങ്കിൽ നവമാധ്യമങ്ങൾ മലയാള സിനിമയിൽ അഭിനയിക്കുന്നവർക്ക് കുറച്ച് കൂടി ഉത്തരവാദിത്തം നൽകുന്നുവെന്ന് കരുതുന്നുണ്ടോ?

അതിെൻറ ഇഷ്യൂ എന്താണെന്ന് വെച്ചാൽ നമ്മുടെ എൻറർടെയ്ൻമെൻറ് മേഖലയിൽ സെൻസർഷിപ് ഇപ്പോഴും ആമ്പിഗ്യൂസ് (ambiguous)ആണ്. സിനിമയിൽ ഒരു തെറി വാക്ക് പറഞ്ഞാൽ അത് മ്യൂട്ട് ചെയ്യണം. അല്ലെങ്കിൽ ഒരു സ്ത്രീയെ ഒരാൾ തല്ലുന്നത് കാണിച്ചാൽ സ്ത്രീകളോടുള്ള പരാക്രമം കുറ്റാർഹമാണ് എന്ന് എഴുതിക്കാണിക്കണം. നേരെ തിരിച്ച് ഒരു സ്ത്രീ പുരുഷനെ അടിച്ചാൽ പുരുഷനോടുള്ള വയലൻസ് കുറ്റാർഹമാണെന്ന് എഴുതികാണിക്കില്ല, അപ്പോൾ അത് കുറ്റാർഹമല്ലേ? മൊത്തത്തിൽ ആമ്പിഗ്യൂസ് ആണ്. ശരിക്ക് സംഭവിക്കേണ്ടത് സിനിമയിൽ എന്ത് വേണമെങ്കിലും കാണിക്കാൻ സാധിക്കണം. തക്കതായ ഒരു സെൻസർ സർട്ടിഫിക്കറ്റ് അതിന് ലഭിക്കണം. ഒരു സിനിമ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കാണാൻ അനുയോജ്യമല്ല എന്നാണെങ്കിൽ A സർട്ടിഫിക്കറ്റ് നൽകൂ. എന്നിട്ട് ഉറപ്പ് വരുത്തേണ്ടത്, A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമകൾ പ്രദർശിപ്പിക്കപ്പെടുേമ്പാൾ 18 വയസ്സിൽ താഴെയുള്ള ആരും തിയറ്ററിൽ കയറുന്നില്ല എന്നതാണ്. അതിവിടെ നടക്കുന്നില്ല, അത് നടക്കാതിരിക്കുന്നതുകൊണ്ടാണ് അത് പറ്റില്ല, ഇത് പറ്റില്ല എന്ന രീതിയിൽ സെൻസർ ചെയ്യപ്പെടുന്നത്. ഇത്രയും സെൻസർഷിപ് സിനിമയിൽ നടക്കുേമ്പാൾ, ഇൻറർനെറ്റിൽ നിങ്ങൾ എന്ത് ചെയ്യും? ഒന്നും ചെയ്യാൻ പറ്റില്ല.


പത്ത് വയസ്സുകാരൻ കാണാൻ പാടില്ലാത്ത വിഷ്വൽ അത് നാളെ അവനിലേക്ക് എത്താതിരിക്കാൻ ഒരു മാർഗമുണ്ടാക്കണം. അതില്ലാത്തിടത്തോളം കാലം, മുഖ്യധാരാ ഫിലിം ആക്ടേഴ്സ് കുറച്ച് ശ്രദ്ധപുലർത്തണം. ഞാൻ പറയുന്നത് നമ്മൾ എന്ത് എൻഡോഴ്സ് ചെയ്യുന്നുവെന്നുള്ളതിനെ പറ്റിയാണ്. നമുക്ക് എന്തും അഭിനയിക്കാം. ക്രൂരമായ വൃത്തികേടുകൾ കാണിക്കുന്ന കഥാപാത്രമായി അഭിനയിക്കാം. പക്ഷേ, അതാണ് ഹീറോയിസം അല്ലെങ്കിൽ അതാണ് ശരി എന്നൊരു ചിന്ത നൽകുന്ന ഒരു സിനിമയിൽ എനിക്ക് ഭാഗമാകാൻ ബുദ്ധിമുട്ടുണ്ട്. നമ്മൾ അത് ചെയ്യുന്നത് ഒരു പത്ത് വയസ്സുകാരൻ കാണുന്നത് മാത്രമല്ല, അതും പ്രശ്നമാണ്, അതിനെക്കാൾ വലിയ പ്രശ്നമാണ് നമ്മൾ അതാണ് ശരിയെന്ന് പറയുന്നത് ഒരു പത്ത് വയസ്സുകാരൻ കാണുന്നത്.

സിനിമയിൽ വന്നകാലം, താങ്കളൊരു അന്തർമുഖൻ ആണെന്ന് പറഞ്ഞവർ പിെന്ന അഹങ്കാരി എന്ന് വിളിച്ചു. ഇപ്പോഴിതാ ചങ്കൂറ്റമുള്ളവൻ എന്ന് വിളിച്ച് തുടങ്ങി. മലയാളികൾ തിരിച്ചറിയൽ പ്രക്രിയ വൈകിയോ? വ്യക്തിപരമായ കാര്യങ്ങളിൽപോലും പലതരത്തിൽ വേട്ടയാടലുകളുണ്ടായി. പക്ഷേ, ഇപ്പോൾ അവർ താങ്കൾക്കൊപ്പം ഉണ്ട്. ഇൗ മൂന്നനുഭവങ്ങളെ എങ്ങനെയാണ് ഇേപ്പാൾ സമീപിക്കുന്നത്?

ബാക്കിയുള്ളവർ നമ്മളെ എങ്ങനെയാണ് pursue ചെയ്യുന്നത് എന്നതിൽ ഒന്നുംചെയ്യാൻ നമുക്ക് പറ്റില്ല. കൺട്രോൾ ചെയ്യാൻ പറ്റും. നമ്മൾ ഭയങ്കരമായൊരു പൊയ്മുഖം എപ്പോഴും നിലനിർത്താൻ തുനിഞ്ഞിറങ്ങിയാൽ കൺട്രോൾ ചെയ്യാൻ പറ്റും. എനിക്ക്, സിനിമയിൽ വന്ന കാലം മുതൽ ഞാൻ ഞാനല്ലാത്ത ഒരാളായി ആൾക്കാരോട് പെരുമാറിയിരുന്നെങ്കിൽ ചിലപ്പോൾ ഇൗ ആരോപണങ്ങളൊന്നും എന്നെക്കുറിച്ചുണ്ടാകില്ലായിരുന്നു. ഞാൻ എെൻറ സംസാരശൈലി അല്ലാത്തൊരു സംസാരശൈലിയിൽ സംസാരിച്ചിരുന്നുവെങ്കിൽ, എേൻറതല്ലാത്തൊരു സ്വഭാവത്തിൽ പെരുമാറിയിരുന്നെങ്കിൽ ചിലപ്പോൾ ഇൗ ആരോപണങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു.

പക്ഷേ, എനിക്ക് ആ പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്. ഞാൻ തിരഞ്ഞെടുത്തതാണ്, ഞാൻ ഇങ്ങനെയൊക്കെയാണ്, എെൻറ ഒറിജിനൽ ആറ്റിറ്റ്യൂഡ് ഞാൻ പുറത്ത് കാണിച്ചാൽ ഇത്തരത്തിലുള്ള ആരോപണങ്ങളും ഒബ്സർവേഷൻസും എന്നെ കുറിച്ചുണ്ടാകുമെന്ന് തിരിച്ചറിയാൻ മാത്രമുള്ള വിവേചന ബുദ്ധിയുള്ള വ്യക്തിയാണ് ഞാൻ. അതറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുേമ്പാൾ ഒന്നുകിൽ, ഇവൻ രക്ഷപ്പെടില്ല, ഇവൻ നന്നാവില്ല എന്ന് ആൾക്കാർ പറയും. അല്ലെങ്കിൽ ഞാനുമായിട്ട് അവർ യൂസ്ഡ് ആകുമായിരിക്കും.എനിക്ക് തോന്നി ആൾക്കാർ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ്, അയാൾ ഇങ്ങനെയാണ്, സംസാരിക്കുന്നത് ഇങ്ങനെയാണ് എന്ന് മനസ്സിലാക്കിക്കഴിഞ്ഞു.

ഇപ്പോൾ മമ്മൂക്ക ഒരു മുറിക്കകത്ത് കയറി വരുേമ്പാൾ ‘‘ആ എന്താടാ’’ എന്നൊക്കെ ചോദിക്കുേമ്പാൾ, ഭയങ്കര സ്നേഹത്തോടെയായിരിക്കും ചോദിക്കുക. എനിക്കൊക്കെ അതൊക്കെ കേൾക്കുേമ്പാൾ ഭയങ്കര സ്നേഹമാണ് ഫീൽ ചെയ്യുക. ഒരു പരിചയമില്ലാത്ത ഒരാൾ അത് കാണുേമ്പാൾ ഏ... എന്താ, ഇങ്ങനെ സംസാരിക്കുന്നത് എന്ന് ആയിരിക്കും അവർക്ക് തോന്നുക.


റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ‘മുംബൈ പോലീസ്’ താങ്കളെ കണ്ടുകൊണ്ട് തന്നെയാണ് അത് പൂർത്തിയാക്കുകയും താങ്കളോട് തന്നെ അതിനെ പറ്റി ആദ്യം സംസാരിക്കുകയും ചെയ്തതായി മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ സിനിമയുടെ ൈക്ലമാക്സ് പറഞ്ഞതുകൊണ്ട് റോഷൻ ആൻഡ്രൂസിന് മറ്റൊരു നടനെ സമീപിക്കേണ്ടിവന്നില്ല. ആ സിനിമയോട് ഒപ്പം നിൽക്കാനുള്ള കാരണമെന്തായിരുന്നു?

എനിക്ക് ആ ൈക്ലമാക്സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മൾ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികൾ സമൂഹത്തിലുണ്ട്. സ്വവർഗലൈംഗികത യാഥാർഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവർക്കാണ് മാനസിക രോഗം. നമ്മൾ സിനിമയിൽ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോ ടൈപ്പുണ്ട്. ‘മുംബൈ പോലീസ്’ എന്ന സിനിമയുടെ ഷോട്ട് വാല്യൂ എന്താണെന്ന് വെച്ചാൽ ആൻറണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പൊലീസുകാരനെ മുഴുനീള സിനിമയിൽ കൊണ്ടുവന്നിട്ട് അയാൾ ഒരു ഹോേമാസെക്ഷൽ എന്ന് പറയുന്നതാണ്.

എനിക്ക് അതൊരു ഒൗട്ട്സ്റ്റാൻഡിങ് ട്വിസ്റ്റായിട്ടാണ് തോന്നിയത്. ഇപ്പോഴും മുംബൈയിലും ഡൽഹിയിലുമൊക്കെ പോകുേമ്പാൾ അവിടത്തെ ഫിലിംമേക്കേഴ്സൊക്കെ ആദ്യം സംസാരിക്കുന്നത് ‘മുംബൈ പോലീസി’നെ കുറിച്ചാണ്. പിന്നെ, അദ്ദേഹത്തിെൻറ ‘കായംകുളം കൊച്ചുണ്ണി’ എനിക്ക് കാണാൻ പറ്റിയിട്ടില്ല. പക്ഷേ, അതൊഴിച്ച് നിർത്തിയാൽ റോഷൻ ആൻഡ്രൂസിെൻറ ബെസ്റ്റ് ഫിലിമാണ് ‘മുംബൈ പോലീസ്’. റോഷൻ എന്ന ഫിലിംമേക്കറുടെ ട്രൂ പൊട്ടൻഷ്യൽ ഷോക്കേസ് ചെയ്ത സിനിമയാണത്.

ഒരു താര കരിഷ്മയില്‍ മറ്റ് സ്റ്റാറുകൾക്കൊപ്പം പൃഥ്വിരാജുമുണ്ട്. പണ്ട് പറഞ്ഞത് പോലെ ആസ്ട്രേലിയൻ ടീമിെൻറ അവസ്ഥയാകില്ല ഇന്നൊരു താരം സിനിമ അവസാനിപ്പിച്ചാൽ എന്ന് തോന്നുന്നു. മലയാള സിനിമ ആ അർഥത്തിൽ മാറിയോ?

ഇല്ല, ഇന്ന് നമുക്ക് ഒരുപാട് പൃഥ്വി ഷാമാരും, ഒരു പാട് രോഹിത് ശർമമാരും വിരാട് കൊഹ്ലിമാരും മലയാള സിനിമയിൽ വന്നു. അതുകൊണ്ട് നമ്മൾ ഇന്ന് ശക്തമായി നിൽക്കുന്നു. ആസ്ട്രേലിയയിൽനിന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കൂടി പോയതോടെ കാര്യങ്ങൾ ഇച്ചിരി കുഴപ്പമാണ്. മലയാള സിനിമയിൽ ഒരുപാട് പുതിയ ആൾക്കാർ വന്നു, പുതിയ തരത്തിലുള്ള സിനിമകൾ സംഭവിക്കുന്നു. ആ സിനിമയിൽ അഭിനയിക്കാൻ പുതിയ നടീനടന്മാരുണ്ട് നമുക്ക്.

ക്രിക്കറ്റ് ഫോളോ ചെയ്യാറുണ്ട്, അേല്ല?

ക്രിക്കറ്റ് എനിക്ക് ഇഷ്ടമാണ്. സ്കൂൾ സമയങ്ങളിൽ ഒരുപാട് കളിക്കുമായിരുന്നു. ഇന്നിപ്പോൾ കളിക്കാൻ സമയം കിട്ടാറില്ല. സമയം കിട്ടുവാണെങ്കിൽ കളി കാണാൻ ശ്രമിക്കാറുണ്ട്. എെൻറ ജനറേഷന് പറയാൻ ഒരു പേരെയുണ്ടാവുള്ളൂ. അത് സചിൻ ടെണ്ടുൽകറാണ്. എന്നാൽ ഇന്ന് ഇപ്പോൾ എെൻറ പ്രിയ താരം വിരാട് കോഹ്ലിയാണ്. മോസ്റ്റ് ടാലൻറഡ് ബാറ്റ്സ്മാനാണ് അയാൾ.

മലയാള സിനിമയിലെ താരങ്ങളിലേക്ക് ഒരു കഥയുമായി ഒരാൾക്ക് എത്താൻ ഇപ്പോഴും തുറന്ന വാതിലുകൾ കുറവാണ്. മറ്റ് ചില  സിനിമാമേഖലയിലെങ്കിലും അഭിനേതാക്കളുമായി ബന്ധപ്പെടാൻ ഒാഫിസ് സംവിധാനങ്ങളൊക്കെയുണ്ട്. സിനിമയെന്ന മോഹവുമായി നിരവധി യുവാക്കളുണ്ട് ഇപ്പോഴും പുറത്ത്. അവർക്കൊക്കെ എങ്ങനെയാണ് സിനിമയിലേക്ക് എത്താൻ കഴിയുക?

അവർക്ക് മറ്റ് ഭാഷാസിനിമ ഇൻഡസ്ട്രിയെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്. ഇപ്പോഴും ഏറ്റവും എളുപ്പം മലയാളത്തിലാണ്. എെൻറ അറിവിൽ, മലയാളമല്ലാത്തൊരു ഇൻഡസ്ട്രിയിൽ ഒരു താരത്തിനടുത്തേക്ക് ഒരു ഇൻറർഫേസ് കിട്ടണമെങ്കിൽ മലയാളത്തിനേക്കാൾ ഒരു പാട് ബുദ്ധിമുട്ടാണ്. അത് മറ്റ് ഭാഷകളിൽ അഭിനയിച്ച ഒരാളെന്ന നിലയിൽ എനിക്ക് ആധികാരികമായി പറയാൻ കഴിയും.

ആ നടിയെ പെങ്ങളെ പോലെ ചേർത്ത് പിടിച്ച്, ആത്മവിശ്വാസം നൽകിയ വ്യക്തികളിൽ പ്രധാനിയാണ് താങ്കൾ. മലയാള സിനിമയിൽ തലയെടുപ്പുള്ളവരൊക്കെ അനീതിയുടെ മൗനംപാലിച്ചപ്പോഴാണ് താങ്കൾ നിലപാടുറക്കെ പറഞ്ഞത്. നീതിയുടെ പക്ഷത്താണ് നിൽക്കേണ്ടതെന്ന് പറഞ്ഞ് അവരെ വിളിച്ചുകൊണ്ടുവന്ന് നിർത്തിയത് താങ്കളാണ്. എന്തൊക്കെയാണ് അന്ന് സംഭവിച്ചത്?

എെൻറ നിലപാട് ഞാൻ അറിയിച്ചു. എെൻറ സുഹൃത്താണ് ആ നടി. എെൻറ സുഹൃത്തിനൊപ്പം ഞാൻ നിന്നു. അതിനപ്പുറം അതിനെ പറ്റി എനിക്ക് പറയാൻ ഒരു വ്യാഖ്യാനവും ഇല്ല. എെൻറ സുഹൃത്തിന് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായി. അവർക്കൊപ്പം ഞാൻ നിന്നു. അത് ഏറ്റവും സ്വാഭാവികമായ കാര്യമല്ലേ. നിങ്ങളുടെ സുഹൃത്തിന് ഒരു സംഭവമുണ്ടായാൽ നിങ്ങൾ അവർക്കൊപ്പം നിൽക്കില്ലേ.


മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ‘വിമൻ ഇന്‍ സിനിമ കലക്റ്റീവി’െൻറ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായി കാണുമെന്നും എല്ലായ്‌പോഴും ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. ഡബ്ല്യൂ.സി.സി എന്ന സംഘടന മലയാള സിനിമാമേഖലയെ കൂടുതൽ ജനാധിപത്യപരമാക്കുന്നതിൽ വഹിച്ച പങ്ക് എന്താണ്? അത് മലയാള സിനിമയിലെ സ്ത്രീകൾക്ക് നൽകുന്ന പിന്തുണയെത്രത്തോളമുണ്ട്?

ഡബ്യൂ.സി.സി എന്ന ഒാർഗനൈസേഷൻ രൂപപ്പെട്ടപ്പോൾ സംവിധായിക അഞ്ജലി മേേനാൻ ആണ് എന്നെ വിളിച്ച് ഇങ്ങനെയൊരു സംഘടന വരുന്നുണ്ടെന്ന് പറയുന്നത്. അവരുടെ പ്രവർത്തനരീതിയും ഉദ്ദേശ്യശുദ്ധിയുമൊക്കെ അഞ്ജലി പറഞ്ഞതിൽനിന്ന് എനിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് െഎക്യദാർഢ്യം പ്രഖ്യാപിച്ചത്. ആ സംഘടന കാരണം എന്താണ് മാറ്റമുണ്ടായെതന്ന് പറയാൻ ആ സംഘടനകളുടെ പ്രവർത്തനരീതി എന്താണ്, അവരെന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ചൊരു ധാരണ വേണം.

ആ സംഘടന എങ്ങനെയാണ്  പ്രവർത്തിക്കുന്നത്, അവർ കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയണെന്ന് എനിക്ക് അറിയില്ല. ഒരു മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീക്ക് ആ സംഘടനയുമായി സമീപിക്കേണ്ട കാര്യങ്ങൾ, ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് എനിക്ക് ഒരു ധാരണയില്ല.

koode-78

ഏതാണ്ട് എട്ടുവർഷ ഇടവേളക്ക് ശേഷം തിരിെക വന്ന പാർവതിയെ പ്രേക്ഷകർ ഏറ്റുവാങ്ങിയത് കാഞ്ചനമാലയിലൂടെയായിരുന്നു. ‘മരിയാനി’ലെയും ‘ബാംഗ്ലൂർ ഡെയ്സി’ലെയും ‘ചാർളി’യിലെയും പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ‘എന്ന് നിെൻറ മൊയ്തീൻ’ പാർവതിക്ക് നൽകിയ സ്വീകാര്യത വലുതായിരുന്നു. ആ പാർവതിക്ക് തന്നെ പറയേണ്ടിവന്നു ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോൾ സിനിമകൾ ലഭിക്കുന്നില്ലെന്ന്. എന്തുകൊണ്ടാണ് മലയാളത്തിൽ നിലപാടുകളുള്ള നടന്മാർക്ക് നേരിടേണ്ടി വരാത്ത ഇത്തരം ബ്ലാക്ക്മെയിലിങ്ങുകൾ നടികൾക്ക് നേരിടേണ്ടിവരുന്നത്?

ഒരു നിലപാട് എടുത്തതിെൻറ പേരിൽ ഒരുപാട് സിനിമകളിൽനിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാൻ. നടന്മാർക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകില്ലെന്ന് പറയാൻ പറ്റില്ല. എനിക്കും  പണ്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലപാടുകൾ പറഞ്ഞതിെൻറ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumaranmalayalam newsmovie news
News Summary - Nine Interview by Prithviraj-Movie News
Next Story