Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഇന്ദ്രന്‍സിനൊപ്പം ...

ഇന്ദ്രന്‍സിനൊപ്പം സെല്‍ഫിയെടുത്തവര്‍ പടം കാണാത്തതെന്ത്?

text_fields
bookmark_border
AALORUKKAM-MOVIE
cancel
മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘ആളൊരുക്കം’. ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടി 16 വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെത്തേടി നടത്തുന്ന യാത്രയെക്കുറിച്ചാണ് ചിത്രം പറയുന്നത്. സാമൂഹിക പ്രതിബദ്ധതക്കുള്ള മികച്ച ചിത്രത്തിന് ഇൗ വർഷത്തെ ദേശീയ അവാർഡ് നേടി, പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രൻസിന് 2017 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. തുന്നിത്തഴമ്പിച്ച ഇന്ദ്രന്‍സിെൻറ കൈകള്‍ സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ഏതൊരു മലയാളിക്കും അഭിമാന നിമിഷമാണ്. ഇൗ നേട്ടങ്ങൾ സമ്മാനിച്ച ചിത്രത്തിെൻറ സംവിധായകൻ വി.സി. അഭിലാഷ് സംസാരിക്കുന്നു.

സിനിമയിലേക്കുള്ള വരവ്

ചെറുപ്പകാലം മുതൽ സിനിമ താൽപര്യമാണ്. ഇൗ ചിത്രം ചെയ്യുന്നതിനുമുമ്പ് സിനിമ പ്രവർത്തനപരിചയമില്ല. ഡോക്യു ഫിക്ഷൻ ചെയ്തിട്ടുണ്ട്. സിനിമ എെൻറ സ്വപ്നമായിരുന്നു.  മനസ്സിലുണ്ടാകുന്ന കഥകൾ, ചിന്തകൾ അതൊക്കെ പ്രതിഫലിപ്പിക്കാൻ ഏറ്റവും നല്ല ഉപാധി സിനിമയാണ്. അതിെൻറ അടിസ്ഥാനത്തിലാണ് സിനിമ ചെയ്യുന്നത്. 2010ൽ ഒരു പത്രവാർത്തയുടെ ത്രെഡ് കിട്ടിയിട്ടാണ് ഇൗ കഥയെഴുതിയത്. അന്ന് അത് സിനിമയാക്കണമെന്ന ആലോചനയില്ലായിരുന്നു. സ്ക്രിപ്റ്റ് എഴുതാൻ ആരംഭിച്ചശേഷമാണ് ഇൗ കഥാപാത്രത്തിന് ഇന്ദ്രൻസ് യോജിച്ചതാണെന്ന് തോന്നിയത്. 

ഇന്ദ്രൻസിലേക്ക്

പപ്പു പിഷാരടി എന്ന ഒാട്ടൻതുള്ളൽ കലാകാരന് ഏറ്റവും യോജിച്ച ശരീരഭാഷയുള്ള വ്യക്തിയാണ് ഇന്ദ്രൻസ്. വയസ്സായാലും  ഹാസ്യാത്മകമായി ശരീരത്തിനെ വളക്കാനും തിരിക്കാനും ലളിതമായ ശരീരഭാഷയാണ് ഒാട്ടൻതുള്ളൽ കലാകാരന്. അത് ഇന്ദ്രൻസിനുണ്ട്. ഇൗ സിനിമ ചെയ്യാൻ ഇന്ദ്രൻസ് ഒരുപാട് തയാറെടുപ്പ് നടത്തിയിട്ടുണ്ട്. ഒാട്ടൻതുള്ളൽ അദ്ദേഹത്തിന് അറിയില്ല. 

കലാമണ്ഡലത്തിൽനിന്നുള്ള വിദഗ്ധരായ കലാകാരന്മാർ ചിത്രത്തിനുവേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചിരുന്നു. കുറച്ച് ദിവസമാണ് പരിശീലനം നൽകിയത്. ഷൂട്ടിങ് സമയത്ത് അവരോടൊപ്പം ചെലവഴിച്ചാണ് പഠിച്ചത്. ഷൂട്ട് ചെയ്യാൻ ഒരു ദിവസം പൂർണമായി ഒാട്ടൻതുള്ളൽ അവതരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തിെൻറ അസാധാരണമായ ആത്മവിശ്വാസത്തിെൻറ ഫലമാണ് ഇത് ഷൂട്ട് ചെയ്യാൻ  തീരുമാനിച്ചത്. 30 ദിവസത്തോളമാണ് സിനിമ ഷൂട്ട് ചെയ്തത്. 

ഇപ്പോഴും ഹ്യൂമർ കഥാപാത്രങ്ങൾ തേടിയെത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഇന്ദ്രൻസ്. കുറുകി വിളിക്കലും കഴുത്ത് നീട്ടലും ഇപ്പോൾ ചെയ്യുന്നില്ല എന്നു മാത്രം. ഇൗ സിനിമ സമയത്ത് നിരവധി മറ്റു വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഇൗ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ പപ്പു പിഷാരടി വളരെ ഗൗരവത്തോടെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കേണ്ടതിനാൽ അത് ഉൾക്കൊണ്ട് അഭിനയിക്കാൻ അദ്ദേഹം തയാറായി. 

കഥാപാത്രങ്ങൾ, പുതുമുഖങ്ങൾ 

പ്രധാന വേഷം അഭിനയിച്ച ഇന്ദ്രൻസ് ഒഴികെ ബാക്കി മിക്കവരും പുതുമുഖങ്ങളാണ്. കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഞാൻ നവാഗതനാണ്. സിനിമയുടെ ഭാഗമായ എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. കൊച്ചിയിലെ ആക്ട് ലാബിലെ കലാകാരന്മാരാണ് കൂടുതലും. താരമൂല്യമുള്ള നടന്മാരാണ് അഭിനയിച്ചിരുന്നതെങ്കിൽ സിനിമ കുറച്ചുകൂടി മാർക്കറ്റ് ചെയ്യാൻ കഴിയുമായിരുന്നു.  ചെറിയ ബജറ്റ് ആയതിനാൽ പുതിയ നടന്മാർക്കാണ് മുൻഗണന നൽകിയത്. അവരുെട പ്രകടനം കുറഞ്ഞില്ല എന്നു മാത്രമല്ല, പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കിട്ടുകയാണ് ചെയ്തത്. 

ഇതൊരു കമേഴ്സ്യൽ പടം

ഇതൊരു കമേഴ്സ്യൽ പടമാണ്. പടം കാണാത്തവർക്ക് ഇത് അവാർഡ് ചിത്രമാണെന്ന തോന്നലാണ്. അവാർഡ് കിട്ടിയതുകൊണ്ട് അവാർഡ് പടമാണോ എന്ന തോന്നലുണ്ടാകാം. സിനിമ കണ്ടവരുടെ പ്രതികരണം കേട്ടപ്പോൾ കുറച്ചുകൂടി താരമൂല്യമുള്ളവർ അഭിനയിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന തോന്നലുണ്ട്. കേരളത്തിൽ പത്ത് തിയറ്ററുകളിലാണ് സിനിമ കളിച്ചത്. തിയറ്ററുകളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. മുൻകൂട്ടി പല പടങ്ങളും ബുക്ക് ചെയ്തിട്ടുണ്ടാകും. എന്നാൽ, സർക്കാറിെൻറ ഭാഗത്തുനിന്ന് കുറച്ചുകൂടി സഹകരണം ആവശ്യമുണ്ട്. അവാർഡ് കിട്ടുേമ്പാൾ ഒരു സിനിമ തളർന്നുപോകരുത്. സർക്കാറിെൻറ സഹകരണം ആവശ്യമാണ്.  നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരാൾപോലും മോശം അഭിപ്രായം അറിയിച്ചിട്ടില്ല. അതേസമയം, കുറച്ചുകൂടി അക്കാദമികമാക്കാമെന്നും  പറഞ്ഞു. റിലീസ് ചെയ്ത സമയത്ത് ഇൻറർനെറ്റ് മൂവി ഡാറ്റബേസിൽ 9.4 റേറ്റിങ് ആണ്. ഇത്രയും വലിയ റേറ്റിങ് ലഭിക്കുക എന്നത് വലിയ കാര്യമാണ്. 

വൈകിവന്ന അംഗീകാരമോ?

അദ്ദേഹത്തിന് ഇതിനുമുമ്പ് ലഭിക്കേണ്ടതായിരുന്നു. അത്തരത്തിലുള്ള വേഷങ്ങൾ അദ്ദേഹം ഒരുപാട് ചെയ്തിട്ടുണ്ട്. മൺറോതുരുത്ത്, അപോത്തിക്കിരി, ടി.വി. ചന്ദ്രെൻറ സിനിമകൾ എന്നിവയിലെ അഭിനയത്തിന്  പുരസ്കാരങ്ങൾ അർഹതപ്പെട്ടതാണ്. 

ഇന്ദ്രൻസിന് അവാർഡ് കിട്ടിയതിനെക്കുറിച്ച് ഒരു സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞത് ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നുമാണ്. സംവിധായകൻ ഇതിന് മാപ്പുപറയുകയുണ്ടായി.

ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് ആരോപണം ഉന്നയിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹം പറഞ്ഞ സമയത്ത് സിനിമ റിലീസ് ചെയ്തിട്ടില്ല. പ്രിവ്യു മാത്രമാണ് ഇറങ്ങിയത്. സിനിമ കാണാെതയാണ് അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നത്. അതിലെ യുക്തിയില്ലായ്മ ചോദ്യംചെയ്താണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് ആ സംവിധായകൻ ആദ്യ ദിവസം സിനിമ കാണുകയും അദ്ദേഹത്തിെൻറ അഭിപ്രായം അറിയിക്കുകയും ചെയ്തു. 
തെൻറ ഭാഗത്തുള്ള വീഴ്ച തുറന്നുപറഞ്ഞു. എന്നാൽ, അന്ന് അദ്ദേഹത്തെ തെറി വിളിക്കാനായി തിയറ്ററിൽ വന്ന, ഇന്ദ്രൻസേട്ടനൊപ്പം സെൽഫി എടുക്കുകയും ആ സംവിധായകനെ ഫേസ്ബുക്കിലൂടെ തെറി വിളിക്കുകയും ചെയ്ത ആരും ഇൗ പടം കാണാൻ എത്തിയില്ല.  ഇന്ദ്രൻസിനെ ഉമ്മവെക്കുകയും കെട്ടിപ്പിടിക്കുകയും സെൽഫിയെടുക്കാൻ മത്സരിക്കുകയും ചെയ്തവരിൽ നാലിലൊരാൾ സിനിമ തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ പടം സാമ്പത്തികമായി വിജയമാകുമായിരുന്നു. 

സിനിമയുടെ പിന്നണിയിൽ

ഈ ചിത്രത്തിൽ ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്. ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ, സജിത സന്ദീപ് എന്നിവരും അഭിനയിച്ചു. 

സാംലാൽ പി. തോമസാണ് ചിത്രത്തിെൻറ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റോണി റാഫേൽ സംഗീതം നൽകിയിരിക്കുന്നു. സംഗീതസംവിധായകനായ വിദ്യാധരൻ മാസ്റ്ററാണ് ഗാനമാലപിച്ചത്. ജോളിവുഡ് മൂവീസിനുവേണ്ടി ജോളി ലോനപ്പനാണ് നിർമിച്ചത്്. 

പുതിയ പ്രോജക്ടുകൾ 

ആഗസ്റ്റിൽ പുതിയ സിനിമ ആരംഭിക്കും. മാധ്യമപ്രവർത്തനം എത്രകാലം തുടരാനാകും എന്ന് പറയാൻ കഴിയില്ല. സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. 
കാർട്ടൂണിസ്റ്റ്, കഥാകൃത്ത് കൂടിയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  ജനയുഗം പത്രത്തിൽ ആറു വർഷമായി ജോലി ചെയ്യുന്നു. ഭാര്യ വ്യാസി കൃഷ്ണ പഞ്ചായത്തിൽ ജോലി ചെയ്യുന്നു.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsalorukkamIndrans. interview
News Summary - Interview with Director VC Abhilash-Movie news
Next Story