Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകോടതി വിധി വരും...

കോടതി വിധി വരും മുമ്പ് ദിലീപിനെ ശിക്ഷിക്കരുത് -ഹരിശ്രീ അശോകൻ

text_fields
bookmark_border
കോടതി വിധി വരും മുമ്പ് ദിലീപിനെ ശിക്ഷിക്കരുത് -ഹരിശ്രീ അശോകൻ
cancel

റിയാദ്: ദിലീപ് തെറ്റു ചെയ്തിട്ടില്ലെന്നാണ് മനസ് പറയുന്നതെന്ന് സിനിമ താരം ഹരിശ്രീ അശോകൻ. അടുപ്പമുണ്ടായിരുന്നത് കൊണ്ട് അവനെ അറിയാം. എന്നാൽ പൊലീസ് അന്വേഷണം നടക്കുകയല്ലേ. കോടതിയിൽ കേസ് മുന്നോട്ടുപോകുകയാണ്. അന്തിമ വിധി വരും മുമ്പ് ദിലീപിനെ ശിക്ഷിക്കരുതെന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനൽ ചടങ്ങിൽ പെങ്കടുക്കാൻ റിയാദിലെത്തിയ അശോകൻ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. 

ദിലീപ് വിഷയവും മാധ്യമങ്ങൾക്ക് കച്ചവടമാണ് എന്ന് അദ്ദേഹം പറഞ്ഞു. അതവരുടെ ജോലിയാണ്. എന്നാൽ അന്വേഷണം പൂർത്തിയായി തെറ്റും ശരിയും വേർതിരിയും മുമ്പ്, കോടതി വിധിക്കുന്നതിന് മുമ്പ് ശിക്ഷിക്കരുത്. കേസിനെ കുറിച്ച് തനിക്കൊന്നുമറിയില്ല. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടോ എന്നുമറിയില്ല. ആ സംഭവത്തെ കുറിച്ച് തന്നെ വായിച്ചും കേട്ടുമല്ലാതെ ഒന്നുമറിയില്ല. ദിലീപിനെ ജയിലിൽ പോയി കണ്ടിരുന്നു. ആകെ അനുവദിച്ചുകിട്ടിയത് 15 മിനിട്ടാണ്. ആ സമയം മുഴുവൻ കരഞ്ഞു, താനും അവനും.

‘‘എന്താണ് ദിലീപേ ഇതെന്ന്’’ ഞാൻ ചോദിച്ചു. ‘‘എനിക്കൊന്നുമറിയില്ല അശോകേട്ടാ’’ എന്ന് പറഞ്ഞവൻ പൊട്ടിക്കരഞ്ഞു. നിറഞ്ഞ കണ്ണുകളുമായി മുഖത്തോടുമുഖം നോക്കി നിന്നു. സമയം കഴിഞ്ഞെന്ന് ജയിലിലെ ഉദ്യോഗസ്ഥൻ വന്നറിയിച്ചു. തിരിച്ചുപോന്നു. നടൻ ഏലൂർ ജോർജും കൂടെയുണ്ടായിരുന്നു. അവസരം കിട്ടിയാൽ ഇനിയും കാണാൻ പോകും. കാണുന്നതിൽ എന്താണ് തകരാറ്? വീടുപണിയുമായി ബന്ധപ്പെട്ട് രണ്ടര വർഷം സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അടുത്തകാലത്തായി ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല. ജയിലിലെ വേഷത്തിൽ അവനെ കണ്ടപ്പോൾ വേദന തോന്നി. റൺവേ എന്ന സിനിമയിൽ മാത്രമാണ് ആ വേഷമിട്ട് അവനെ കണ്ടിട്ടുള്ളത്. 

ജനങ്ങളെല്ലാം ദിലീപിന് എതിരാണെന്ന പ്രചാരണം തെറ്റാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ തൊഴാൻ വന്ന സ്ത്രീകൾ വലിയ ദുഃഖത്തോടെയും ഉത്കണ്ഠയോടെയുമാണ് ദിലീപിനെ കുറിച്ച് ചോദിച്ചത്. തങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയാണെന്ന് അവർ പറഞ്ഞു. ദിലീപിെൻറ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കണമെന്ന് പറയുന്നവരെ മലയാള സിനിമയുടെ വളർച്ചക്ക് വേണ്ടിയുണ്ടാക്കിയ ചലച്ചിത്ര അകാദമിയുടെ അംഗമായി ഇരുത്തുന്നതാണ് അത്ഭുതം. മലയാള സിനിമക്ക് ഒരു കുഴപ്പവുമില്ലെന്നും നല്ല സിനിമയാണെങ്കിൽ ആളുകൾ തിയറ്ററിലെത്തുമെന്നും അശോകൻ പറഞ്ഞു. ജനങ്ങളുടെ സ്വീകാര്യതയാണ് കലാമൂല്യത്തിെൻറ മാനദണ്ഡം. 

താനും മകൻ അർജുൻ അശോകനും അഭിനയിച്ച ‘പറവ’ എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. നല്ല പ്രതികരണമാണ് തിയേറ്ററിൽ നിന്നെന്നാണ് ലഭിക്കുന്ന വിവരം. നന്മയെ കുറിച്ചുള്ള സിനിമയാണത്. രണ്ട് കുട്ടികളാണ് അതിലെ നായകപാത്രങ്ങൾ. പഞ്ചാബി ഹൗസിലെ ‘രമണൻ’ 19 വർഷത്തിന് ശേഷവും ജീവിച്ചിരിക്കുന്നുണ്ടെന്ന് ഇൗ വർഷമിറങ്ങിയ ‘റോൾ മോഡൽസ്’ എന്ന സിനിമയിൽ കണ്ടില്ലേ? പഞ്ചാബി ഹൗസിൽ നിന്ന് വെട്ടിപ്പോയ തെൻറ ആദ്യത്തെ വികാരതീവ്രമായ ഒരു ‘സെൻറി സീനി’െൻറ തുടർച്ചയായിരുന്നു പുതിയ സിനിമയിൽ കണ്ടത്.

കോമഡി കഥാപാത്രമായ രമണൻ വളരെ സെൻറിയായി സംസാരിക്കുന്ന ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള സീനായിരുന്നു പഞ്ചാബി ഹൗസിൽ. സിനിമയിലെ അണിയറക്കാരും പിന്നീട് പ്രശസ്ത ഡബ്ബിങ് താരം സരിതയും പ്രശംസിച്ച രംഗമായിരുന്നു. എന്നാൽ സിനിമയിലതുണ്ടായില്ല. തമാശകൾ മാത്രം പറയുന്ന തനിക്ക് കിട്ടിയ ആദ്യത്തെ സെൻറി സീൻ. എന്നാൽ അത് പ്രേക്ഷകരെ കാണിക്കാനായില്ല. റോൾ മോഡൽസിൽ കൊച്ചിൻ ഹനീഫയുടെ ഫോേട്ടാ വെച്ച ബോട്ടിലിരുന്ന് 19 വർഷം മുമ്പത്തെ വികാരതീവ്രതയോടെ ഇൗ സെൻറി സീനിൽ അഭിനയിക്കാനായി. ഹൃദയം നിറഞ്ഞു -അശോകൻ പറഞ്ഞുനിറുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsharisree ashokanActor Dileep
News Summary - harisree ashokan about dileep actress attack case -movies
Next Story