പാട്ടുപാടി ട്രംപ്, താളമിട്ട് മോദിയും മെലാനിയയും; അജ്മൽ സാബുവിൻെറ വെട്ടിക്കൂട്ടലുകളെല്ലാം വൈറൽ
text_fieldsആമിനതാത്താടെ പൊന്നുമോളാണ്, നാട്ടില് ചേലുള്ള പെണ്ണാണ്... ഇന്നലെവരെ ഈ പാട്ടുകേൾക്കുേമ്പാൾ ഹണി ബീ 2.5 ലെ ഗാനമായിരുന്നു ഓർമവരിക. രണ്ടുദിവസത്തിനുള്ളിൽ സീൻ ആകെ മാറി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പാട്ടുപാ ടും. പാട്ടിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിെൻറ ഭാര്യ മെലാനിയയും താളം പിടിക്കും. പാട്ടിെ ൻറ വരികളും ട്രംപിെൻറ ചുണ്ടനക്കവും കാണുേമ്പാൾ ശരിക്കും ട്രംപ് പാട്ടുപാടുന്നതാണോ എന്ന് ഒരുനിമിഷം സംശയ ിക്കും.
ആശങ്കയുടെ കൊറോണകാലത്തും മനസറിഞ്ഞ് ചിരിക്കാൻ ചങ്ങനാശേരിക്കാരൻ അജ്മൻ സാബു ഒരുക്കിയ കിടിലൻ വിഭ വമായിരുന്നു അത്. യുട്യൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായ ഈ ചെറിയ പാട്ടുസീൻ വെട്ടിക്കൂട്ടിയ അജ്മൽ സാബുവിന് ഇത് വമ്പൻ ഹിറ്റായതിൽ അതിശയമൊന്നുമില്ല. കാരണം ചെയ്ത വിഡിയോകളെല്ലാം ഒന്നിനൊന്ന് വൈറലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ മോദിയുടെ പ്രസംഗവും രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ കണ്ണിറുക്കലും ജോക്കർ- സലിം കുമാർ മണവാളെൻറ അച്ഛൻ വേർഷനുമെല്ലാം ഇവയിൽ ചിലതാണ്.
മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ഡയലോഗുകൾ മാത്രമല്ല തമിഴ്, ഹിന്ദി ഗാനങ്ങളും പരസ്യചിത്രങ്ങളുമൊക്കെ ഹോളിവുഡ് സിനിമകളിലെ ദൃശ്യങ്ങളുമായും രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളുമായും റസ്ലിങ് താരങ്ങളുടെ പ്രകടനങ്ങളുമായും മിക്സ്ചെയ്ത് ഹാസ്യാത്മകമായി എഡിറ്റ് ചെയ്ത് അവതരിപ്പിക്കുേമ്പാൾ അതൊരു വേറെ ലെവലുതന്നെ. ഇപ്പോൾ പല ന്യൂജെൻ സിനിമകളിലും എഡിറ്റിങ്ങും സഹസംവിധാനവുമായി അജ്മൽ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
‘വിടമാട്ടേൻ, എന്നെ വിടമാട്ടേൻ’
‘മണിച്ചിത്രത്താഴി’ൽ അല്ലിക്ക് ആഭരണം വാങ്ങാൻ നകുലനോട് ഗംഗ അനുവാദം ചോദിക്കുന്ന സീൻ, വേൾഡ് റെസലിങ് താരങ്ങളായ (wwe) ‘ബിഗ്ഷോ’യും സ്‌റ്റിഫാനിയും അഭിനയിച്ചാൽ എങ്ങനെയിരിക്കും -അജ്മൽ ഒരുക്കിയ ആ കിടുക്കൻ എഡിറ്റിങ് ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും വൻ തരംഗമായി.
മോദിയും മദ്ദളം കൊട്ടുകാരനും
മറ്റൊരു കിടിലൻ എഡിറ്റിങ്ങാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ റാലികൾ. മോദിയുടെയും സെൻറർഫ്രൂട്ട് ബബ്ൾഗമിെൻറ പരസ്യചിത്രത്തിലെ മദ്ദളം കൊട്ടുകാരെൻറയും മത്സരിച്ചുള്ള പ്രകടനം ട്രോളാക്കിയപ്പോൾ അത് രാജ്യം മുഴുവൻ വൈറലായി.
‘വിക്രം വേദ’ തമിഴ് സിനിമയുടെ പശ്ചാത്തല സംഗീതം ഉപയോഗിച്ച് പാർലമെൻറിലെ മോദിയുടെ പ്രകടനമാണ് മറ്റൊരു ഇടിവെട്ട് സൃഷ്ടി. രാഹുൽഗാന്ധി മോദിയെ കെട്ടിപിടിച്ചതും പിന്നെ കണ്ണിറുക്കിയതും കൊടിക്കുന്നിൽ സുരേഷിെൻറ അലർച്ചയുമൊക്കെ ഇതിൽ മനോഹരമായി മിക്സ് ചെയ്തു.
എഡിറ്റിങ് സിങ്കം
റെസ്ലിങ് താരം റോക്ക് (ഡ്വൈൻ ജോൺസൺ) ‘മൂക്കില്ലാ രാജ്യത്ത്’ സിനിമയിലെ തിലകെൻറ വിദേശവസ്ത്ര ബഹിഷ്കരണ റോൾ അഭിനയിച്ചാൽ എങ്ങെനയിരിക്കുമെന്ന് അജ്മൽ കാണിച്ചുതരുന്നുണ്ട്.
‘വരത്തൻ’ എന്ന സിനിമയിൽ ‘നീ പ്രണയമോതും...’ എന്ന ഗാനരംഗത്തിൽ സത്യൻ അഭിനയിച്ചാൽ എന്താകും, അനിമേഷൻ സിനിമയിലെ മോനയുടെ ചുറ്റും ഓടിനടന്ന് മോവോയി പാടുന്നു- ‘കുറുക്കുസിറന്തവളെ എന്നൈ കുങ്കുമത്തിൽ കരെയ്ച്ചവളെ...’ ഇങ്ങനെ ചുണ്ടനക്കവും അഭിനയവുമൊക്കെ കിറുകൃത്യമാക്കി അജ്മലിെൻറ എഡിറ്റിങ് ആരെയും പിടിച്ചിരുത്തും.
സിനിമയിലും മ്യാരകം...
അമ്പതോളം ട്രോളുകളാണ് ‘അജ്മൽ സാബു കട്ട്സ്’ എന്ന പേരിൽ വൈറലായത്. നിരവധി പ്രമുഖർ ഇൻസ്റ്റഗ്രാമിൽ അജ്മലിെൻറ ഫോളോവേഴ്സ് ആയതും സിനിമയിലേക്ക് വഴി തുറന്നതും ഈ മാരക എഡിറ്റിങ് കണ്ടുതന്നെ. ‘ലൗ ആക്ഷൻ ഡ്രാമ’ എന്ന നിവിൻപോളി ചിത്രത്തിലെ ‘കുടുക്കുപൊട്ടിയ കുപ്പായം...’ ടീസർ സോങ് എഡിറ്റ് ചെയ്തത് കൂടാതെ സിനിമയുടെ സഹസംവിധായകനായും അജ്മൽ പ്രവർത്തിച്ചു. ‘ഗൂഢാലോചന’ എന്ന സിനിമയുടെ ടീസറും എഡിറ്റ് ചെയ്തു. ‘ദാപ്പ്’ എന്ന മറാത്തി സിനിമയാണ് ആദ്യമായി എഡിറ്റ് ചെയ്തത്. ‘കാപ്പിരി തുരുത്ത്’ ആണ് സഹസംവിധാനം നിർവഹിച്ച ആദ്യ മലയാള സിനിമ.
41, കാനായിലെ മദ്യപാനികൾ എന്നീ സിനിമകളുടെ ട്രീസറും ട്രൈലറും എഡിറ്റ് ചെയ്തു. ‘ഡിങ്കോൾഫി’ എന്നപേരിൽ സംവിധാനം ചെയ്ത ഷോട്ട് ഫിലിം വൈറലായി. ചങ്ങനാശ്ശേരി പള്ളിപ്പറമ്പ് സാബു ലത്തീഫ്, സഫീന ദമ്പതികളുടെ മകനാണ് അജ്മൽ. പുണെയിലെ മാക്ക് ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് എഡിറ്റിങ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.