പോക്സോ റദ്ദാക്കാനുള്ള യെദിയൂരപ്പയുടെ ഹരജി ഹൈകോടതി ആഴ്ച കൂടി നീട്ടി
text_fieldsയെദിയൂരപ്പ
ബംഗളൂരു: തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ സമർപ്പിച്ച ഹരജിയിൽ തീർപ്പ് കൽപിക്കുന്നത് കർണാടക ഹൈകോടതി ഒരാഴ്ച കൂടി നീട്ടി.
മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഹൈകോടതി നേരത്തേ തടഞ്ഞിരുന്നു. 17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദിയൂരപ്പയുടെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മകളോടൊപ്പം കേസിന്റെ കാര്യത്തിൽ സഹായമഭ്യർഥിച്ച് യെദിയൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

