Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസുഹാസ് വധം; ബുർഖ...

സുഹാസ് വധം; ബുർഖ ധരിച്ച സ്ത്രീകളെ ചോദ്യം ചെയ്ത് വിട്ടയച്ചു

text_fields
bookmark_border
സുഹാസ് വധം; ബുർഖ ധരിച്ച സ്ത്രീകളെ ചോദ്യം ചെയ്ത് വിട്ടയച്ചു
cancel

മംഗളൂരു: സുഹാസ് ഷെട്ടി കൊലപാതകക്കേസ് പ്രതികളിൽ ഒരാളായ നിയാസ് കാറിൽ രക്ഷപ്പെട്ടപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് ബുർഖ ധരിച്ച സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. സ്ത്രീകൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ നിയാസിന്‍റെ ബന്ധുക്കളാണ് ഇവരെന്ന് തിരിച്ചറിഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാൽ ബാജ്‌പെയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ബന്ധുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഈ സ്ത്രീകളെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങുമ്പോൾ കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണപ്പൊതി വാങ്ങി. അപ്പോഴാണ് നിയാസ് റോഡിലൂടെ ഓടുന്നത് അവർ ശ്രദ്ധിച്ചത്. സംഭവസ്ഥലത്ത് ഒരു അപകടമാണെന്ന് തോന്നിയതിനെ തുടർന്നാണ് അവർ അദ്ദേഹത്തെ സമീപിച്ചതെന്ന് ചോദ്യം ചെയ്യലിൽ സ്ത്രീകൾ പൊലീസിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsSuhas Shetty Murder
News Summary - Women wearing burqas were questioned and released according to suhas murder investigation
Next Story