വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണയോട്ടം
text_fieldsബംഗളൂരു: ബംഗളൂരു- ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ മേയ് അവസാനത്തോടെ ഓടിത്തുടങ്ങും. ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി. മൈസൂരു- ചെന്നൈ സർവിസ് നടത്തുന്ന വന്ദേഭാരതിന്റെ ബോഗികൾ ഉപയോഗിച്ചായിരുന്നു ഇത്. ഈ ട്രെയിൻ ബുധനാഴ്ചകളിൽ സർവിസ് നടത്താറില്ല.
കർണാടകയിൽനിന്ന് സർവിസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാവും ഇത്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആദ്യ വന്ദേഭാരത് എക്സ്പ്രസും ഇതാണ്. നവംബർ മുതൽ മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയിൽവേയാണ് ഈ ട്രെയിൻ സർവിസ് ആരംഭിച്ചത്. ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയിൽവേ വന്ദേഭാരത് സർവിസ് ആരംഭിച്ചിട്ടുണ്ട്.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവുന്ന വന്ദേഭാരത് എക്സ്പ്രസ് ബംഗളൂരുവിൽനിന്ന് ഹുബ്ബള്ളിയിലേക്ക് ആറു മണിക്കൂർ കൊണ്ട് ഓടിയെത്തും. ഈ റൂട്ടിൽ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ട്രെയിൻ ആറു മണിക്കൂറും 50 മിനിറ്റുംകൊണ്ട് ഓടിയെത്തുന്ന റാണിചെന്നമ്മ എക്സ്പ്രസാണ്. 469 കിലോമീറ്റർ വരുന്ന ഹുബ്ബള്ളി- ബംഗളൂരു റെയിൽപാത ഇരട്ടപ്പാതയാക്കി വൈദ്യുതീകരിച്ചിരുന്നു. ഇതിൽ ഹുബ്ബള്ളി മുതൽ സൗൻഷി വരെ 20 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിക്കൽ ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.