Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ...

കർണാടകയിൽ എല്ലാം വകുപ്പിലും കന്നട ഉപയോഗം നിർബന്ധമാക്കി

text_fields
bookmark_border
കർണാടകയിൽ എല്ലാം വകുപ്പിലും കന്നട ഉപയോഗം നിർബന്ധമാക്കി
cancel

ബംഗളൂരു: കർണാടക സർക്കാർ വകുപ്പുകളിലെ എല്ലാ ഭരണപരമായ പ്രവർത്തനങ്ങളിലും കന്നട ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശങ്ങൾ പാലിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ് പുറപ്പെടുവിച്ച ഉത്തരവ്. ഔദ്യോഗിക ഭരണത്തിൽ കന്നട ഉപയോഗം നിർബന്ധമാക്കി മുമ്പ് നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് പാലിക്കുന്നില്ലെന്ന് കന്നട വികസന അതോറിറ്റി റിപ്പോർട്ട് ചെയ്തതാണ് പുതിയ ഉത്തരവിന് കാരണമായത്.

പുതിയ ഉത്തരവനുസരിച്ച് എല്ലാ സർക്കാർ വകുപ്പുകളും ഭരണത്തിൽ കന്നട പൂർണമായി നടപ്പിലാക്കുന്നത് ഉറപ്പാക്കണം. സർക്കാർ ഓഫിസുകളിലെ നെയിം ബോർഡുകൾ കന്നടയിൽ മാത്രമായിരിക്കണം. ഏതെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കും. കന്നടയിൽ ലഭിക്കുന്ന എല്ലാ അപേക്ഷകൾക്കും കത്തുകൾക്കും കന്നടയിൽ മറുപടി നൽകണം. നിയമനിർമാണ നടപടികൾ, കത്തിടപാടുകൾ, നോട്ടീസുകൾ, സർക്കുലറുകൾ എന്നിവയും ഒഴിവാക്കാതെ കന്നടയിൽ നൽകണം.

നിയമനങ്ങൾ, സ്ഥലംമാറ്റങ്ങൾ, അവധി അംഗീകാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഉത്തരവുകളും കന്നടയിൽ നൽകണം. ഓഫിസുകൾ ഇംഗ്ലീഷ് ഭാഷാ ടെംപ്ലേറ്റുകൾ, രജിസ്റ്ററുകൾ, അവർക്ക് നൽകുന്ന രേഖകൾ എന്നിവ കന്നടയിൽ പൂരിപ്പിക്കണം. ആന്തരിക കത്തിടപാടുകളും ഫയൽ നൊട്ടേഷനുകളും കന്നടയിലായിരിക്കണം. കേന്ദ്ര സർക്കാർ, മറ്റ് സംസ്ഥാനങ്ങൾ, ജുഡീഷ്യറി എന്നിവയുമായുള്ള ഇടപാടുകൾ ഒഴികെ, എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും കന്നടയിൽ നടത്തണം. എല്ലാ തലങ്ങളിലും എല്ലാ ഭരണഘട്ടങ്ങളിലും സംസ്ഥാനത്തിന്റെ ഭാഷാ നയം നടപ്പിലാക്കേണ്ടത് എല്ലാ ഉദ്യോഗസ്ഥരുടെയും സർക്കാർ ജീവനക്കാരുടെയും കടമയാണെന്ന് ഉത്തരവ് ഊന്നിപ്പറയുന്നു.

സർക്കാർ വകുപ്പുകൾ, കോർപറേഷനുകൾ, ബോർഡുകൾ, സർവകലാശാലകൾ, മറ്റ് ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ എന്നിവ നിലവിലുള്ള ഉത്തരവുകൾ കർശനമായി നടപ്പിലാക്കണം. ഇംഗ്ലീഷ് ടെംപ്ലേറ്റുകളും ഫോർമാറ്റുകളും ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവ മാറ്റി കന്നടയിൽ പൂരിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ഈ ഉത്തരവ് ഒരു അപവാദവുമില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakasidharamayyakannada languagemetro newsLatest NewsBanglore News
News Summary - Use of Kannada made mandatory in all departments in Karnataka
Next Story