Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മതപരിവർത്തനശ്രമമെന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ കേസ്

text_fields
bookmark_border
Theft In Oman Shops Three People were Arrested
cancel
camera_alt

Representational Image

ബംഗളൂരു: സഹപാഠിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കും പിതാവിനുമെതിരെ പൊലീസ് കേസെടുത്തു.

കർണാടക നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് നടപടി. ചിത്രദുർഗ ജില്ലയിലെ ചല്ലകെരെ താലൂക്കിലെ പി.യു.സി കോളജിലാണ് സംഭവം.

തന്റെ മകനെ മറ്റൊരു മതത്തിൽപെട്ട സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് പരശുരാംപുര പൊലീസ് കേസെടുത്ത്. കുറച്ചുദിവസങ്ങളായി മകന്റെ പെരുമാറ്റത്തിലും മറ്റും പിതാവിന് സംശയം തോന്നുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടത്താനോ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കാര്യങ്ങൾ ചെയ്യാനോ മകൻ തയാറായില്ലത്രേ. മൈസൂരു ദസറ ആേഘാഷങ്ങളിലും പങ്കെടുത്തില്ല.

പിന്നീട് പരിശോധിച്ചപ്പോൾ മകന്റെ ബാഗിൽനിന്ന് തൊപ്പിയും നമസ്കാരം നിർവഹിക്കുന്ന ഫോട്ടോകളും കിട്ടിയെന്നും പരാതിയിൽ പറയുന്നു.

സഹപാഠിയായ ഇതര മതവിശ്വാസിയും പിതാവുമാണ് തന്റെ മകനെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.

അന്വേഷണം നടക്കുന്നതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ചിത്രദുർഗ എസ്.പി ധർമേന്ദ്ര കുമാർ മീണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:proselytizing
News Summary - Underage student issue as proselytizing attempt case
Next Story