അനധികൃത ക്വാറി; കർണാടകയിൽ യുവമോർച്ച നേതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsമംഗളൂരു: ബെൽത്തങ്ങാടി പൊലീസ് അറസ്റ്റുചെയ്ത അനധികൃത ക്വാറി നടത്തിപ്പുകാരൻ യുവമോർച്ച ബെൽത്തങ്ങാടി താലൂക്ക് പ്രസിഡന്റ് ശശിരാജ് ഷെട്ടിയെ മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിരവധി കേസുകളിൽ പ്രതികൂടിയായ ഷെട്ടിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബെൽത്തങ്ങാടി ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. രാത്രി ഒരു മണി വരെ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷം എം.എൽ.എയും സംഘവും പിരിഞ്ഞു പോവുകയായിരുന്നു.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് എം.എൽ.എക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഷെട്ടി അനധികൃതമായി നടത്തുന്ന ക്വാറിയുടെ മറവിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ സംഭരിച്ചതായി പൊലീസ് കണ്ടെത്തി. ബി.ജെ.പി നേതാവ് പ്രമോദിനെ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.