Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരോഗികളോട്...

രോഗികളോട് മോശമായി പെരുമാറുന്നത് തടയാൻ നിയമഭേദഗതി കൊണ്ടുവരും -മന്ത്രി

text_fields
bookmark_border
K. Sudhakar
cancel
camera_alt

ആരോഗ്യ മന്ത്രി കെ. സുധാകർ 

ബംഗളൂരു: സർക്കാർ ആശുപത്രികളിലെ ജീവനക്കാർ രോഗികളോട് മോശമായി പെരുമാറിയാൽ അവർക്ക് ശിക്ഷ ലഭിക്കാവുന്ന തരത്തിൽ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി കെ. സുധാകർ പറഞ്ഞു. തുമകുരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടർമാരോ മറ്റു ജീവനക്കാരോ രോഗികളോട് മോശമായി പെരുമാറിയാൽ അവരെ സർവിസിൽനിന്ന് പിരിച്ചുവിടും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി ജീവനക്കാർ രേഖകൾ ആവശ്യപ്പെടരുത്. ചികിത്സ നൽകിയ ശേഷം രേഖകൾ ശേഖരിക്കാവുന്നതാണ്. ഒരു തരത്തിലും ചികിത്സ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാൻ പാടില്ലാത്ത രോഗികൾക്ക് നൽകേണ്ട 76 അടിയന്തര സേവനങ്ങളുണ്ട്. സർക്കാർ ആശുപത്രിയിൽ ചികിത്സ സൗകര്യമില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണമെന്നും ചെലവ് സർക്കാർ വഹിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentkarnataka govtpatients
News Summary - To prevent ill treatment of patients The law will be brought - Minister
Next Story