Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബിക്ലു ശിവ...

ബിക്ലു ശിവ കൊലക്കേസ്: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
ബിക്ലു ശിവ കൊലക്കേസ്: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ
cancel

ബംഗളൂരു: ഗുണ്ടാത്തലവനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ബിക്ലു ശിവ കൊല്ലപ്പെട്ട കേസിൽ ബംഗളൂരു പൊലീസ് മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അരുൺ, നവീൻ അനിൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ബി.ജെ.പി എം.എൽ.എ ബൈരതി ബസവരാജിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിൽ എം.എൽ.എക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

ജൂലൈ 15ന് രാത്രിയാണ് ഭാരതി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അൾസൂർ തടാകത്തിന് സമീപം ശിവപ്രകാശ് എന്ന ബിക്ലു ശിവു (40) കൊല്ലപ്പെട്ടത്. കേസന്വേഷണത്തോട് സഹകരിക്കണമന്ന ഹൈകോടതി നിർദേശത്തെ തുടർന്നാണ് കെ.ആർ പുരം എം.എൽ.എ ബൈരതി ബസവരാജ് ശനിയാഴ്ച പൊലീസിന് മുമ്പാകെ ഹാജരായത്. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് എം.എൽ.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestMurder CaseBangalore News
News Summary - Three arrested on Biklu Siva murder case
Next Story