ട്രാക്കിലെ വിള്ളൽ കണ്ടെത്തിയ യുവാവ് അകറ്റിയത് വൻ ദുരന്തം
text_fieldsഷെട്ടിയെ കൊങ്കൺ ചെയർമാൻ അനുമോദിക്കുന്നു
മംഗളൂരു: കൊങ്കൺ റെയിൽ പാതയിൽ ഉഡുപ്പി ജില്ലയിലെ ഇന്നാജെക്കും പഡുബിദ്രിക്കും ഇടയിലെ വിള്ളൽ അർധ രാത്രിയിൽ കണ്ട് ട്രെയിൻ സർവിസുകൾ തടഞ്ഞ റെയിൽവേ ജീവനക്കാരൻ വൻ ദുരന്തം അകറ്റി. ട്രാക് പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഞായറാഴ്ച പുലർച്ച 2.25ന് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്. ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു.
പുലർച്ച 5.58ന് പാളം നേരെയാക്കി. ഈ ഇടവേളയിൽ കടന്നുപോകേണ്ടിയിരുന്ന മുംബൈ-എൽ.ടി.ടി-തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് (16345), കെ.എസ്.ആർ ബംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് (16595) എന്നിവ നിർത്തിയിട്ടു. ഷെട്ടിയുടെ സന്ദർഭോചിത ഇടപെടലിന് പാരിതോഷികമായി 25,000 രൂപ കൊങ്കൺ റെയിൽവേ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

