Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിദ്യാര്‍ഥിനി...

വിദ്യാര്‍ഥിനി ജീവനൊടുക്കി; മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്

text_fields
bookmark_border
bengaluru city police
cancel

ബംഗളൂരു: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്വകാര്യ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ഹൊസകോട്ടെയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16കാരിയാണ് ജൂൺ 20ന് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തത്. ഒരുമാസത്തോളം കുട്ടിയെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് ശിക്ഷിച്ചിരുന്നതായും ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

ഒരു അധ്യാപികയുടെ മകനുമായി പെണ്‍കുട്ടിക്ക് സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു മറ്റ് അധ്യാപകരുടെ മാനസിക പീഡനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരുകയാണ്. പരാതി ലഭിച്ചതിനുശേഷം അധ്യാപകര്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണകാരണത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് സൂചനകളുണ്ടായിരുന്നില്ല. പിന്നീട് പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണ് സംഭവദിവസം മൂന്ന് അധ്യാപകര്‍ പെണ്‍കുട്ടിയെ വഴക്കുപറഞ്ഞതായും ഒരു മാസത്തോളമായി ഈ അധ്യാപകര്‍ നിരന്തരം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും രക്ഷിതാക്കളെ അറിയിച്ചത്. ഇതോടെ രക്ഷിതാക്കള്‍ പരാതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student diedteachers
News Summary - The student died; Case against three teachers
Next Story