Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightധർമസ്ഥയിലെ ദുരൂഹത:...

ധർമസ്ഥയിലെ ദുരൂഹത: വെളിപ്പെടുത്തൽ മുതൽ എസ്.ഐ.ടി വരെ

text_fields
bookmark_border
ധർമസ്ഥയിലെ ദുരൂഹത: വെളിപ്പെടുത്തൽ മുതൽ എസ്.ഐ.ടി വരെ
cancel

മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര ആരോപണങ്ങൾ കഴിഞ്ഞ മാസം 22നാണ് ആരംഭിച്ചത്. നിരവധി കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, സ്ത്രീകളുടെ കൊലപാതകങ്ങൾ എന്നിവ മറച്ചുവെക്കാൻ ധർമസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ കത്ത് ബംഗളൂരുവിലെ അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിൻ എസ്. ദേശ്പാണ്ഡെ എന്നിവരുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ജൂൺ 23: ധർമസ്ഥലയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന വ്യക്തി മുന്നോട്ടുവന്നാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് (എസ്.പി) ഡോ. അരുൺ.

ജൂൺ 27: അഭിഭാഷകരുടെ ഒരു സംഘം എസ്.പിയുടെ ഓഫിസ് സന്ദർശിച്ചു, പക്ഷേ, എസ്.പി സ്ഥലത്തില്ലാത്തതിനാൽ മടങ്ങി. വൈറൽ കത്ത് ആധികാരികമാണെന്നും എസ്.പിയുമായി ഇത് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും അഭിഭാഷകൻ ഓജസ്വി ഗൗഡ.

ജൂലൈ മൂന്ന്: ധർമസ്ഥലയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി ദക്ഷിണ കന്നട ജില്ല എസ്.പിക്ക് പരാതി നൽകുന്നു. ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി. ധർമസ്ഥലയിൽ ശുചിത്വ തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തലുകാരൻ അഭിഭാഷകർ മുഖേന പരാതി നൽകുന്നു. കുടുംബത്തിന് സംരക്ഷണം അഭ്യർഥിക്കുന്നു, നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചതായും ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചെടുത്തതിന് തെളിവുണ്ടെന്നും അവകാശപ്പെട്ടു.

ജൂലൈ നാല്: ധർമസ്ഥല പരാതിയുമായി ബന്ധപ്പെട്ട് ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ (ക്രൈം നമ്പർ 39/2025, സെക്ഷൻ 211 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡി.കെ ജില്ല എസ്.പി ഡോ. അരുൺ കുമാർ മാധ്യമങ്ങളോട്.

ജൂലൈ അഞ്ച്: ധർമസ്ഥലയിൽ സംസ്‌കരിച്ച മൃതദേഹങ്ങളൊന്നും പരാതിക്കാരൻ പൊലീസിന് കൈമാറിയിട്ടില്ല, മൃതദേഹങ്ങളുടെ ഫോട്ടോകൾ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് ദക്ഷിണ കന്നട ജില്ല എസ്.പി വ്യക്തമാക്കുന്നു.

ജൂലൈ 10: ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അന്നപൂർണ ദേവി കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ വളരെക്കാലമായി (1995 മുതൽ 2014 വരെ) നടന്നതിലും ഇതുവരെ ആർക്കും അറിയില്ലായിരുന്നതിലും അവർ ആശ്ചര്യം പ്രകടിപ്പിക്കുന്നു.

ജൂലൈ 11: ധർമസ്ഥലയിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്ന് അവകാശപ്പെടുന്ന പരാതിക്കാരനെ മുഖംമൂടി ധരിച്ച് ബെൽത്തങ്ങാടി പ്രിൻസിപ്പൽ സിവിൽ ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി.

ജൂലൈ 11: അഭിഭാഷകരുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്താൻ കോടതി വിസമ്മതിച്ചതായി പരാതിക്കാരന്റെ അഭിഭാഷകർ പറയുന്നു. പരാതിക്കാരൻ ബെൽത്തങ്ങാടി പ്രിൻസിപ്പൽ സിവിൽ ജഡ്ജിയുടെ മുമ്പാകെ മണിക്കൂറും 20 മിനിറ്റും മൊഴി നൽകി. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരനെ കൊണ്ടുവന്നു. ഫോറൻസിക് സംഘം സ്റ്റേഷനിൽ എത്തി. പരാതിക്കാരൻ തെളിവുകൾ നൽകുകയും മൊഴി നൽകുകയും ചെയ്തു.

ജൂലൈ 13: ധർമസ്ഥല പരാതിയിലെ സാക്ഷിയുടെ വ്യക്തിത്വം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി എസ്.പി ഡോ. അരുൺ.

ജൂലൈ 14: "ധർമസ്ഥല" മരണ കേസുകളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന വനിതാ കമീഷൻ ആവശ്യപ്പെട്ടു. കേസിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ ഡോ. നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി.

ജൂലൈ 15: ധർമസ്ഥലയിൽ നടന്നതായി പറയപ്പെടുന്ന പരമ്പര കൊലപാതകങ്ങൾ അന്വേഷിക്കാൻ ഐ.പി.എസ് ഓഫിസർ പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ എസ്‌.ഐ.ടി രൂപവത്കരിക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇരുപത്തിരണ്ട് വർഷം മുമ്പ് ധർമസ്ഥലയിൽ കാണാതായ മെഡിക്കൽ കോളജ് വിദ്യാർഥിനിയായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ട് തന്റെ മകളുടെ കേസുമായി ബന്ധപ്പെട്ട് ഡി.കെ. ജില്ല എസ്.പിയെ കണ്ടു.

ജൂലൈ 16: ധർമസ്ഥല കൂട്ട ശവസംസ്കാര ആരോപണങ്ങൾ സംബന്ധിച്ച് ബാലന്റെയും സി.എസ്. ദ്വാരകാനാഥിന്റെയും നേതൃത്വത്തിലുള്ള അഭിഭാഷക സംഘം മുഖ്യമന്ത്രിയെ കണ്ടു, എസ്.ഐ.ടി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടു. താൻ സംസ്‌കരിച്ച മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി പരാതിക്കാരൻ ധർമസ്ഥലയിലെ നേത്രാവതി കുളിക്കടവിന് സമീപം അഭിഭാഷകർക്കൊപ്പം കാത്തുനിൽക്കുന്നു, പക്ഷേ, പൊലീസ് സംഭവസ്ഥലത്ത് എത്തിയില്ല.

ആ ദിവസം മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് ഔദ്യോഗിക പൊലീസ് നടപടിക്രമങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെന്ന് ഡി.കെ ജില്ല എസ്.പി ഡോ. അരുൺ കെ വ്യക്തമാക്കുന്നു.

ജൂലൈ 17: ധർമസ്ഥല കൊലപാതക പരമ്പര കേസിൽ കേരള സർക്കാർ ഇടപെടണമെന്ന് സുപ്രീംകോടതി അഭിഭാഷകർ ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം സംബന്ധിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് സുപ്രീംകോടതി അഭിഭാഷകൻ കെ.വി. ധനഞ്ജയ ആവശ്യപ്പെട്ടു.

ധർമസ്ഥല കൊലപാതക പരമ്പര കേസിൽ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഗോപാലഗൗഡ ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടും അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.

ജൂലൈ 18: ധർമസ്ഥല പരാതിയിൽ നിയമപരമായി പ്രവർത്തിക്കണമെന്നും നിയമത്തിന് പുറത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ആവശ്യമെങ്കിൽ എസ്.ഐ.ടി രൂപവത്കരിക്കാൻ തയാറാണെന്നും മുഖ്യമന്ത്രി.

ജൂലൈ 19: ധർമസ്ഥല കൂട്ട ശവസംസ്കാര ആരോപണങ്ങളിലെ തെളിവുകൾ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നടൻ പ്രകാശ് രാജ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിക്കുന്നു. ഇതുവരെയുള്ള അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. എൻ.ഐഎ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐയുടെ കേരളത്തിൽനിന്നുള്ള രാജ്യസഭാ എം.പി പി.എൻ. സന്തോഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. കേസിൽ ഊർജിത അന്വേഷണത്തിനായി നാല് ഐ.പി.എസുകാരടങ്ങുന്ന എസ്ഐ.ടി സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ ഉത്തരവിറക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsmetro newsLatest NewsDharmasthala murder
News Summary - The Mystery of Dharmastha: From Revelation to S.I.T.
Next Story